തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന ഗുരുതര സാന്പത്തിക പ്രതിസന്ധി മറികടക്കാൻ ഭൂമിയുടെ ന്യായവില വീണ്ടും കൂട്ടാൻ സർക്കാർ ആലോചിക്കുന്പോൾ, ശാസ്ത്രീയമായി ന്യായവില നിശ്ചയിക്കാൻ നിയോഗിച്ച സമിതി ഏറെ നാളായി നിശ്ചലം. ന്യായവിലയിലെ അശാസ്ത്രീയത പരിഹരിച്ചു ഭൂമിയുടെ വിപണിവിലയ്ക്കു തുല്യമായ തുക കണ്ടെത്തി നിശ്ചയിക്കാൻ വില്ലേജ് ഓഫീസർ കണ്‍വീനറായി നിയോഗിച്ച സമിതിയാണ് ഒരു നിർദേശവും സമർപ്പിക്കാൻ കഴിയാതെ നിശ്ചലമായത്.
ഭൂമിയെ ശാസ്ത്രീയമായി വേർതിരിച്ച ശേഷം ന്യായവില നിശ്ചയിച്ചാൽ മാത്രമേ രജിസ്ട്രേഷൻ ഫീസിനത്തിലും സ്റ്റാന്പ് ഡ്യൂട്ടിയിനത്തിലും ലഭിക്കുന്ന വരുമാനം വർധിക്കുകയുള്ളുവെന്നാണു രജിസ്ട്രേഷൻ വകുപ്പ് അധികൃതർ പറയുന്നത്. ശാസ്ത്രീയമായി ഭൂമിയുടെ ന്യായവില നിശ്ചയിക്കാതെ വിപണിവിലയിലും ഉയർന്ന തുക ന്യായവില നിശ്ചയിച്ചാൽ ഭൂമിയുടെ കൈമാറ്റം നടക്കാതെ വിപണി നിശ്ചലമാകും. ഇത് ഉദ്ദേശിച്ച ഫലത്തിനു വിപരീതമാകും.
ന്യായവില നിർണയത്തിലെ അപാകത മൂലം പലയിടത്തും ഭൂമിയുടെ വില്പന നടക്കാത്ത സാഹചര്യമുണ്ട്. ഇതു മറികടക്കാനാണ് ഭൂമിയെ ശാസ്ത്രീയമായി വേർതിരിക്കാൻ 2018 ജൂണിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വില്ലേജ് ഓഫീസർ കണ്‍വീനറും അതതു തദ്ദേശ സ്ഥാപന അംഗങ്ങളും ഉൾപ്പെട്ട സമിതി രൂപീകരിച്ചത്. ഇതിന്റെ ഭാഗമായി നവംബർ മുതൽ ഉദ്യോഗസ്ഥർക്കു പരിശീലനം നൽകിയെങ്കിലും പദ്ധതി നടപ്പാക്കാനായില്ല.
റോഡ് സൗകര്യമുള്ള ഭൂമി, ഇല്ലാത്ത ഭൂമി, വാണിജ്യ മേഖലയിൽ ഉൾപ്പെട്ട ഭൂമി, ദേശീയപാതയോടു ചേർന്ന ഭൂമി, സംസ്ഥാന പാതയ്ക്കു സമീപമുള്ള ഭൂമി, പൊതുമരാമത്തു റോഡ് വഴിയായ ഭൂമി, പഞ്ചായത്ത്- നഗരസഭാ റോഡുകൾ ഉൾപ്പെട്ട ഭൂമി, ഇടവഴിയുള്ള ഭൂമി, കൃഷിഭൂമി, എസ്റ്റേറ്റ് ഭൂമി എന്നിങ്ങനെ ശാസ്ത്രീയമായി കൃത്യമായി വേർതിരിച്ചു ഭൂമിയുടെ ന്യായവില കണക്കാക്കാനായിരുന്നു നിർദേശം. ഒരു പ്രദേശത്തു തന്നെ വഴിസൗകര്യങ്ങളുടയും മറ്റും അടിസ്ഥാനത്തിൽ പല തട്ടിൽ ന്യായവിലയുള്ള ഭൂമിയെ വേർതിരിക്കാനാകും. പരാതി പരിഹാര അഥോറിറ്റിയെന്ന നിലയിൽ റവന്യു ഡിവിഷണൽ ഓഫീസറെയും (ആർഡിഒ) നിശ്ചയിച്ചിരുന്നു. പരാതികൾ പരിഹരിച്ച് ആർഡിഒ റിപ്പോർട്ട് തയാറാക്കി സർക്കാരിനു സമർപ്പിക്കാനായിരുന്നു നിർദേശം. ഭൂമിയുടെ സ്കെച്ചും പ്ലാനും അടക്കമുള്ള രേഖകൾ വില്ലേജ് ഓഫീസിലുള്ളതിനാൽ നടപടിക്രമങ്ങൾ എളുപ്പമാകുമെന്നായിരുന്നു വിലയിരുത്തൽ.
അതിനിടെ, കടുത്ത സാന്പത്തിക പ്രതിസന്ധി മറികട ക്കുന്നതിനു വരുമാനം വർധിപ്പിക്കാൻ കഴിയുന്ന കൂടുതൽ മേഖലകളിലെ നികുതി വർധിപ്പിക്കുന്ന കാര്യം അടുത്ത ദിവസങ്ങളിൽ ചേരുന്ന സെക്രട്ടറിതല സമിതി പരിശോധിക്കും. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മനോജ് ജോഷിയുടെ അധ്യക്ഷതയിൽ രൂപീകരിച്ച സെക്രട്ടറി തല സമിതി യോഗം ചേർന്നാണ് ഭൂമിയുടെ ന്യായവില വർധിപ്പിക്കാൻ തീരുമാനിച്ചത്.
2010 ൽ ഭൂമിയുടെ ന്യായവില നിലവിൽ വന്നശേഷം ഇതുവരെ മൂന്നു തവണ വർധിപ്പിച്ചിരുന്നു. 2014 ൽ 50 ശതമാനം കൂട്ടുകയും 2018, 19 വർഷങ്ങളിൽ 10 ശതമാനം വീതം വർധിപ്പിക്കുകയും ചെയ്തു. 2018- 19ൽ 3694 കോടി രൂപയാണ് രജിസ്ട്രേഷൻ വരുമാനമായി സംസ്ഥാനത്തിനു ലഭിച്ചത്.
ഭൂമിയെ ശാസ്ത്രീയമായി വേർതിരിച്ച ശേഷം ന്യായവില നിശ്ചയിച്ചാൽ മാത്രമേ രജിസ്ട്രേഷൻ ഫീസിനത്തിലും സ്റ്റാന്പ് ഡ്യൂട്ടിയിനത്തിലും ലഭിക്കുന്ന വരുമാനം വർധിക്കുകയുള്ളുവെന്നാണു രജിസ്ട്രേഷൻ വകുപ്പ് അധികൃതർ പറയുന്നത്. ശാസ്ത്രീയമായി ഭൂമിയുടെ ന്യായവില നിശ്ചയിക്കാതെ വിപണിവിലയിലും ഉയർന്ന തുക ന്യായവില നിശ്ചയിച്ചാൽ ഭൂമിയുടെ കൈമാറ്റം നടക്കാതെ വിപണി നിശ്ചലമാകും. ഇത് ഉദ്ദേശിച്ച ഫലത്തിനു വിപരീതമാകും.
ന്യായവില നിർണയത്തിലെ അപാകത മൂലം പലയിടത്തും ഭൂമിയുടെ വില്പന നടക്കാത്ത സാഹചര്യമുണ്ട്. ഇതു മറികടക്കാനാണ് ഭൂമിയെ ശാസ്ത്രീയമായി വേർതിരിക്കാൻ 2018 ജൂണിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വില്ലേജ് ഓഫീസർ കണ്‍വീനറും അതതു തദ്ദേശ സ്ഥാപന അംഗങ്ങളും ഉൾപ്പെട്ട സമിതി രൂപീകരിച്ചത്. ഇതിന്റെ ഭാഗമായി നവംബർ മുതൽ ഉദ്യോഗസ്ഥർക്കു പരിശീലനം നൽകിയെങ്കിലും പദ്ധതി നടപ്പാക്കാനായില്ല.
റോഡ് സൗകര്യമുള്ള ഭൂമി, ഇല്ലാത്ത ഭൂമി, വാണിജ്യ മേഖലയിൽ ഉൾപ്പെട്ട ഭൂമി, ദേശീയപാതയോടു ചേർന്ന ഭൂമി, സംസ്ഥാന പാതയ്ക്കു സമീപമുള്ള ഭൂമി, പൊതുമരാമത്തു റോഡ് വഴിയായ ഭൂമി, പഞ്ചായത്ത്- നഗരസഭാ റോഡുകൾ ഉൾപ്പെട്ട ഭൂമി, ഇടവഴിയുള്ള ഭൂമി, കൃഷിഭൂമി, എസ്റ്റേറ്റ് ഭൂമി എന്നിങ്ങനെ ശാസ്ത്രീയമായി കൃത്യമായി വേർതിരിച്ചു ഭൂമിയുടെ ന്യായവില കണക്കാക്കാനായിരുന്നു നിർദേശം. ഒരു പ്രദേശത്തു തന്നെ വഴിസൗകര്യങ്ങളുടയും മറ്റും അടിസ്ഥാനത്തിൽ പല തട്ടിൽ ന്യായവിലയുള്ള ഭൂമിയെ വേർതിരിക്കാനാകും. പരാതി പരിഹാര അഥോറിറ്റിയെന്ന നിലയിൽ റവന്യു ഡിവിഷണൽ ഓഫീസറെയും (ആർഡിഒ) നിശ്ചയിച്ചിരുന്നു. പരാതികൾ പരിഹരിച്ച് ആർഡിഒ റിപ്പോർട്ട് തയാറാക്കി സർക്കാരിനു സമർപ്പിക്കാനായിരുന്നു നിർദേശം. ഭൂമിയുടെ സ്കെച്ചും പ്ലാനും അടക്കമുള്ള രേഖകൾ വില്ലേജ് ഓഫീസിലുള്ളതിനാൽ നടപടിക്രമങ്ങൾ എളുപ്പമാകുമെന്നായിരുന്നു വിലയിരുത്തൽ.
അതിനിടെ, കടുത്ത സാന്പത്തിക പ്രതിസന്ധി മറികട ക്കുന്നതിനു വരുമാനം വർധിപ്പിക്കാൻ കഴിയുന്ന കൂടുതൽ മേഖലകളിലെ നികുതി വർധിപ്പിക്കുന്ന കാര്യം അടുത്ത ദിവസങ്ങളിൽ ചേരുന്ന സെക്രട്ടറിതല സമിതി പരിശോധിക്കും. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മനോജ് ജോഷിയുടെ അധ്യക്ഷതയിൽ രൂപീകരിച്ച സെക്രട്ടറി തല സമിതി യോഗം ചേർന്നാണ് ഭൂമിയുടെ ന്യായവില വർധിപ്പിക്കാൻ തീരുമാനിച്ചത്.
2010 ൽ ഭൂമിയുടെ ന്യായവില നിലവിൽ വന്നശേഷം ഇതുവരെ മൂന്നു തവണ വർധിപ്പിച്ചിരുന്നു. 2014 ൽ 50 ശതമാനം കൂട്ടുകയും 2018, 19 വർഷങ്ങളിൽ 10 ശതമാനം വീതം വർധിപ്പിക്കുകയും ചെയ്തു. 2018- 19ൽ 3694 കോടി രൂപയാണ് രജിസ്ട്രേഷൻ വരുമാനമായി സംസ്ഥാനത്തിനു ലഭിച്ചത്.