തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സർക്കാരിന്റെ നിലപാടുമാറ്റത്തിനെതിരേ ആഞ്ഞടിച്ച് നവോത്ഥാന മൂല്യസംരക്ഷണ സമിതി. സ്ത്രീപ്രവേശനത്തിൽ നിന്നു പിന്നോട്ടു പോകുന്ന സർക്കാർ നിലപാടു ശരിയല്ലെന്ന് തുറന്നടിച്ച് നവോത്ഥാന മൂല്യ സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ രംഗത്തെത്തി.
ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ല. പക്ഷ,േ പുനഃപരിശോധനാ ഹർജികളിൽ തീരുമാനം വരുംവരെ സ്ത്രീപ്രവേശനം വേണ്ടെന്നാണ് സർക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാട്. ഇതു സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിനെതിരാണെന്നും പുന്നല ശ്രീകുമാർ പറഞ്ഞു.
ലിംഗസമത്വമെന്ന ആശയം മുന്നോട്ടു കൊണ്ടുപോകണം. പുരോഗമന മുന്നേറ്റങ്ങളെ സർക്കാർ നിലപാട് ദുർബലപ്പെടുത്തും. സർക്കാരും പാർട്ടിയും നിലപാട് പുനഃപരിശോധിക്കണം. മല കയറാൻ വരുന്ന യുവതികൾ കോടതിവിധിയുമായി വരണമെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന ഭരണഘടനാലംഘനമാണ്. വിഷയത്തിൽ രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് ദേവസ്വം മന്ത്രിക്കെന്നും പുന്നല തുറന്നടിച്ചു.
അതേസമയം, സർക്കാർ നിലപാടിനെ ന്യായീകരിച്ച് മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും ഇ.പി. ജയരാജനും രംഗത്തെത്തി. സുപ്രീംകോടതി വിധിയിലെ വസ്തുതകൾ പരിശോധിച്ചാണു സർക്കാർ തീരുമാനമെടുത്തതെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. സർക്കാരിനെ വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്നാണ് സർക്കാർ നിലപാടെന്നായിരുന്നു മന്ത്രി ഇ.പി. ജയരാജന്റെ പ്രതികരണം. ഓരോ സംഘടനയ്ക്കും അവരുടേതായ അഭിപ്രായമുണ്ടെന്നും മന്ത്രി പറഞ്ഞു.
ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ല. പക്ഷ,േ പുനഃപരിശോധനാ ഹർജികളിൽ തീരുമാനം വരുംവരെ സ്ത്രീപ്രവേശനം വേണ്ടെന്നാണ് സർക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാട്. ഇതു സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിനെതിരാണെന്നും പുന്നല ശ്രീകുമാർ പറഞ്ഞു.
ലിംഗസമത്വമെന്ന ആശയം മുന്നോട്ടു കൊണ്ടുപോകണം. പുരോഗമന മുന്നേറ്റങ്ങളെ സർക്കാർ നിലപാട് ദുർബലപ്പെടുത്തും. സർക്കാരും പാർട്ടിയും നിലപാട് പുനഃപരിശോധിക്കണം. മല കയറാൻ വരുന്ന യുവതികൾ കോടതിവിധിയുമായി വരണമെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന ഭരണഘടനാലംഘനമാണ്. വിഷയത്തിൽ രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് ദേവസ്വം മന്ത്രിക്കെന്നും പുന്നല തുറന്നടിച്ചു.
അതേസമയം, സർക്കാർ നിലപാടിനെ ന്യായീകരിച്ച് മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും ഇ.പി. ജയരാജനും രംഗത്തെത്തി. സുപ്രീംകോടതി വിധിയിലെ വസ്തുതകൾ പരിശോധിച്ചാണു സർക്കാർ തീരുമാനമെടുത്തതെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. സർക്കാരിനെ വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്നാണ് സർക്കാർ നിലപാടെന്നായിരുന്നു മന്ത്രി ഇ.പി. ജയരാജന്റെ പ്രതികരണം. ഓരോ സംഘടനയ്ക്കും അവരുടേതായ അഭിപ്രായമുണ്ടെന്നും മന്ത്രി പറഞ്ഞു.