കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടായിരുന്ന മാവോയിസ്റ്റ് മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി ഈസ്റ്റ് സ്വദേശി മേലേതില്‍ ഉസ്മാനെ കണ്ടെത്താന്‍ അന്വേഷണം ഊർജിതമാക്കി പോലീസ്. പന്തീരാങ്കാവ് പോലീസ് അലന് ഷുഹൈബിനെയും താഹ ഫസലിനെയും പിടികൂടിയതോടെ ഉസ്മാന് വനാതിര്‍ത്തി വഴി കേരളം വിട്ടതായാണ് പോലീസിന് വിവരം ലഭിച്ചത്. ഈ സാഹചര്യത്തില്‍ തമിഴ്നാട് -കര്‍ണാടക പോലീസിന്റെ സഹായത്തോടെ ഉസ്മാനെ ക്കുറിച്ച് അന്വേഷിക്കും.
ഉസ്മാനെതിരേ ഒല്ലൂര്‍, മാനന്തവാടി, കരുവാരക്കുണ്ട്, കാഞ്ഞങ്ങാട്, കണ്ണൂര്‍ , പാണ്ടിക്കാട്, തൃശൂര്‍ ഈസ്റ്റ്, തിരുനെല്ലി, പുല്‍പ്പള്ളി സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. ഇതില്‍ മൂന്നിടത്ത് യുഎപിഎ പ്രകാരമാണ് കേസെടുത്തത്. നേരത്തെ പോരാട്ടം പ്രവര്‍ത്തകനായിരുന്നു ഉസ്മാന്. 2016-ലാണ് പോലീസ് അവസാനമായി പിടികൂടുന്നത്. അന്ന് മാവോയിസ്റ്റ് അനുകൂല ലഘുലേഖകളും സിഡികളും പോലീസ് പിടികൂടിയിരുന്നു. നിരോധിത സംഘടനയുടെ ലഘുലേഖ പിടിച്ചെടുത്തതിനെ തുടര്‍ന്ന് യുഎപിഎ കുറ്റം ചുമത്തി ജയിലലടച്ചു. ആറു മാസത്തിനിടെ ജാമ്യം ലഭിച്ച ഉസ്മാന് പുറത്തിറങ്ങിയ ശേഷം പിന്നീട് ഒളിവില്‍ പോവുകയായിരുന്നു.
മാവോയിസ്റ്റ് ദൗത്യത്തിന്റെ ഭാഗമായാണ് അലനും താഹയുമായി ഉസ്മാന് അടുത്തതെന്നുമാണ് വിവരം.
ഉസ്മാനെതിരേ ഒല്ലൂര്‍, മാനന്തവാടി, കരുവാരക്കുണ്ട്, കാഞ്ഞങ്ങാട്, കണ്ണൂര്‍ , പാണ്ടിക്കാട്, തൃശൂര്‍ ഈസ്റ്റ്, തിരുനെല്ലി, പുല്‍പ്പള്ളി സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. ഇതില്‍ മൂന്നിടത്ത് യുഎപിഎ പ്രകാരമാണ് കേസെടുത്തത്. നേരത്തെ പോരാട്ടം പ്രവര്‍ത്തകനായിരുന്നു ഉസ്മാന്. 2016-ലാണ് പോലീസ് അവസാനമായി പിടികൂടുന്നത്. അന്ന് മാവോയിസ്റ്റ് അനുകൂല ലഘുലേഖകളും സിഡികളും പോലീസ് പിടികൂടിയിരുന്നു. നിരോധിത സംഘടനയുടെ ലഘുലേഖ പിടിച്ചെടുത്തതിനെ തുടര്‍ന്ന് യുഎപിഎ കുറ്റം ചുമത്തി ജയിലലടച്ചു. ആറു മാസത്തിനിടെ ജാമ്യം ലഭിച്ച ഉസ്മാന് പുറത്തിറങ്ങിയ ശേഷം പിന്നീട് ഒളിവില്‍ പോവുകയായിരുന്നു.
മാവോയിസ്റ്റ് ദൗത്യത്തിന്റെ ഭാഗമായാണ് അലനും താഹയുമായി ഉസ്മാന് അടുത്തതെന്നുമാണ് വിവരം.