ആലപ്പുഴ: കേരളം നേരിടുന്ന സാന്പത്തിക പ്രതിസന്ധിക്ക് കേന്ദ്ര സർക്കാരിനുമേൽ പഴിചാരി സംസ്ഥാന ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. കേരളത്തിൽ നൽകേണ്ട ജിഎസ്ടി കോന്പൻസേഷൻ കൈമാറാൻ കേന്ദ്രം തയാറായിട്ടില്ല. ഇത് എന്നു കൈമാറുമെന്നു പോലും കേന്ദ്രം അറിയിച്ചിട്ടില്ല.
കേന്ദ്രസർക്കാരിന്റെ ഈ നിലപാടു ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. എല്ലാ സംസ്ഥാനങ്ങളിലെയും ധനസ്ഥിതിയെ ഇതു ബാധിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളുമായി ആലോചിച്ചു പൊതു അഭിപ്രായം രൂപീകരിക്കും. ഇപ്പോഴുള്ള സാന്പത്തിക പ്രതിസന്ധി റീബിൽഡ് കേരളയുടെ പ്രവർത്തനത്തെ ബാധിക്കില്ല. 1,600 കോടി രൂപയുടെ അപര്യാപ്തത സംസ്ഥാനത്തു നിലനിൽക്കുന്പോൾ അത്രയുംതന്നെ തുകയുടെ ചെലവ് ചുരുക്കേണ്ടതുണ്ടെന്നും തോമസ് ഐസക് ആലപ്പുഴയിൽ പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ ഈ നിലപാടു ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. എല്ലാ സംസ്ഥാനങ്ങളിലെയും ധനസ്ഥിതിയെ ഇതു ബാധിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളുമായി ആലോചിച്ചു പൊതു അഭിപ്രായം രൂപീകരിക്കും. ഇപ്പോഴുള്ള സാന്പത്തിക പ്രതിസന്ധി റീബിൽഡ് കേരളയുടെ പ്രവർത്തനത്തെ ബാധിക്കില്ല. 1,600 കോടി രൂപയുടെ അപര്യാപ്തത സംസ്ഥാനത്തു നിലനിൽക്കുന്പോൾ അത്രയുംതന്നെ തുകയുടെ ചെലവ് ചുരുക്കേണ്ടതുണ്ടെന്നും തോമസ് ഐസക് ആലപ്പുഴയിൽ പറഞ്ഞു.