തിരുവനന്തപുരം: സർവകലാശാലകളുടെ പരീക്ഷാ കലണ്ടറിൽ മാറ്റം വരുത്താൻ താനോ ഓഫീസോ ഇടപെട്ടിട്ടില്ലെന്നു മന്ത്രി കെ.ടി. ജലീൽ. എല്ലാ സർവകലാശാലകളും പരീക്ഷാ തീയതികൾ അറിയിക്കാൻ മാത്രമാണു നിർദേശിച്ചത്. പരീക്ഷ നല്ല രീതിയിൽ നടക്കണമെന്നു മാത്രമാണ് ഉദ്ദേശിച്ചത്.
കേരളയുടെ ദ്വിവത്സര പിജി കോഴ്സുകൾ മൂന്നു വർഷം നീളുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്കു പിഎച്ച്ഡി, എംഫിൽ കോഴ്സുകളിൽ പ്രവേശനം നഷ്ടമാകാതിരിക്കാനാണു മൂന്ന്, നാല് സെമസ്റ്റർ പരീക്ഷകൾ പുനഃക്രമീകരിച്ചത്. മറ്റൊരു കേസിലെ ഹൈക്കോടതി ഉത്തരവു പ്രകാരം അവധിദിവസങ്ങളിൽ ക്ലാസെടുത്തു സർവകലാശാല നിശ്ചിത പ്രവൃത്തിദിനങ്ങൾ ഉറപ്പാക്കി. യുജിസി നിർദേശത്തിനു വിരുദ്ധമായി ഒരു നിർദേശവും നൽകിയിട്ടില്ല. - മന്ത്രി നിയമസഭയിൽ പറഞ്ഞു.
കേരളയുടെ ദ്വിവത്സര പിജി കോഴ്സുകൾ മൂന്നു വർഷം നീളുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്കു പിഎച്ച്ഡി, എംഫിൽ കോഴ്സുകളിൽ പ്രവേശനം നഷ്ടമാകാതിരിക്കാനാണു മൂന്ന്, നാല് സെമസ്റ്റർ പരീക്ഷകൾ പുനഃക്രമീകരിച്ചത്. മറ്റൊരു കേസിലെ ഹൈക്കോടതി ഉത്തരവു പ്രകാരം അവധിദിവസങ്ങളിൽ ക്ലാസെടുത്തു സർവകലാശാല നിശ്ചിത പ്രവൃത്തിദിനങ്ങൾ ഉറപ്പാക്കി. യുജിസി നിർദേശത്തിനു വിരുദ്ധമായി ഒരു നിർദേശവും നൽകിയിട്ടില്ല. - മന്ത്രി നിയമസഭയിൽ പറഞ്ഞു.