തിരുവനന്തപുരം: ജനങ്ങളും സർക്കാരുമായുള്ള ആശയ വിനിമയത്തിലെ വിടവു നികത്താനുള്ള നടപടി സ്വീകരിക്കണമെന്നു മുതിർന്ന മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ആശയ വിനിമയത്തിൽ നിർദേശം. ആഴ്ചയിൽ ഒരു ദിവസം വകുപ്പ് സെക്രട്ടറിമാരും വകുപ്പ് തലവൻമാരും പൊതുജനങ്ങളെ നേരിൽ കാണാൻ സമയം കണ്ടെത്തണമെന്നും അഭിപ്രായമുയർന്നു.
ഭരണ തീരുമാനങ്ങൾ നടപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ നായർ പറഞ്ഞു. വകുപ്പുകൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടണം. സർക്കാരിന്റെ പ്രധാന പദ്ധതികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി വകുപ്പ് സെക്രട്ടറിമാരുടെ യോഗം നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു.
സംസ്ഥാന സർക്കാരിന് സർവീസ് ഡെലിവറി പ്ലാൻ ഉണ്ടാവണമെന്ന് എസ്.എം. വിജയാനന്ദ് പറഞ്ഞു. എസ്സി, എസ്ടി വിഭാഗങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കുമായി മിഷൻ രൂപീകരിക്കാം. കൂടാതെ കരുതൽ, മികച്ച ഭരണം എന്നിവയ്ക്കും മിഷനുകൾ രൂപീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾക്കൊപ്പം അധ്യാപകരുടെ പ്രകടനവും വിലയിരുത്തണമെന്നു ജയിംസ് വർഗീസ് നിർദേശിച്ചു. ഇ ഗവേണൻസ് സംവിധാനത്തിലെ പാളിച്ചകൾ പരിഹരിക്കണമെന്ന് ജോണ് മത്തായി പറഞ്ഞു. ജില്ലാ കളക്ടർമാർ താലൂക്ക് തലത്തിൽ അദാലത്ത് നടത്തി ജനങ്ങളുടെ പരാതികൾ പരിഹരിക്കണം. ഒരാൾ അവധിയിലാണെങ്കിൽ ഫയൽ അവിടെ കിടക്കുന്ന സ്ഥിതിക്കു മാറ്റമുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
സേവനാവകാശ നിയമം കർശനമായി നടപ്പാക്കണമെന്ന് കെ. ജയകുമാർ, ടി. ബാലകൃഷ്ണൻ എന്നിവർ അഭിപ്രായപ്പെട്ടു. സർക്കാർ ഉദ്യോഗസ്ഥർക്കു ജോലിയിൽ ചേരുന്പോൾ തന്നെ നിർബന്ധമായും പരിശീലനം നൽകിയിരിക്കണമെന്ന് ഷീല തോമസ് പറഞ്ഞു. ജനങ്ങളുടെ പരാതി തീർക്കാൻ കൃത്യമായ സംവിധാനം നടപ്പാക്കണമെന്നും അവർ പറഞ്ഞു. പോലീസിന്റേത് എപ്പോഴും സേവന മുഖമായിരിക്കണമെന്ന് മുൻ ഡിജിപി അബ്ദുൾ സത്താർ കുഞ്ഞ് നിർദ്ദേശിച്ചു.
മികച്ച നിർദേശങ്ങളാണ് യോഗത്തിൽ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരിൽനിന്നുണ്ടായത്. പ്രായോഗികമായ നിർദേശങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഭരണ തീരുമാനങ്ങൾ നടപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ നായർ പറഞ്ഞു. വകുപ്പുകൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടണം. സർക്കാരിന്റെ പ്രധാന പദ്ധതികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി വകുപ്പ് സെക്രട്ടറിമാരുടെ യോഗം നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു.
സംസ്ഥാന സർക്കാരിന് സർവീസ് ഡെലിവറി പ്ലാൻ ഉണ്ടാവണമെന്ന് എസ്.എം. വിജയാനന്ദ് പറഞ്ഞു. എസ്സി, എസ്ടി വിഭാഗങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കുമായി മിഷൻ രൂപീകരിക്കാം. കൂടാതെ കരുതൽ, മികച്ച ഭരണം എന്നിവയ്ക്കും മിഷനുകൾ രൂപീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾക്കൊപ്പം അധ്യാപകരുടെ പ്രകടനവും വിലയിരുത്തണമെന്നു ജയിംസ് വർഗീസ് നിർദേശിച്ചു. ഇ ഗവേണൻസ് സംവിധാനത്തിലെ പാളിച്ചകൾ പരിഹരിക്കണമെന്ന് ജോണ് മത്തായി പറഞ്ഞു. ജില്ലാ കളക്ടർമാർ താലൂക്ക് തലത്തിൽ അദാലത്ത് നടത്തി ജനങ്ങളുടെ പരാതികൾ പരിഹരിക്കണം. ഒരാൾ അവധിയിലാണെങ്കിൽ ഫയൽ അവിടെ കിടക്കുന്ന സ്ഥിതിക്കു മാറ്റമുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
സേവനാവകാശ നിയമം കർശനമായി നടപ്പാക്കണമെന്ന് കെ. ജയകുമാർ, ടി. ബാലകൃഷ്ണൻ എന്നിവർ അഭിപ്രായപ്പെട്ടു. സർക്കാർ ഉദ്യോഗസ്ഥർക്കു ജോലിയിൽ ചേരുന്പോൾ തന്നെ നിർബന്ധമായും പരിശീലനം നൽകിയിരിക്കണമെന്ന് ഷീല തോമസ് പറഞ്ഞു. ജനങ്ങളുടെ പരാതി തീർക്കാൻ കൃത്യമായ സംവിധാനം നടപ്പാക്കണമെന്നും അവർ പറഞ്ഞു. പോലീസിന്റേത് എപ്പോഴും സേവന മുഖമായിരിക്കണമെന്ന് മുൻ ഡിജിപി അബ്ദുൾ സത്താർ കുഞ്ഞ് നിർദ്ദേശിച്ചു.
മികച്ച നിർദേശങ്ങളാണ് യോഗത്തിൽ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരിൽനിന്നുണ്ടായത്. പ്രായോഗികമായ നിർദേശങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.