തിരുവനന്തപുരം: മഞ്ചക്കണ്ടിയിൽ റിസർവ് വനത്തിൽ പട്രോളിംഗ് നടത്തുകയായിരുന്ന തണ്ടർ ബോൾട്ട് സേനാംഗങ്ങൾക്കെതിരേ നിരോധിത സംഘടനയിൽപ്പെട്ട സായുധരായ സിപിഐ- മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് സ്വയരക്ഷാർഥമാണു തിരികെ വെടിവച്ചത്. ഇതിലാണ് ഒരു സ്ത്രീ ഉൾപ്പടെ മൂന്നു പേർ കൊല്ലപ്പെട്ടതെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
ഇവരുടെ മൃതദേഹം ഇൻക്വസ്റ്റ് ചെയ്യാൻപോയ ഒറ്റപ്പാലം സബ് കളക്ടർ അടക്കമുള്ള സംഘത്തിനു നേരേയും വെടിവച്ചു. സ്വയരക്ഷാർഥം തണ്ടർബോൾട്ട് സംഘം തിരികെ വെടിവച്ചതിൽ ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു. കലാപം സൃഷ്ടിച്ചു ജനങ്ങളുടെ സ്വൈരജീവിതത്തെ തകർക്കുന്ന അപ്രായോഗികമായ പ്രത്യയശാസ്ത്ര നിലപാടാണ് മാവോയിസ്റ്റുകളുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവരുടെ മൃതദേഹം ഇൻക്വസ്റ്റ് ചെയ്യാൻപോയ ഒറ്റപ്പാലം സബ് കളക്ടർ അടക്കമുള്ള സംഘത്തിനു നേരേയും വെടിവച്ചു. സ്വയരക്ഷാർഥം തണ്ടർബോൾട്ട് സംഘം തിരികെ വെടിവച്ചതിൽ ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു. കലാപം സൃഷ്ടിച്ചു ജനങ്ങളുടെ സ്വൈരജീവിതത്തെ തകർക്കുന്ന അപ്രായോഗികമായ പ്രത്യയശാസ്ത്ര നിലപാടാണ് മാവോയിസ്റ്റുകളുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു.