ചെറുതോണി: കഞ്ഞിക്കുഴിയിൽനിന്നും ഏഴുകിലോഗ്രാം കഞ്ചാവുമായി മൂന്നുപേരെ എക്സൈസ് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി സ്വദേശികളായ പെരുങ്കന്നത്ത് ബിനുകുമാർ(47), മൂഴയിൽ ജോയി (42), തൊടുപുഴ ആലക്കോട് ആയിലുക്കുന്നേൽ ജിനു(40) എന്നിവരാണ് പിടിയിലായത്.
ബിനുകുമാർ ഒറീസയിൽ കഞ്ചാവ് കേസിൽ 16 വർഷം തടവിനു ശിക്ഷിക്കപ്പെട്ടയാളാണ്. ഒറീസയിൽനിന്നും വിയ്യൂർ ജയിലിലേക്ക് തടവ് മാറ്റിയിരുന്നു. ഇവിടെനിന്നും പരോളിലിറങ്ങിയ ബിനുകുമാർ ഒഡീഷയിൽ പോയി ട്രെയിനിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്നതായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൈനാവ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി.എൻ. സുധീർ, പ്രിവന്റീവ് ഓഫീസർമാരായ കെ.ഡി. സജിമോൻ, ഷാജി ജയിംസ്, ടി.കെ. വിനോദ്, സിവിൽഎക്സൈസ് ഓഫീസർമാരായ പി.എം. ജലീൽ, ലിജോ ജോസഫ്, സിജുമോൻ, അനൂപ് തോമസ്, എൻ. രഞ്ജിത് എന്നിവർചേർന്നാണ് പ്രതികളെ പിടികൂടിയത്.
ബിനുകുമാർ ഒറീസയിൽ കഞ്ചാവ് കേസിൽ 16 വർഷം തടവിനു ശിക്ഷിക്കപ്പെട്ടയാളാണ്. ഒറീസയിൽനിന്നും വിയ്യൂർ ജയിലിലേക്ക് തടവ് മാറ്റിയിരുന്നു. ഇവിടെനിന്നും പരോളിലിറങ്ങിയ ബിനുകുമാർ ഒഡീഷയിൽ പോയി ട്രെയിനിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്നതായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൈനാവ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി.എൻ. സുധീർ, പ്രിവന്റീവ് ഓഫീസർമാരായ കെ.ഡി. സജിമോൻ, ഷാജി ജയിംസ്, ടി.കെ. വിനോദ്, സിവിൽഎക്സൈസ് ഓഫീസർമാരായ പി.എം. ജലീൽ, ലിജോ ജോസഫ്, സിജുമോൻ, അനൂപ് തോമസ്, എൻ. രഞ്ജിത് എന്നിവർചേർന്നാണ് പ്രതികളെ പിടികൂടിയത്.