തിരുവനന്തപുരം: സംസ്ഥാനത്ത് തുടരെയുണ്ടാകുന്ന പ്രളയംമൂലവും കാർഷികോത്പന്നങ്ങളുടെ വിലതകർച്ചമൂലവും കർഷകർ നേരിടുന്ന പ്രതിസന്ധിക്ക് ആശ്വാസം പകരുന്നതിനായി കാർഷിക കടാശ്വാസ ബിൽ നിയമസഭ പാസാക്കി.
ബിൽ നിയമം ആകുന്നതോടെ കാർഷിക കടാശ്വാസമായി രണ്ടുലക്ഷം രൂപ വരെ ലഭിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. നിയമം വരുന്നതോടെ കർഷകരുടെ എല്ലാ പ്രശ്നത്തിനും പരിഹാരമാകില്ല. സഹകരണമേഖലയിൽ നിന്നെടുക്കുന്ന കാർഷിക കടത്തിനു മാത്രമാണ് ആശ്വാസം ലഭിക്കുന്നത്. കൂടുതൽ കർഷകരും മറ്റ് ബാങ്കിംഗ് രീതികളിലൂടെയാണ് കാർഷിക വായ്പയെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇതേവരെ 207.85 കോടി രൂപ കാർഷിക കടാശ്വാസമായി നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കാർഷിക കടാശ്വാസ ഭേദഗതി ബിൽ ഈ വർഷം ഒക്ടോബർ 31-ന് അസാധാരണ ഗസറ്റായി പ്രസിദ്ധീകരിച്ചു. നവംബർ ആറിന് സഭയിൽ അവതരിപ്പിക്കുകയും സബ്ജക്ട് കമ്മിറ്റിക്കു വിടുകയും ചെയ്തു.
വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് കാർഷിക കടാശ്വാസ കമ്മീഷൻ രൂപീകരിച്ചതെന്ന് മുല്ലക്കര രത്നാകരൻ ചർച്ചയിൽ പറഞ്ഞു. അന്ന് താൻ കൃഷിമന്ത്രിയായിരുന്നു. കേരളത്തിൽ എത്ര കർഷക ആത്മഹത്യയുണ്ടായെന്ന് സർക്കാരിന്റെ പക്കൽ കണക്കില്ലായിരുന്നു. റവന്യൂ വകുപ്പും പോലീസുമായി ചേർന്ന് കണക്കെടുത്തപ്പോൾ 256 കർഷകർ ആത്മഹത്യ ചെയ്തതായി കണ്ടെത്തി. ഇതേതുടർന്നാണ് കാർഷിക കടാശ്വാസ കമ്മീഷൻ സ്ഥാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. പി.ടി.എ റഹിം പ്രസംഗിച്ചു.
ഇന്ത്യോനേഷ്യയിൽ നിന്ന് നാളികേരം ഇറക്കുമതി തുടങ്ങിയതോടെ കിലോയ്ക്ക് 23 -ൽ നിന്ന് 11 ആയി കുറഞ്ഞതായും പാമോയിൽ ഇറക്കുമതിക്ക് അനുമതി നൽകുന്നതിനാൽ വെളിച്ചെണ്ണ വില ഇടിയാനുള്ള സാധ്യതയുണ്ടെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി ചൂണ്ടിക്കാട്ടി.
ബിൽ നിയമം ആകുന്നതോടെ കാർഷിക കടാശ്വാസമായി രണ്ടുലക്ഷം രൂപ വരെ ലഭിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. നിയമം വരുന്നതോടെ കർഷകരുടെ എല്ലാ പ്രശ്നത്തിനും പരിഹാരമാകില്ല. സഹകരണമേഖലയിൽ നിന്നെടുക്കുന്ന കാർഷിക കടത്തിനു മാത്രമാണ് ആശ്വാസം ലഭിക്കുന്നത്. കൂടുതൽ കർഷകരും മറ്റ് ബാങ്കിംഗ് രീതികളിലൂടെയാണ് കാർഷിക വായ്പയെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇതേവരെ 207.85 കോടി രൂപ കാർഷിക കടാശ്വാസമായി നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കാർഷിക കടാശ്വാസ ഭേദഗതി ബിൽ ഈ വർഷം ഒക്ടോബർ 31-ന് അസാധാരണ ഗസറ്റായി പ്രസിദ്ധീകരിച്ചു. നവംബർ ആറിന് സഭയിൽ അവതരിപ്പിക്കുകയും സബ്ജക്ട് കമ്മിറ്റിക്കു വിടുകയും ചെയ്തു.
വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് കാർഷിക കടാശ്വാസ കമ്മീഷൻ രൂപീകരിച്ചതെന്ന് മുല്ലക്കര രത്നാകരൻ ചർച്ചയിൽ പറഞ്ഞു. അന്ന് താൻ കൃഷിമന്ത്രിയായിരുന്നു. കേരളത്തിൽ എത്ര കർഷക ആത്മഹത്യയുണ്ടായെന്ന് സർക്കാരിന്റെ പക്കൽ കണക്കില്ലായിരുന്നു. റവന്യൂ വകുപ്പും പോലീസുമായി ചേർന്ന് കണക്കെടുത്തപ്പോൾ 256 കർഷകർ ആത്മഹത്യ ചെയ്തതായി കണ്ടെത്തി. ഇതേതുടർന്നാണ് കാർഷിക കടാശ്വാസ കമ്മീഷൻ സ്ഥാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. പി.ടി.എ റഹിം പ്രസംഗിച്ചു.
ഇന്ത്യോനേഷ്യയിൽ നിന്ന് നാളികേരം ഇറക്കുമതി തുടങ്ങിയതോടെ കിലോയ്ക്ക് 23 -ൽ നിന്ന് 11 ആയി കുറഞ്ഞതായും പാമോയിൽ ഇറക്കുമതിക്ക് അനുമതി നൽകുന്നതിനാൽ വെളിച്ചെണ്ണ വില ഇടിയാനുള്ള സാധ്യതയുണ്ടെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി ചൂണ്ടിക്കാട്ടി.