തിരുവനന്തപുരം: മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദി സംഘടനകളാണെന്ന പാർട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ പരാമർശം സിപിഎമ്മിനെ രാഷ്ട്രീയമായി വെട്ടിലാക്കി. സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദം ഉണ്ടെന്ന ബിജെപിയുടെയും ആർഎസ്എസിന്റെയും വാദങ്ങൾക്കു ശക്തി പകരുന്ന വാക്കുകളാണു സിപിഎം നേതാവിൽനിന്ന് ഉണ്ടായിരിക്കുന്നത്.
മോഹനന്റെ പരാമർശത്തെ ബിജെപി നേതാക്കൾ സ്വാഗതം ചെയ്തതോടെ സിപിഎം ശരിക്കും പ്രതിരോധത്തിലാണ്. ജില്ലാ സെക്രട്ടറിയുടെ അപ്രതീക്ഷിതമായ പരാമർശം മലബാർ മേഖലയിലെ മുസ്ലീം സമുദായങ്ങൾക്കിടയിൽ പാർട്ടിക്കു തിരിച്ചടിയാകുമെന്ന ഭയത്തിലാണു സിപിഎം നേതൃത്വം.
മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ രണ്ടു സിപിഎം പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തിയ നടപടി തിരുത്തണമെന്നു സിപിഎം പോളിറ്റ്ബ്യൂറോ നിർദേശം നൽകിയതിനു പിന്നാലെ കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ ഇസ്ലാമിക തീവ്രവാദ പരാമർശം വന്നതു സിപിഎം സംസ്ഥാന നേതൃത്വത്തെ കൂടുതൽ പ്രതിസന്ധിയിലാക്കി. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മോഹനന്റെ പരാമർശത്തോടു യോജിപ്പില്ലെന്നു വ്യക്തമാക്കിയെങ്കിലും കേരളത്തിലെ നേതാക്കളാരും ഇതുസംബന്ധിച്ച് ഒരക്ഷരവും മിണ്ടിയിട്ടില്ല.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചികിത്സയ്ക്കായി അമേരിക്കയിൽ ആയതിനാൽ എങ്ങനെ പ്രതികരിക്കണമെന്നറിയാതെ ഉഴലുകയാണ് സംസ്ഥാനത്തെ നേതാക്കൾ. കടുത്ത അനുയായിയുടെ നാവിൽനിന്നുവന്ന പിഴയിൽ മുഖ്യമന്ത്രി പിണറായി വിജയൻ എന്തു നിലപാടെടുക്കുമെന്നാണ് ഇനി അറിയേണ്ടത്. മാവോയിസ്റ്റുകളെ വെടിവച്ചുകൊന്ന കേസിലും യുഎപിഎ വിഷയത്തിലും കടുത്ത രാഷ്ട്രീയ പ്രതിരോധം നേരിടുന്ന സർക്കാരിനും മുഖ്യമന്ത്രിക്കും ഇസ്ലാമിക തീവ്രവാദ പ്രയോഗം കടുത്ത രാഷ്ട്രീയ പരീക്ഷണം തന്നെയാകും.
വീണുകിട്ടിയ അവസരം ബിജെപി രാഷ്ട്രീയമായി എങ്ങനെ ഉപയോഗിക്കുമെന്നതും സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ശബരിമല വിഷയത്തിൽ തങ്ങൾ വിശ്വാസികൾക്കൊപ്പമാണെന്നു വരുത്തിത്തീർക്കാനുള്ള കഠിന പ്രയത്നത്തിനിടയിൽ ഇസ്ലാമിക തീവ്രവാദ പ്രയോഗം ഇരട്ട പ്രഹരമാകുമോയെന്ന ആശങ്കയിലാണ് ഇപ്പോൾ സിപിഎം.
മോഹനന്റെ പരാമർശത്തെ ബിജെപി നേതാക്കൾ സ്വാഗതം ചെയ്തതോടെ സിപിഎം ശരിക്കും പ്രതിരോധത്തിലാണ്. ജില്ലാ സെക്രട്ടറിയുടെ അപ്രതീക്ഷിതമായ പരാമർശം മലബാർ മേഖലയിലെ മുസ്ലീം സമുദായങ്ങൾക്കിടയിൽ പാർട്ടിക്കു തിരിച്ചടിയാകുമെന്ന ഭയത്തിലാണു സിപിഎം നേതൃത്വം.
മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ രണ്ടു സിപിഎം പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തിയ നടപടി തിരുത്തണമെന്നു സിപിഎം പോളിറ്റ്ബ്യൂറോ നിർദേശം നൽകിയതിനു പിന്നാലെ കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ ഇസ്ലാമിക തീവ്രവാദ പരാമർശം വന്നതു സിപിഎം സംസ്ഥാന നേതൃത്വത്തെ കൂടുതൽ പ്രതിസന്ധിയിലാക്കി. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മോഹനന്റെ പരാമർശത്തോടു യോജിപ്പില്ലെന്നു വ്യക്തമാക്കിയെങ്കിലും കേരളത്തിലെ നേതാക്കളാരും ഇതുസംബന്ധിച്ച് ഒരക്ഷരവും മിണ്ടിയിട്ടില്ല.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചികിത്സയ്ക്കായി അമേരിക്കയിൽ ആയതിനാൽ എങ്ങനെ പ്രതികരിക്കണമെന്നറിയാതെ ഉഴലുകയാണ് സംസ്ഥാനത്തെ നേതാക്കൾ. കടുത്ത അനുയായിയുടെ നാവിൽനിന്നുവന്ന പിഴയിൽ മുഖ്യമന്ത്രി പിണറായി വിജയൻ എന്തു നിലപാടെടുക്കുമെന്നാണ് ഇനി അറിയേണ്ടത്. മാവോയിസ്റ്റുകളെ വെടിവച്ചുകൊന്ന കേസിലും യുഎപിഎ വിഷയത്തിലും കടുത്ത രാഷ്ട്രീയ പ്രതിരോധം നേരിടുന്ന സർക്കാരിനും മുഖ്യമന്ത്രിക്കും ഇസ്ലാമിക തീവ്രവാദ പ്രയോഗം കടുത്ത രാഷ്ട്രീയ പരീക്ഷണം തന്നെയാകും.
വീണുകിട്ടിയ അവസരം ബിജെപി രാഷ്ട്രീയമായി എങ്ങനെ ഉപയോഗിക്കുമെന്നതും സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ശബരിമല വിഷയത്തിൽ തങ്ങൾ വിശ്വാസികൾക്കൊപ്പമാണെന്നു വരുത്തിത്തീർക്കാനുള്ള കഠിന പ്രയത്നത്തിനിടയിൽ ഇസ്ലാമിക തീവ്രവാദ പ്രയോഗം ഇരട്ട പ്രഹരമാകുമോയെന്ന ആശങ്കയിലാണ് ഇപ്പോൾ സിപിഎം.