കൊച്ചി: ശബരിമല സീസണിൽ കെഎസ്സ്ആർടിസിക്ക് അധിക സർവീസ് നടത്താൻ 1,386 ഡ്രൈവർമാരെ പിഎസ് സി ലിസ്റ്റിൽനിന്നു താല്കാലികാടിസ്ഥാനത്തിൽ നിയമിക്കാൻ ഹൈക്കോടതി അനുമതി. എം പാനൽ ഡ്രൈവർമാരെ ഹൈക്കോടതി വിധിയെത്തുടർന്ന് ഒഴിവാക്കിയതിനാൽ ശബരിമല സീസണിൽ അധിക സർവീസ് നടത്താൻ ഡ്രൈവർമാരില്ലാത്ത സ്ഥിതിയുണ്ടെന്നു ചൂണ്ടിക്കാട്ടി കെഎസ്ആർടിസി എംഡി നൽകിയ ഹർജി പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.
പിഎസ് സി ലിസ്റ്റിൽനിന്നു നിയമിക്കുന്നവരെ ശബരിമല സർവീസുകളിലേക്കു നിയോഗിക്കരുത്. പ്രവൃത്തി പരിചയമുള്ള നിലവിലെ ഡ്രൈവർമാരെ ശബരിമല സർവീസിനു വിടണം. ഇവരുടെ ഒഴിവിലേക്ക് പിഎസ് സി ലിസ്റ്റിൽനിന്നുള്ളവരെ നിയോഗിക്കാം. പിഎസ് സിക്കാരെ ഏതൊക്കെ റൂട്ടിൽ വിടണമെന്നു കെഎസ്ആർടിസിക്ക് തീരുമാനിക്കാം. റാങ്ക് ലിസ്റ്റിലെ സീനിയോരിറ്റി കണക്കിലെടുത്ത് നിയമനം നൽകണമെന്നും കോടതി വ്യക്തമാക്കി.
പിഎസ് സി ലിസ്റ്റിൽനിന്നു നിയമിക്കുന്നവരെ ശബരിമല സർവീസുകളിലേക്കു നിയോഗിക്കരുത്. പ്രവൃത്തി പരിചയമുള്ള നിലവിലെ ഡ്രൈവർമാരെ ശബരിമല സർവീസിനു വിടണം. ഇവരുടെ ഒഴിവിലേക്ക് പിഎസ് സി ലിസ്റ്റിൽനിന്നുള്ളവരെ നിയോഗിക്കാം. പിഎസ് സിക്കാരെ ഏതൊക്കെ റൂട്ടിൽ വിടണമെന്നു കെഎസ്ആർടിസിക്ക് തീരുമാനിക്കാം. റാങ്ക് ലിസ്റ്റിലെ സീനിയോരിറ്റി കണക്കിലെടുത്ത് നിയമനം നൽകണമെന്നും കോടതി വ്യക്തമാക്കി.