തിരുവനന്തപുരം: മേൽപ്പാലത്തിലെ ഗർഡറുകളുടെ നിർമാണം റെയിൽവേ സമയബന്ധിതമായി പൂർത്തിയാക്കിയാൽ ആലപ്പുഴ ബൈപാസ് മൂന്നുമാസത്തിനകം കമ്മീഷൻ ചെയ്യാനാകുമെന്നു മന്ത്രി ജി. സുധാകരൻ നിയമസഭയെ അറിയിച്ചു. റെയിൽവേയും കേന്ദ്രസർക്കാരും പദ്ധതി മനഃപൂർവം വൈകിപ്പിക്കുകയായിരുന്നു. പദ്ധതിയുടെ 98.6 ശതമാനം പൂർത്തീകരിച്ചു.
ഒരു ഗർഡറുമായി ബന്ധപ്പെട്ട ചെറിയ പ്രശ്നം വച്ചുതാമസിപ്പിക്കുകയാണ് റയിൽവേ ചെയ്തത്. ഒന്നര വർഷമാണ് ഇതിനായി കളഞ്ഞത്. ഗർഡർ മാറ്റി പുതിയതു സ്ഥാപിക്കണമെന്നാണു കരുതിയതെങ്കിലും ഒരു ബോൾട്ട് മാറ്റി അളവിൽ ചെറിയ വ്യത്യാസം വരുത്തുക മാത്രമാണ് വേണ്ടിവന്നതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് അദ്ദേഹം മറുപടി നല്കി.
ആകെ 6.8 കിലോമീറ്ററാണ് ബൈപാസ്. ഇതിൽ 3.2 കിലോമീറ്റർ ബീച്ചിനു മുകളിലൂടെയാണു കടന്നുപോകുന്നത്. ആകെ 348.43 കോടി രൂപയാണ് വേണ്ടിവന്നത്. ഇതിൽ പകുതി കേന്ദ്രവും പകുതി കേരളവും വഹിക്കും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബൈപാസിന്റെ 15 ശതമാനം മാത്രമാണ് പൂർത്തിയാക്കിയിരുന്നത്.
റെയിൽവേ കാട്ടിയ ദ്രോഹങ്ങൾക്കെതിരേ ശബ്ദിക്കാൻ ആരുമില്ലെന്നു സുധാകരൻ പറഞ്ഞു. ബൈപാസിനായി ഒരുതുള്ളി വിയർപ്പൊഴുക്കാത്തവർ ഞങ്ങൾക്ക് ബൈപാസ് വേണം എന്ന മുദ്രാവാക്യം ഉയർത്തി അതിന്റെ താഴെ തന്നെ ചിലർ സമരം തുടങ്ങിയിട്ടുണ്ട്. അവർ യഥാർഥത്തിൽ സമരം ചെയ്യേണ്ടതു റയിൽവേയുടെ ഓഫീസിനു മുന്നിലാണെന്നും സുധാകരൻ ആവശ്യപ്പെട്ടു.
കായംകുളം താലൂക്ക് രൂപീകരണം: പഠന റിപ്പോർട്ട് കിട്ടുന്ന മുറയ്ക്കു തുടർനടപടി
കായംകുളം ആസ്ഥാനമാക്കി താലൂക്ക് രൂപീകരിക്കുന്നതിന് ലാൻഡ് റവന്യൂ കമ്മീഷണറേറ്റ് തലത്തിലുള്ള സംഘത്തിന്റെ പഠനറിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് തുടർനടപടി സ്വീകരിക്കുമെന്നു മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയിൽ അറിയിച്ചു. യു. പ്രതിഭയുടെ സബ്മിഷനു മറുപടി നൽകുകയായിരുന്നു മന്ത്രി.
പുതിയ താലൂക്കുകളുടെ രൂപീകരണവും അതിർത്തി പുനർനിർണയവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർമാരുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ പഠന റിപ്പോർട്ട് തയാറാക്കുന്നതിനാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
അവർ റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോണ്മെന്റ് സെന്ററിൽ നിന്ന് വിവര ശേഖരണത്തിന് നടപടിയാരംഭിച്ചു. വില്ലേജ് ഓഫീസുകൾ സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ പേര്, വില്ലേജിൽ ഉൾപ്പെടുന്ന താലൂക്ക്, സ്വയം ഭരണ സ്ഥാപനങ്ങളുടെ പേര്, വോട്ടർമാരുടെയും എണ്ണം തുടങ്ങിയ വിവരങ്ങൾ ശേഖരിച്ച് ഡിജിറ്റൈസ് ചെയ്യുന്നതിന് നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും യു പ്രതിഭയുടെ സബ്മിഷന് അദ്ദേഹം മറുപടി നല്കി.
കാർത്തികപ്പളളി താലൂക്കിന്റെ തെക്കൻ പ്രദേശമായ കായംകുളം ഫർക്ക ഉൾപ്പെടുന്ന കൃഷ്ണപുരം, കായംകുളം, പുതുപ്പളളി, കീരിക്കാട്, പത്തിയൂർ കണ്ടല്ലൂർ എന്നീ വില്ലേജുകളും മാവേലിക്കര താലൂക്കിലെ പെരിങ്ങാല, കുറ്റാനം എന്നീ വില്ലേജുകളെയും ഉൾപ്പെടുത്തി കായംകുളം താലൂക്ക് രൂപീകരിക്കണമെന്ന ആവശ്യമാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു.
സ്ഥലം ലഭ്യമാക്കിയാൽ നെടുങ്കുന്നം പഞ്ചായത്തിൽ കുടിവെള്ള പദ്ധതി ലഭ്യമാക്കും
ആധുനിക ജലശുദ്ധീകരണശാലയ്ക്ക് ആവശ്യമായ സ്ഥലം ലഭ്യമാക്കിയാൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ നെടുങ്കുന്നം പഞ്ചായത്തിൽ കുടിവെള്ള പദ്ധതി നടപ്പാക്കുമെന്നു മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു. ഇതിനായി വിശദമായ സർവേ നടത്തി ആവശ്യമായ ഫണ്ട് ലഭ്യമാക്കേണ്ടതുണ്ട്. കഴിഞ്ഞയാഴ്ച പ്രത്യേക അവലോകന യോഗം നടത്തി സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്നും അതനുസരിച്ച് തുടർനടപടി സ്വീകരിക്കുമെന്നും ഡോ. എൻ.ജയരാജിന്റെ സബ്മിഷന് ആദ്ദേഹം മറുപടി നൽകി.
നെടുങ്കുന്നം, കങ്ങഴ, കറുകച്ചാൽ പഞ്ചായത്തുകൾക്കുവേണ്ടി ആധുനിക ശുദ്ധീകരണ സംവിധാനങ്ങളോടുകൂടിയ സമഗ്ര കുടിവെളള പദ്ധതിയാണ് വേണ്ടിവരുന്നത്.
ഈ മൂന്ന് പഞ്ചായത്തുകളിലെ നിലവിലെ ജനസംഖ്യ പ്രകാരവും പുറമേ ഇൻസ്റ്റിറ്റ്യൂഷണൽ ഡിമാന്റ്, ഇൻഡസ്ട്രീയൽ ഡിമാന്റ്, ഭാവി വികസനത്തിനുവേണ്ടി വരുന്ന അധികജലം ഉൾപ്പെടെ 15 എംഎൽഡി. ശേഷിയുള്ള പദ്ധതിയാണ് ലക്ഷ്യം. മണിമലയാറിലെ കുളത്തൂർ മൂഴിയിൽ ജലസേചന വകുപ്പിന്റെ പുതിയ ചെക്ക് ഡാം പണി പൂർത്തിയാകുന്പോൾ ആവശ്യത്തിന് ജലലഭ്യത ഉറപ്പുവരുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഗർഡറുമായി ബന്ധപ്പെട്ട ചെറിയ പ്രശ്നം വച്ചുതാമസിപ്പിക്കുകയാണ് റയിൽവേ ചെയ്തത്. ഒന്നര വർഷമാണ് ഇതിനായി കളഞ്ഞത്. ഗർഡർ മാറ്റി പുതിയതു സ്ഥാപിക്കണമെന്നാണു കരുതിയതെങ്കിലും ഒരു ബോൾട്ട് മാറ്റി അളവിൽ ചെറിയ വ്യത്യാസം വരുത്തുക മാത്രമാണ് വേണ്ടിവന്നതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് അദ്ദേഹം മറുപടി നല്കി.
ആകെ 6.8 കിലോമീറ്ററാണ് ബൈപാസ്. ഇതിൽ 3.2 കിലോമീറ്റർ ബീച്ചിനു മുകളിലൂടെയാണു കടന്നുപോകുന്നത്. ആകെ 348.43 കോടി രൂപയാണ് വേണ്ടിവന്നത്. ഇതിൽ പകുതി കേന്ദ്രവും പകുതി കേരളവും വഹിക്കും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബൈപാസിന്റെ 15 ശതമാനം മാത്രമാണ് പൂർത്തിയാക്കിയിരുന്നത്.
റെയിൽവേ കാട്ടിയ ദ്രോഹങ്ങൾക്കെതിരേ ശബ്ദിക്കാൻ ആരുമില്ലെന്നു സുധാകരൻ പറഞ്ഞു. ബൈപാസിനായി ഒരുതുള്ളി വിയർപ്പൊഴുക്കാത്തവർ ഞങ്ങൾക്ക് ബൈപാസ് വേണം എന്ന മുദ്രാവാക്യം ഉയർത്തി അതിന്റെ താഴെ തന്നെ ചിലർ സമരം തുടങ്ങിയിട്ടുണ്ട്. അവർ യഥാർഥത്തിൽ സമരം ചെയ്യേണ്ടതു റയിൽവേയുടെ ഓഫീസിനു മുന്നിലാണെന്നും സുധാകരൻ ആവശ്യപ്പെട്ടു.
കായംകുളം താലൂക്ക് രൂപീകരണം: പഠന റിപ്പോർട്ട് കിട്ടുന്ന മുറയ്ക്കു തുടർനടപടി
കായംകുളം ആസ്ഥാനമാക്കി താലൂക്ക് രൂപീകരിക്കുന്നതിന് ലാൻഡ് റവന്യൂ കമ്മീഷണറേറ്റ് തലത്തിലുള്ള സംഘത്തിന്റെ പഠനറിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് തുടർനടപടി സ്വീകരിക്കുമെന്നു മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയിൽ അറിയിച്ചു. യു. പ്രതിഭയുടെ സബ്മിഷനു മറുപടി നൽകുകയായിരുന്നു മന്ത്രി.
പുതിയ താലൂക്കുകളുടെ രൂപീകരണവും അതിർത്തി പുനർനിർണയവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർമാരുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ പഠന റിപ്പോർട്ട് തയാറാക്കുന്നതിനാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
അവർ റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോണ്മെന്റ് സെന്ററിൽ നിന്ന് വിവര ശേഖരണത്തിന് നടപടിയാരംഭിച്ചു. വില്ലേജ് ഓഫീസുകൾ സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ പേര്, വില്ലേജിൽ ഉൾപ്പെടുന്ന താലൂക്ക്, സ്വയം ഭരണ സ്ഥാപനങ്ങളുടെ പേര്, വോട്ടർമാരുടെയും എണ്ണം തുടങ്ങിയ വിവരങ്ങൾ ശേഖരിച്ച് ഡിജിറ്റൈസ് ചെയ്യുന്നതിന് നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും യു പ്രതിഭയുടെ സബ്മിഷന് അദ്ദേഹം മറുപടി നല്കി.
കാർത്തികപ്പളളി താലൂക്കിന്റെ തെക്കൻ പ്രദേശമായ കായംകുളം ഫർക്ക ഉൾപ്പെടുന്ന കൃഷ്ണപുരം, കായംകുളം, പുതുപ്പളളി, കീരിക്കാട്, പത്തിയൂർ കണ്ടല്ലൂർ എന്നീ വില്ലേജുകളും മാവേലിക്കര താലൂക്കിലെ പെരിങ്ങാല, കുറ്റാനം എന്നീ വില്ലേജുകളെയും ഉൾപ്പെടുത്തി കായംകുളം താലൂക്ക് രൂപീകരിക്കണമെന്ന ആവശ്യമാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു.
സ്ഥലം ലഭ്യമാക്കിയാൽ നെടുങ്കുന്നം പഞ്ചായത്തിൽ കുടിവെള്ള പദ്ധതി ലഭ്യമാക്കും
ആധുനിക ജലശുദ്ധീകരണശാലയ്ക്ക് ആവശ്യമായ സ്ഥലം ലഭ്യമാക്കിയാൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ നെടുങ്കുന്നം പഞ്ചായത്തിൽ കുടിവെള്ള പദ്ധതി നടപ്പാക്കുമെന്നു മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു. ഇതിനായി വിശദമായ സർവേ നടത്തി ആവശ്യമായ ഫണ്ട് ലഭ്യമാക്കേണ്ടതുണ്ട്. കഴിഞ്ഞയാഴ്ച പ്രത്യേക അവലോകന യോഗം നടത്തി സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്നും അതനുസരിച്ച് തുടർനടപടി സ്വീകരിക്കുമെന്നും ഡോ. എൻ.ജയരാജിന്റെ സബ്മിഷന് ആദ്ദേഹം മറുപടി നൽകി.
നെടുങ്കുന്നം, കങ്ങഴ, കറുകച്ചാൽ പഞ്ചായത്തുകൾക്കുവേണ്ടി ആധുനിക ശുദ്ധീകരണ സംവിധാനങ്ങളോടുകൂടിയ സമഗ്ര കുടിവെളള പദ്ധതിയാണ് വേണ്ടിവരുന്നത്.
ഈ മൂന്ന് പഞ്ചായത്തുകളിലെ നിലവിലെ ജനസംഖ്യ പ്രകാരവും പുറമേ ഇൻസ്റ്റിറ്റ്യൂഷണൽ ഡിമാന്റ്, ഇൻഡസ്ട്രീയൽ ഡിമാന്റ്, ഭാവി വികസനത്തിനുവേണ്ടി വരുന്ന അധികജലം ഉൾപ്പെടെ 15 എംഎൽഡി. ശേഷിയുള്ള പദ്ധതിയാണ് ലക്ഷ്യം. മണിമലയാറിലെ കുളത്തൂർ മൂഴിയിൽ ജലസേചന വകുപ്പിന്റെ പുതിയ ചെക്ക് ഡാം പണി പൂർത്തിയാകുന്പോൾ ആവശ്യത്തിന് ജലലഭ്യത ഉറപ്പുവരുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.