കോട്ടയം: കർഷകരെ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുകയും വ്യവസായികളുടെയും രാഷ്ട്രീയക്കാരുടെയും താവളവുമായി മാറുകയും ചെയ്ത റബർ ബോർഡ് തുടരുന്നതിലും ഭേദം പിരിച്ചുവിടുകയാണ് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ വി.സി. സെബാസ്റ്റ്യൻ.
കർഷകരെ അവഗണിച്ചു വ്യവസായികളെ സംരക്ഷിക്കുന്ന നയത്തിന് ഒത്താശ ചെയ്യുകയാണു റബർ ബോർഡ്. കുറഞ്ഞ ചെലവിൽ വ്യവസായികൾക്ക് അസംസ്കൃത റബർ എത്തിക്കുന്ന ഏജന്റ്മാരായി റബർ ബോർഡ് അധഃപതിച്ചു. ഒരു കിലോ ഷീറ്റ് റബറിന്റെ ഉത്പാദനച്ചെലവ് 172 രൂപയാണെന്നു റബർ ബോർഡ് കണക്കാക്കിയിരിക്കെ, വില 120 രൂപയിലെത്തിയിട്ടും യാതൊരു വിപണി ഇടപെടലുകളും നടത്തുന്നില്ല.
അസംസ്കൃത റബറിന്റെ ഇറക്കുമതി നിയന്ത്രിക്കാൻ വ്യാപാരക്കരാറുകളിൽ വ്യവസ്ഥകളുണ്ടെങ്കിലും നടപ്പിലാക്കാൻ ഇടപെടാതെ ബോർഡ് റബർ ഇറക്കുമതിക്ക് ഒത്താശചെയ്യുന്നു. റബറിന് അടിസ്ഥാനവിലയും പരമാവധി വിലയും നിശ്ചയിക്കുവാൻ റബർ ആക്ടിന്റെ 13-ാം വകുപ്പ് അട്ടിമറിക്കപ്പെടുന്നത് ഇൻഫാം കോടതിയിൽ ഇപ്പോൾ ചോദ്യം ചെയ്തിരിക്കുകയാണ്. അടുത്തവർഷം ചെന്നൈയിൽ സംഘടിപ്പിക്കുന്ന റബർമീറ്റ് വ്യവസായി ഉദ്യോഗസ്ഥ സംഗമത്തിനപ്പുറം കർഷകർക്കു യാതൊരു നേട്ടവുമുണ്ടാക്കില്ലെന്നും കർഷകർ അതു ബഹിഷ്കരിക്കുമെന്നും സെബാസ്റ്റ്യൻ പറഞ്ഞു.
കർഷകരെ അവഗണിച്ചു വ്യവസായികളെ സംരക്ഷിക്കുന്ന നയത്തിന് ഒത്താശ ചെയ്യുകയാണു റബർ ബോർഡ്. കുറഞ്ഞ ചെലവിൽ വ്യവസായികൾക്ക് അസംസ്കൃത റബർ എത്തിക്കുന്ന ഏജന്റ്മാരായി റബർ ബോർഡ് അധഃപതിച്ചു. ഒരു കിലോ ഷീറ്റ് റബറിന്റെ ഉത്പാദനച്ചെലവ് 172 രൂപയാണെന്നു റബർ ബോർഡ് കണക്കാക്കിയിരിക്കെ, വില 120 രൂപയിലെത്തിയിട്ടും യാതൊരു വിപണി ഇടപെടലുകളും നടത്തുന്നില്ല.
അസംസ്കൃത റബറിന്റെ ഇറക്കുമതി നിയന്ത്രിക്കാൻ വ്യാപാരക്കരാറുകളിൽ വ്യവസ്ഥകളുണ്ടെങ്കിലും നടപ്പിലാക്കാൻ ഇടപെടാതെ ബോർഡ് റബർ ഇറക്കുമതിക്ക് ഒത്താശചെയ്യുന്നു. റബറിന് അടിസ്ഥാനവിലയും പരമാവധി വിലയും നിശ്ചയിക്കുവാൻ റബർ ആക്ടിന്റെ 13-ാം വകുപ്പ് അട്ടിമറിക്കപ്പെടുന്നത് ഇൻഫാം കോടതിയിൽ ഇപ്പോൾ ചോദ്യം ചെയ്തിരിക്കുകയാണ്. അടുത്തവർഷം ചെന്നൈയിൽ സംഘടിപ്പിക്കുന്ന റബർമീറ്റ് വ്യവസായി ഉദ്യോഗസ്ഥ സംഗമത്തിനപ്പുറം കർഷകർക്കു യാതൊരു നേട്ടവുമുണ്ടാക്കില്ലെന്നും കർഷകർ അതു ബഹിഷ്കരിക്കുമെന്നും സെബാസ്റ്റ്യൻ പറഞ്ഞു.