കടുത്തുരുത്തി: എച്ച്എൻഎലിന്റെ മാതൃസ്ഥാപനമായ എച്ച്പിസിക്കെതിരേ വിവിധ ബാങ്കുകൾ നൽകിയ കേസിൽ ഇന്നു വിധി ഉണ്ടായേക്കും. കോടതി വിധിയനുസരിച്ച് വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ് (എച്ച്എൻഎൽ) സംസ്ഥാന സർക്കാരിനു കൈമാറുന്ന കാര്യത്തിലും ഇന്നു തന്നെ തീരുമാനമുണ്ടായേക്കും.
എച്ച്പിസിക്കെതിരേ വിവിധ ബാങ്കുകൾ ഡൽഹി നാഷണൽ കന്പനി ലോ ട്രിബ്യൂണലിൽ (എൻസിഎൽടി) നൽകിയ കേസിൽ ഇന്നാണ് അന്തിമ വാദം. എച്ച്പിസിഎൽ ലിക്യുഡേറ്റർ കുൽദീപ് വർമയും സംസ്ഥാന സർക്കാർ പ്രതിനിധി റിയാബ് (പൊതുമേഖലാ നവീകരണ ആഭ്യന്തര ഓഡിറ്റ് വിഭാഗം) ചെയർമാൻ എൻ.ശശിധരൻ നായരും വിവിധ ബാങ്ക് പ്രതിനിധികളുമായി വെള്ളിയാഴ്ച കോൽക്കത്തയിൽ ചർച്ച നടത്തിയിരുന്നു. കന്പനിയുടെ നൂറു ശതമാനം ഓഹരികളും സംസ്ഥാന സർക്കാരിനു വിട്ടു നൽകാൻ ധാരാണയായിരുന്നു.
ഇന്നു കേസ് ട്രിബ്യൂണലിൽ പരിഗണനയ്ക്കു വരുന്പോൾ ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് ലിക്യുഡേറ്റർ സമർപ്പിക്കും. എച്ച്എൻഎലിന്റെ നൂറു ശതമാനം ഓഹരികളുടെയും ഉടമസ്ഥാവകാശം എച്ച്പിസിക്കാണ്. അതിനാലാണ് നിലവിൽ ലിക്യുഡേഷനിലല്ലെങ്കിലും എച്ച്പിസിയുടെ സബ്സിഡിയറി സ്ഥാപനമായ എച്ച്എൻഎലും ലിക്യുഡേറ്ററുടെ കീഴിലായത്. ഡൽഹി എൻസിഎൽടി ബഞ്ചാണ് ലിക്യുഡേറ്ററെ നിയമിച്ചത്.
എച്ച്എൻഎൽ ഏറ്റെടുക്കുന്പാൾ കന്പനിയുടെ നൂറു ശതമാനം ഒഹരികൾക്കുമായി 25 കോടി രൂപ സർക്കാർ എച്ച്പിസിക്കു നൽകാമെന്നാണ് കോൽക്കത്തയിൽ നടന്ന ചർച്ചയിൽ ധാരണയായത്. നിലവിൽ കന്പനിക്കുള്ള 420 കോടിയോളം രൂപയുടെ ബാധ്യതയുംഏറ്റെടുക്കും. കന്പനി വായ്പയെടുത്ത ഇനത്തിൽ നൽകാനുള്ള തുക കുടിശികയായിട്ടുള്ള ധനകാര്യ സ്ഥാപനങ്ങളുടെ (ക്രെഡിറ്റേഴ്സ്) അനുമതി കൂടി ലഭിച്ചാൽ കന്പനി പൂർണമായും സംസ്ഥാന സർക്കാരിന്റെ അധീനതയിലാകും. എച്ച്എൻഎലിനെതിരെ വായ്പാ തുക തിരികെ കിട്ടണമെന്നാവശ്യപ്പെട്ടു സ്വകാര്യ ധനകാര്യ സ്ഥാപനമായ രത്നാകർ ബാങ്ക് ഫയൽ ചെയ്ത കേസ് 19ന് കൊച്ചി എൻസിഎൽടി ബഞ്ചിൽ പരിഗണിക്കും.
എച്ച്പിസിക്കെതിരേ വിവിധ ബാങ്കുകൾ ഡൽഹി നാഷണൽ കന്പനി ലോ ട്രിബ്യൂണലിൽ (എൻസിഎൽടി) നൽകിയ കേസിൽ ഇന്നാണ് അന്തിമ വാദം. എച്ച്പിസിഎൽ ലിക്യുഡേറ്റർ കുൽദീപ് വർമയും സംസ്ഥാന സർക്കാർ പ്രതിനിധി റിയാബ് (പൊതുമേഖലാ നവീകരണ ആഭ്യന്തര ഓഡിറ്റ് വിഭാഗം) ചെയർമാൻ എൻ.ശശിധരൻ നായരും വിവിധ ബാങ്ക് പ്രതിനിധികളുമായി വെള്ളിയാഴ്ച കോൽക്കത്തയിൽ ചർച്ച നടത്തിയിരുന്നു. കന്പനിയുടെ നൂറു ശതമാനം ഓഹരികളും സംസ്ഥാന സർക്കാരിനു വിട്ടു നൽകാൻ ധാരാണയായിരുന്നു.
ഇന്നു കേസ് ട്രിബ്യൂണലിൽ പരിഗണനയ്ക്കു വരുന്പോൾ ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് ലിക്യുഡേറ്റർ സമർപ്പിക്കും. എച്ച്എൻഎലിന്റെ നൂറു ശതമാനം ഓഹരികളുടെയും ഉടമസ്ഥാവകാശം എച്ച്പിസിക്കാണ്. അതിനാലാണ് നിലവിൽ ലിക്യുഡേഷനിലല്ലെങ്കിലും എച്ച്പിസിയുടെ സബ്സിഡിയറി സ്ഥാപനമായ എച്ച്എൻഎലും ലിക്യുഡേറ്ററുടെ കീഴിലായത്. ഡൽഹി എൻസിഎൽടി ബഞ്ചാണ് ലിക്യുഡേറ്ററെ നിയമിച്ചത്.
എച്ച്എൻഎൽ ഏറ്റെടുക്കുന്പാൾ കന്പനിയുടെ നൂറു ശതമാനം ഒഹരികൾക്കുമായി 25 കോടി രൂപ സർക്കാർ എച്ച്പിസിക്കു നൽകാമെന്നാണ് കോൽക്കത്തയിൽ നടന്ന ചർച്ചയിൽ ധാരണയായത്. നിലവിൽ കന്പനിക്കുള്ള 420 കോടിയോളം രൂപയുടെ ബാധ്യതയുംഏറ്റെടുക്കും. കന്പനി വായ്പയെടുത്ത ഇനത്തിൽ നൽകാനുള്ള തുക കുടിശികയായിട്ടുള്ള ധനകാര്യ സ്ഥാപനങ്ങളുടെ (ക്രെഡിറ്റേഴ്സ്) അനുമതി കൂടി ലഭിച്ചാൽ കന്പനി പൂർണമായും സംസ്ഥാന സർക്കാരിന്റെ അധീനതയിലാകും. എച്ച്എൻഎലിനെതിരെ വായ്പാ തുക തിരികെ കിട്ടണമെന്നാവശ്യപ്പെട്ടു സ്വകാര്യ ധനകാര്യ സ്ഥാപനമായ രത്നാകർ ബാങ്ക് ഫയൽ ചെയ്ത കേസ് 19ന് കൊച്ചി എൻസിഎൽടി ബഞ്ചിൽ പരിഗണിക്കും.