വാഴക്കുളം: സംസ്ഥാന സിബിഎസ്ഇ കലോത്സവത്തില്‍ 1,780 പോയിന്റുമായി തൃശൂര്‍ സഹോദയയ്ക്ക് കിരീടം. 1570 പോയിന്റോടെ മലബാര്‍ സഹോദയ രണ്ടാം സ്ഥാനവും 1,350 പേയിന്റോടെ സെന്‍ട്രല്‍ കേരള സഹോദയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 1259 പോയിന്റുള്ള പാലക്കാടും 1225 പോയിന്റുള്ള കൊല്ലവുമാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ.
സ്കൂൾതലത്തിൽ 493 പോയിന്റുമായി കോഴിക്കോട് സില്‍വര്‍ ഹില്‍സ് പബ്ലിക് സ്കൂള്‍ കിരീടം ചൂടിയപ്പോൾ 411 പോയിന്റോടെ തൃശൂര്‍ ദേവമാതാ സിഎംഐ പബ്ലിക് സ്കൂള്‍ രണ്ടാംസ്ഥാനവും 373 പോയിന്റോടെ കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക് സ്കൂള്‍ മൂന്നാം സ്ഥാനവും നേടി. കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂള്‍(353 ) വടക്കേവിള ശ്രീനാരായണ പബ്ലിക് സ്കൂള്‍ (349) എന്നിവയാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ.
ആദ്യ നാലു കാറ്റഗറികളിലും ഒന്നാമതെത്തിയത് തൃശൂർ സഹോദയയാണ്.
കാറ്റഗറി ഒന്നില്‍ 116 പോയിന്റുമായി തൃശൂര്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ 109 പോയിന്റുള്ള കണ്ണൂര്‍ സഹോദയ ആണ് രണ്ടാമത്. കാറ്റഗറി രണ്ടില്‍ 247 പോയിന്റ് നേടി തൃശൂര്‍ ഒന്നാം സ്ഥാനത്തും 243 പോയിന്റുമായി കണ്ണൂര്‍ തൊട്ടുപിന്നിൽ ഫിനിഷ്ചെയ്തു. കാറ്റഗറി മൂന്നില്‍ 624 പോയിന്റോടെ തൃശൂര്‍ ഒന്നാമതെത്തി. 586 പോയിന്റുള്ള മലബാര്‍ സഹോദയയ്ക്കാണ് രണ്ടാം സ്ഥാനം. കാറ്റഗറി നാലില്‍ 667പോയിന്റ് നേടിയ തൃശൂര്‍ സഹോദയ ഒന്നാമതും മലബാര്‍ സഹോദയ 498 പോയിന്റുമായി രണ്ടാം സ്ഥാനത്തുമെത്തി.
വൈകുന്നേരം അഞ്ചിനു നടന്ന സമാപന സമ്മേളനം ചലച്ചിത്ര നടൻ ജഗദീഷ് ഉദ്ഘാടനം ചെയ്തു. കലോത്സവങ്ങള്‍ നല്ല പൗരന്മാരെ വാര്‍ത്തെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുളള വേദികളാണ് ജീവിത സാഹചര്യങ്ങളെ നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയ കോംപ്ലക്സസ് പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ നാലു ദിവസം 21 വേദികളില്‍ അഞ്ച് കാറ്റഗറികളിലായി 144 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. കേരളത്തിലെ 1,400 സിബിഎസ്ഇ സ്കൂളുകളില്‍നിന്നായി എണ്ണായിരത്തോളം മത്സരാര്‍ഥികളാണ് കലോത്സവത്തില്‍ പങ്കെടുത്തത്.
സ്കൂൾതലത്തിൽ 493 പോയിന്റുമായി കോഴിക്കോട് സില്‍വര്‍ ഹില്‍സ് പബ്ലിക് സ്കൂള്‍ കിരീടം ചൂടിയപ്പോൾ 411 പോയിന്റോടെ തൃശൂര്‍ ദേവമാതാ സിഎംഐ പബ്ലിക് സ്കൂള്‍ രണ്ടാംസ്ഥാനവും 373 പോയിന്റോടെ കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക് സ്കൂള്‍ മൂന്നാം സ്ഥാനവും നേടി. കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂള്‍(353 ) വടക്കേവിള ശ്രീനാരായണ പബ്ലിക് സ്കൂള്‍ (349) എന്നിവയാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ.
ആദ്യ നാലു കാറ്റഗറികളിലും ഒന്നാമതെത്തിയത് തൃശൂർ സഹോദയയാണ്.
കാറ്റഗറി ഒന്നില്‍ 116 പോയിന്റുമായി തൃശൂര്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ 109 പോയിന്റുള്ള കണ്ണൂര്‍ സഹോദയ ആണ് രണ്ടാമത്. കാറ്റഗറി രണ്ടില്‍ 247 പോയിന്റ് നേടി തൃശൂര്‍ ഒന്നാം സ്ഥാനത്തും 243 പോയിന്റുമായി കണ്ണൂര്‍ തൊട്ടുപിന്നിൽ ഫിനിഷ്ചെയ്തു. കാറ്റഗറി മൂന്നില്‍ 624 പോയിന്റോടെ തൃശൂര്‍ ഒന്നാമതെത്തി. 586 പോയിന്റുള്ള മലബാര്‍ സഹോദയയ്ക്കാണ് രണ്ടാം സ്ഥാനം. കാറ്റഗറി നാലില്‍ 667പോയിന്റ് നേടിയ തൃശൂര്‍ സഹോദയ ഒന്നാമതും മലബാര്‍ സഹോദയ 498 പോയിന്റുമായി രണ്ടാം സ്ഥാനത്തുമെത്തി.
വൈകുന്നേരം അഞ്ചിനു നടന്ന സമാപന സമ്മേളനം ചലച്ചിത്ര നടൻ ജഗദീഷ് ഉദ്ഘാടനം ചെയ്തു. കലോത്സവങ്ങള്‍ നല്ല പൗരന്മാരെ വാര്‍ത്തെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുളള വേദികളാണ് ജീവിത സാഹചര്യങ്ങളെ നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയ കോംപ്ലക്സസ് പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ നാലു ദിവസം 21 വേദികളില്‍ അഞ്ച് കാറ്റഗറികളിലായി 144 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. കേരളത്തിലെ 1,400 സിബിഎസ്ഇ സ്കൂളുകളില്‍നിന്നായി എണ്ണായിരത്തോളം മത്സരാര്‍ഥികളാണ് കലോത്സവത്തില്‍ പങ്കെടുത്തത്.