പുത്തൻകുരിശ്: യാക്കോബായ സഭാ വിശ്വാസികളുടെ മൃതശരീരം തങ്ങളുടെ സെമിത്തേരികളിൽ മാന്യമായി സംസ്കരിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിന്മേലുള്ള വിധി സ്വാഗതാർഹമെന്നു സഭാ മീഡിയാ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത.
യാക്കോബായ വിശ്വാസികൾക്കു സെമിത്തേരിയും ശവസംസ്കാരവും സംബന്ധിച്ച കാര്യങ്ങൾ ഉന്നയിച്ചു ബന്ധപ്പെട്ട അധികാരികളെയോ സംവിധാനങ്ങളെയോ സമീപിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നാണു സുപ്രീംകോടതി വിധി. എല്ലാക്കാര്യങ്ങളും 2017 ജൂലൈ മൂന്നിലെ വിധിയിലൂടെ തീർപ്പ് കൽപ്പിച്ചിട്ടുള്ളതാണെന്നും യാക്കോബായ സഭയുടെ ഹർജി സ്വീകരിക്കരുതെന്നുമായിരുന്നു ഓർത്തഡോക്സ് പക്ഷത്തിന്റെ വാദം.
മൃതശരീരത്തോടുപോലും മാന്യമായ സമീപനം സ്വീകരിക്കാൻ തയാറാകാത്ത ഓർത്തഡോക്സ് വിഭാഗത്തിനേറ്റ തിരിച്ചടിയാണ് ഈ വിധി. സഭാ കേസുമായി ബന്ധപ്പെട്ട് 2017 മുതൽ 2019 വരെയുള്ള എല്ലാ വിധികളും വിശകലനം ചെയ്തശേഷമാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. സർക്കാർ സമാധാന ചർച്ചയിലൂടെ തർക്കങ്ങൾ പരിഹരിക്കാൻ നടത്തുന്ന ശ്രമങ്ങളെ കോടതി ഒരിക്കൽകൂടി അംഗീകരിച്ചിരിക്കുന്നു. ഓർത്തഡോക്സ് വിഭാഗത്തിന്റെ നിഷേധാത്മക സമീപനമാണ് ചർച്ചകൾക്കും പ്രശ്ന പരിഹാരത്തിനും തടസം നിൽക്കുന്നതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
യാക്കോബായ വിശ്വാസികൾക്കു സെമിത്തേരിയും ശവസംസ്കാരവും സംബന്ധിച്ച കാര്യങ്ങൾ ഉന്നയിച്ചു ബന്ധപ്പെട്ട അധികാരികളെയോ സംവിധാനങ്ങളെയോ സമീപിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നാണു സുപ്രീംകോടതി വിധി. എല്ലാക്കാര്യങ്ങളും 2017 ജൂലൈ മൂന്നിലെ വിധിയിലൂടെ തീർപ്പ് കൽപ്പിച്ചിട്ടുള്ളതാണെന്നും യാക്കോബായ സഭയുടെ ഹർജി സ്വീകരിക്കരുതെന്നുമായിരുന്നു ഓർത്തഡോക്സ് പക്ഷത്തിന്റെ വാദം.
മൃതശരീരത്തോടുപോലും മാന്യമായ സമീപനം സ്വീകരിക്കാൻ തയാറാകാത്ത ഓർത്തഡോക്സ് വിഭാഗത്തിനേറ്റ തിരിച്ചടിയാണ് ഈ വിധി. സഭാ കേസുമായി ബന്ധപ്പെട്ട് 2017 മുതൽ 2019 വരെയുള്ള എല്ലാ വിധികളും വിശകലനം ചെയ്തശേഷമാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. സർക്കാർ സമാധാന ചർച്ചയിലൂടെ തർക്കങ്ങൾ പരിഹരിക്കാൻ നടത്തുന്ന ശ്രമങ്ങളെ കോടതി ഒരിക്കൽകൂടി അംഗീകരിച്ചിരിക്കുന്നു. ഓർത്തഡോക്സ് വിഭാഗത്തിന്റെ നിഷേധാത്മക സമീപനമാണ് ചർച്ചകൾക്കും പ്രശ്ന പരിഹാരത്തിനും തടസം നിൽക്കുന്നതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.