വാഴക്കുളം: സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിന് ഇന്നു തിരശീല വിഴാനിരിക്കേ കിരീടത്തിനരികിൽനിന്നു മാറാതെ തൃശൂർ സഹോദയ. ഓവറോൾ വിഭാഗത്തിൽ 1393 പോയിന്റുമായി ഒന്നാംസ്ഥാനത്തു തുടരുന്ന തൃശൂരിനു പിന്നിൽ 1293 പോയിന്റുമായി മലബാർ സഹോദയ രണ്ടാം സ്ഥാനത്തും 1143 പോയിന്റുമായി സെൻട്രൽ കേരള സഹോദയ മൂന്നാംസ്ഥാനത്തും തുടരുന്നു.
ജില്ലകളിൽ 992 പോയിന്റുമായി കൊല്ലമാണു മുന്നിൽ. 989 പോയിന്റുമായി എറണാകുളം ജില്ല രണ്ടാമതെത്തി. സ്കൂളുകളുടെ പോയിന്റ് അടിസ്ഥാനത്തിൽ മലബാർ സഹോദയയിലെ കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ 377 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. 285 പോയിന്റുമായി കാസർഗോഡ് സഹോദയയിലെ കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂൾ ആണ് രണ്ടാംസ്ഥാനത്ത്.
കാറ്റഗറി ഒന്നിൽ 116 പോയിന്റുമായി തൃശൂർ സഹോദയ ഒന്നാംസ്ഥാനത്തും 109 പോയിന്റുമായി കണ്ണൂർ സഹോദയ രണ്ടാംസ്ഥാനത്തുമാണ്. കാറ്റഗറി രണ്ടിലും 233 പോയിന്റുമായി തൃശൂർ സഹോദയ തന്നെയാണ് മുന്നിൽ. കാറ്റഗറി മൂന്നിൽ 427 പോയിന്റുമായി മലബാർ സഹോദയ മുന്നേറ്റം തുടരുകയാണ്. 442 പോയിന്റുമായി കാറ്റഗറി നാലിലും തൃശൂർ സഹോദയയാണ് മുന്നിൽ.
ഇന്ന് ഉച്ചകഴിഞ്ഞ് നാലിന് പ്രധാനവേദിയായ കാർമൽ ഇൻഡോറിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ ചലച്ചിത്രതാരം ജഗദീഷ് മുഖ്യാതിഥിയാകും.
കുട്ടിക്കലാകാരന്മാർ മടങ്ങുന്നതു ബാഗു നിറയെ പൈനാപ്പിളുമായി
വാഴക്കുളം: കൗമാരകലയുടെ അരങ്ങ് തകർക്കുന്ന വാഴക്കുളത്തുനിന്നു കുട്ടിക്കലാകാരന്മാർ മടങ്ങുന്നതു ബാഗു നിറയെ പൈനാപ്പിളുമായി. കഴിഞ്ഞ മൂന്നു ദിവസമായി നടക്കുന്ന സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികളും അധ്യാപകരും മത്സരം കഴിഞ്ഞു ’പൈനാപ്പിൾ സിറ്റി’ എന്നറിയപ്പെടുന്ന വാഴക്കുളം നഗരത്തിലിറങ്ങിയാണു പൈനാപ്പിൾ വാങ്ങിക്കൂട്ടുന്നത്.
മലബാർ മേഖലയിൽനിന്നുള്ളവരാണ് വീട്ടിൽകൊണ്ടുപോകുന്നതിനും രുചിച്ചു നോക്കുന്നതിനുമായി കൂടുതലായി പൈനാപ്പിൾ വാങ്ങുന്നതെന്നു വ്യാപാരികൾ പറഞ്ഞു. നിലവിൽ മൊത്തവ്യാപാര വിപണിയിൽ 28 രൂപയും ചില്ലറ വ്യാപാരത്തിൽ 35 രൂപവരെയുമാണ് പൈനാപ്പിൾ വില. മാർക്കറ്റിൽനിന്നു വാങ്ങാനാണ് തിരക്കേറെ. നിലവിൽ പൈനാപ്പിളിന് താരതമ്യേന വില കുറവാണ്. വരും ദിവസങ്ങളിൽ വില വർധിക്കുമെന്നും ശബരിമല സീസണ് ആരംഭിക്കാറായതോടെ ആവശ്യക്കാർ കൂടുമെന്നും കച്ചവടക്കാർ പറഞ്ഞു.
രാഷ്ട്രീയക്കാരെ കണക്കിനു കൊട്ടി കാർട്ടൂണ്‍
വാഴക്കുളം: വാഗ്ദാനപ്പെരുമഴയുമായി അഞ്ചു വർഷത്തിലൊരിക്കൽ പ്രത്യക്ഷപ്പെടുന്ന രാഷ്ട്രീയക്കാരെ ആക്ഷേപഹാസ്യ രൂപേണ കാൻവാസിൽ പകർത്തി കുട്ടിക്കാർട്ടൂണിസ്റ്റുകൾ. കാറ്റഗറി നാലിൽ തെരഞ്ഞെടുപ്പ് പ്രചാരണം എന്ന വിഷയത്തിൽ നടന്ന കാർട്ടൂണ്‍ മത്സരത്തിലാണു രാഷ്ട്രീയക്കാരെ കണക്കിനു കളിയാക്കിയത്.
സാങ്കേതികവിദ്യ ബഹുദൂരം സഞ്ചരിച്ച സമൂഹത്തിൽ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന സമൂഹമാധ്യമങ്ങളിലെ ചൂടൻ പ്രചാരണങ്ങളും അണികളുടെ തൊണ്ടകീറിയുള്ള മുദ്രാവാക്യം വിളികളും പഴയകാല തെരഞ്ഞെടുപ്പ് താരങ്ങളായ പെട്ടി ഓട്ടോയും കോളാന്പി മൈക്കും കാർട്ടൂണുകളായി നിരന്നു. ചിലർ വിഷയത്തെ ഗൗരവത്തോടെ സമീപിച്ചപ്പോൾ മറ്റുചിലർ തീർത്തും തമാശരൂപേണ ആശയങ്ങൾ അവതരിപ്പിച്ചു. 25 മത്സരാഥികൾ അണിനിരന്ന മത്സരത്തിൽ കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക് സ്കൂളിലെ വർഗീസ് ആന്റോ ഒന്നാംസ്ഥാനം കരസ്ഥമാക്കി. നഗരത്തിന്റെ വികസനക്കുതിപ്പിൽനിന്നു ഗ്രാമത്തിലെ വികസന മുരടിപ്പിലേക്ക് അഞ്ച് വർഷങ്ങൾക്ക് ശേഷം വോട്ട് ചോദിച്ചെത്തുന്ന രാഷ്ട്രീയക്കാരനെയാണ് വർഗീസ് അവതരിപ്പിച്ചത്. വാണിയംകുളം സ്വാതി സെൻട്രൽ സ്കൂളിലെ ആഷിക് രാജ് രണ്ടാംസ്ഥാനവും വടക്കേവിള ശ്രീനാരായണ പബ്ലിക് സ്കൂളിലെ ആദിസ്യ എസ്. അജി മൂന്നാംസ്ഥാനവും സ്വന്തമാക്കി.
മാപ്പിളപ്പാട്ടിൽ വാഴക്കുളം കാർമൽ
വാഴക്കുളം: മാപ്പിളപ്പാട്ടിന്റെ ശീലുകളിൽ ആതിഥേയ സ്കൂളിന് ഒന്നാം സ്ഥാനം. കാറ്റഗറി നാലിൽ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ വാഴക്കുളം കാർമൽ സിഎംഐ പബ്ലിക് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിനി സാന്ദ്ര പി. പ്രകാശ് ഒന്നാം സ്ഥാനത്തെത്തി. വാഴക്കുളം ആവോലി പാറയിൽ പി.പി. പ്രകാശിന്റെയും മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ഹെഡ് നഴ്സ് വിജയലക്ഷ്മിയുടെയും മൂത്ത മകളാണ് സാന്ദ്ര. പിതൃസഹോദര ഭാര്യയും കുമാരമംഗലം ഗവ. സ്കൂൾ സംഗീതാധ്യാപികയുമായ ഓമന മോഹനനാണ് സംഗീതത്തിൽ സാന്ദ്രയ്ക്കു ബാലപാഠങ്ങൾ പകർന്നു നൽകിയത്. ചലച്ചിത്ര സംഗീത സംവിധായകനും പട്ടുറുമാൽ സംഗീത പരിപാടിയിലൂടെ ശ്രദ്ധേയനുമായ റഷീദ് മൂവാറ്റുപുഴയാണ് കഴിഞ്ഞ ഒരു വർഷമായി മാപ്പിള സംഗീതത്തിൽ സാന്ദ്രയുടെ ഗുരുനാഥൻ.
ലളിതഗാനം, ശാസ്ത്രീയ സംഗീതം തുടങ്ങിയ മത്സരങ്ങളിൽ ജില്ലാ തലത്തിൽ വരെ സാന്ദ്ര നേരത്തേ ഒന്നാമതെത്തിയിട്ടുണ്ട്. ഇന്നു നടക്കുന്ന ശാസ്ത്രീയ സംഗീതത്തിനും തിരുവാതിരക്കും സാന്ദ്ര പങ്കെടുക്കുന്നുണ്ട്.
നൃത്തയിനങ്ങളിൽ ആദിത്യനു ഹാട്രിക്
വാഴക്കുളം: പങ്കെടുത്ത നാലിനങ്ങളിൽ മൂന്നിലും ഒന്നാംസ്ഥാനം കരസ്ഥമാക്കി തൊടുപുഴ ജയറാണി പബ്ലിക് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ എം.പി. ആദിത്യൻ. കാറ്റഗറി നാല് ഭരതനാട്യം, കുച്ചിപ്പുടി, നാടോടിനൃത്തം എന്നിവയിൽ ഒന്നാംസ്ഥാനം സ്വന്തമാക്കിയാണ് ആദിത്യൻ ഹാട്രിക് നേടിയത്. ഇവയ്ക്ക് പുറമേ കാർട്ടൂണ്‍ മത്സരത്തിലും ആദിത്യൻ സാന്നിധ്യം അറിയിച്ചു. അവസാന സ്കൂൾ കലോത്സവത്തിൽ മികച്ചനേട്ടം കൈവരിക്കാനായതിൽ സന്തോഷമുണ്ടെന്ന് ആദിത്യൻ പറഞ്ഞു.
സ്കൂൾ പഠനം പൂർത്തിയായാലും കല മുന്നോട്ട് കൊണ്ടുപോകാൻ തന്നെയാണ് ആദിത്യന്റെ തീരുമാനം. അനിയത്തി ആർദ്ര നൃത്തം പഠിക്കാൻ പോയത് കണ്ടാണ് ആദിത്യനും നൃത്തം പഠിക്കാൻ ഇറങ്ങിയത്. തുടർച്ചയായി നൃത്ത വേദികളിൽ സമ്മാനം നേടുന്ന ആദിത്യൻ 2016ൽ ഒന്‍പതാം ക്ലാസിൽ പഠിക്കുന്ന സമയത്തും മൂന്നിനങ്ങളിൽ ഒന്നാംസ്ഥാനം നേടിയിരുന്നു. തൊടുപുഴ അരിക്കുഴയിൽ കർഷകനായ പ്രീതിമാന്റെയും മായയുടെയും മകനാണ്. അനിയത്തി ആർദ്ര ഇതേ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിനി.
പ്രളയത്തിന്റെ നഷ്ടം വീട്ടി അലീന
വാഴക്കുളം: കന്നി അങ്കത്തിൽ മികച്ചപ്രകടനവുമായി അലീന ബിനു. ആറാം ക്ലാസുകാരിയായ ഈ കോഴിക്കോട്ടുക്കാരിക്ക് പ്രളയത്തെത്തുടർന്ന് തന്റെ ആദ്യ സംസ്ഥാന കലോത്സവം കഴിഞ്ഞവർഷം നഷ്ടമായിരുന്നു. ഇക്കുറി ആ വേദന സന്തോഷമാക്കി മാറ്റിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കി. പങ്കെടുത്ത ഒരു വ്യക്തിഗത ഇനത്തിൽ എ ഗ്രോഡോടെ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ അലീന കഴിഞ്ഞ ദിവസം കാറ്റഗറി രണ്ടിൽ നടന്ന ഗ്രൂപ്പ് ഡാൻസ് സംഘത്തിലെ അംഗമായിരുന്നു. ജില്ലയിൽനിന്ന് അപ്പീലിലൂടെയാണ് അലീനയും സംഘവും സംസ്ഥാന വേദിയിൽ മത്സരിക്കാനെത്തിയത്.
സംസ്കൃത പദ്യപാരായണത്തിനാണ് അലീന ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. അമ്മ ദിപ ഏബ്രഹാമിനൊപ്പമാണ് അലീന മത്സരത്തിനെത്തിയത്. കഴിഞ്ഞ വർഷം പങ്കെടുക്കാൻ പറ്റാതെ പോയതിന്റെ വിഷമം മാറിയെന്നും വരും വർഷങ്ങളിൽ കലോത്സവ വേദികളിൽ സജീവമാകുമെന്നും ഈ കൊച്ചുകലാകാരി പറഞ്ഞു. കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂളിലെ വിദ്യാർഥിനിയാണ് അലീന.
കലോത്സവ നഗരിയില്‍ ഇന്ന്
കാര്‍മല്‍ ഇന്‍ഡോര്‍
മൈം -രാവിലെ ഒന്‍പതിന്
ചാവറ ഇന്‍ഡോര്‍
തിരുവാതിരകളി -രാവിലെ 8.30ന്
ചാവറ ഓഡിറ്റോറിയം
ഭാരതനാട്യം (ബോയ്സ്) -രാവിലെ 8.30ന്
ഇന്‍ഫന്റ് ജീസസ് ഗ്രൗണ്ട്
കോൽക്കളി - രാവിലെ 8.30ന്
ഇന്‍ഫന്റ് ജീസസ് ഒാഡിറ്റോറിയം
നാടോടി നൃത്തം (ഗേൾസ്) -രാവിലെ 8.30ന്
ജില്ലകളിൽ 992 പോയിന്റുമായി കൊല്ലമാണു മുന്നിൽ. 989 പോയിന്റുമായി എറണാകുളം ജില്ല രണ്ടാമതെത്തി. സ്കൂളുകളുടെ പോയിന്റ് അടിസ്ഥാനത്തിൽ മലബാർ സഹോദയയിലെ കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ 377 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. 285 പോയിന്റുമായി കാസർഗോഡ് സഹോദയയിലെ കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂൾ ആണ് രണ്ടാംസ്ഥാനത്ത്.
കാറ്റഗറി ഒന്നിൽ 116 പോയിന്റുമായി തൃശൂർ സഹോദയ ഒന്നാംസ്ഥാനത്തും 109 പോയിന്റുമായി കണ്ണൂർ സഹോദയ രണ്ടാംസ്ഥാനത്തുമാണ്. കാറ്റഗറി രണ്ടിലും 233 പോയിന്റുമായി തൃശൂർ സഹോദയ തന്നെയാണ് മുന്നിൽ. കാറ്റഗറി മൂന്നിൽ 427 പോയിന്റുമായി മലബാർ സഹോദയ മുന്നേറ്റം തുടരുകയാണ്. 442 പോയിന്റുമായി കാറ്റഗറി നാലിലും തൃശൂർ സഹോദയയാണ് മുന്നിൽ.
ഇന്ന് ഉച്ചകഴിഞ്ഞ് നാലിന് പ്രധാനവേദിയായ കാർമൽ ഇൻഡോറിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ ചലച്ചിത്രതാരം ജഗദീഷ് മുഖ്യാതിഥിയാകും.
കുട്ടിക്കലാകാരന്മാർ മടങ്ങുന്നതു ബാഗു നിറയെ പൈനാപ്പിളുമായി
വാഴക്കുളം: കൗമാരകലയുടെ അരങ്ങ് തകർക്കുന്ന വാഴക്കുളത്തുനിന്നു കുട്ടിക്കലാകാരന്മാർ മടങ്ങുന്നതു ബാഗു നിറയെ പൈനാപ്പിളുമായി. കഴിഞ്ഞ മൂന്നു ദിവസമായി നടക്കുന്ന സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികളും അധ്യാപകരും മത്സരം കഴിഞ്ഞു ’പൈനാപ്പിൾ സിറ്റി’ എന്നറിയപ്പെടുന്ന വാഴക്കുളം നഗരത്തിലിറങ്ങിയാണു പൈനാപ്പിൾ വാങ്ങിക്കൂട്ടുന്നത്.
മലബാർ മേഖലയിൽനിന്നുള്ളവരാണ് വീട്ടിൽകൊണ്ടുപോകുന്നതിനും രുചിച്ചു നോക്കുന്നതിനുമായി കൂടുതലായി പൈനാപ്പിൾ വാങ്ങുന്നതെന്നു വ്യാപാരികൾ പറഞ്ഞു. നിലവിൽ മൊത്തവ്യാപാര വിപണിയിൽ 28 രൂപയും ചില്ലറ വ്യാപാരത്തിൽ 35 രൂപവരെയുമാണ് പൈനാപ്പിൾ വില. മാർക്കറ്റിൽനിന്നു വാങ്ങാനാണ് തിരക്കേറെ. നിലവിൽ പൈനാപ്പിളിന് താരതമ്യേന വില കുറവാണ്. വരും ദിവസങ്ങളിൽ വില വർധിക്കുമെന്നും ശബരിമല സീസണ് ആരംഭിക്കാറായതോടെ ആവശ്യക്കാർ കൂടുമെന്നും കച്ചവടക്കാർ പറഞ്ഞു.
രാഷ്ട്രീയക്കാരെ കണക്കിനു കൊട്ടി കാർട്ടൂണ്‍
വാഴക്കുളം: വാഗ്ദാനപ്പെരുമഴയുമായി അഞ്ചു വർഷത്തിലൊരിക്കൽ പ്രത്യക്ഷപ്പെടുന്ന രാഷ്ട്രീയക്കാരെ ആക്ഷേപഹാസ്യ രൂപേണ കാൻവാസിൽ പകർത്തി കുട്ടിക്കാർട്ടൂണിസ്റ്റുകൾ. കാറ്റഗറി നാലിൽ തെരഞ്ഞെടുപ്പ് പ്രചാരണം എന്ന വിഷയത്തിൽ നടന്ന കാർട്ടൂണ്‍ മത്സരത്തിലാണു രാഷ്ട്രീയക്കാരെ കണക്കിനു കളിയാക്കിയത്.
സാങ്കേതികവിദ്യ ബഹുദൂരം സഞ്ചരിച്ച സമൂഹത്തിൽ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന സമൂഹമാധ്യമങ്ങളിലെ ചൂടൻ പ്രചാരണങ്ങളും അണികളുടെ തൊണ്ടകീറിയുള്ള മുദ്രാവാക്യം വിളികളും പഴയകാല തെരഞ്ഞെടുപ്പ് താരങ്ങളായ പെട്ടി ഓട്ടോയും കോളാന്പി മൈക്കും കാർട്ടൂണുകളായി നിരന്നു. ചിലർ വിഷയത്തെ ഗൗരവത്തോടെ സമീപിച്ചപ്പോൾ മറ്റുചിലർ തീർത്തും തമാശരൂപേണ ആശയങ്ങൾ അവതരിപ്പിച്ചു. 25 മത്സരാഥികൾ അണിനിരന്ന മത്സരത്തിൽ കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക് സ്കൂളിലെ വർഗീസ് ആന്റോ ഒന്നാംസ്ഥാനം കരസ്ഥമാക്കി. നഗരത്തിന്റെ വികസനക്കുതിപ്പിൽനിന്നു ഗ്രാമത്തിലെ വികസന മുരടിപ്പിലേക്ക് അഞ്ച് വർഷങ്ങൾക്ക് ശേഷം വോട്ട് ചോദിച്ചെത്തുന്ന രാഷ്ട്രീയക്കാരനെയാണ് വർഗീസ് അവതരിപ്പിച്ചത്. വാണിയംകുളം സ്വാതി സെൻട്രൽ സ്കൂളിലെ ആഷിക് രാജ് രണ്ടാംസ്ഥാനവും വടക്കേവിള ശ്രീനാരായണ പബ്ലിക് സ്കൂളിലെ ആദിസ്യ എസ്. അജി മൂന്നാംസ്ഥാനവും സ്വന്തമാക്കി.
മാപ്പിളപ്പാട്ടിൽ വാഴക്കുളം കാർമൽ
വാഴക്കുളം: മാപ്പിളപ്പാട്ടിന്റെ ശീലുകളിൽ ആതിഥേയ സ്കൂളിന് ഒന്നാം സ്ഥാനം. കാറ്റഗറി നാലിൽ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ വാഴക്കുളം കാർമൽ സിഎംഐ പബ്ലിക് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിനി സാന്ദ്ര പി. പ്രകാശ് ഒന്നാം സ്ഥാനത്തെത്തി. വാഴക്കുളം ആവോലി പാറയിൽ പി.പി. പ്രകാശിന്റെയും മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ഹെഡ് നഴ്സ് വിജയലക്ഷ്മിയുടെയും മൂത്ത മകളാണ് സാന്ദ്ര. പിതൃസഹോദര ഭാര്യയും കുമാരമംഗലം ഗവ. സ്കൂൾ സംഗീതാധ്യാപികയുമായ ഓമന മോഹനനാണ് സംഗീതത്തിൽ സാന്ദ്രയ്ക്കു ബാലപാഠങ്ങൾ പകർന്നു നൽകിയത്. ചലച്ചിത്ര സംഗീത സംവിധായകനും പട്ടുറുമാൽ സംഗീത പരിപാടിയിലൂടെ ശ്രദ്ധേയനുമായ റഷീദ് മൂവാറ്റുപുഴയാണ് കഴിഞ്ഞ ഒരു വർഷമായി മാപ്പിള സംഗീതത്തിൽ സാന്ദ്രയുടെ ഗുരുനാഥൻ.
ലളിതഗാനം, ശാസ്ത്രീയ സംഗീതം തുടങ്ങിയ മത്സരങ്ങളിൽ ജില്ലാ തലത്തിൽ വരെ സാന്ദ്ര നേരത്തേ ഒന്നാമതെത്തിയിട്ടുണ്ട്. ഇന്നു നടക്കുന്ന ശാസ്ത്രീയ സംഗീതത്തിനും തിരുവാതിരക്കും സാന്ദ്ര പങ്കെടുക്കുന്നുണ്ട്.
നൃത്തയിനങ്ങളിൽ ആദിത്യനു ഹാട്രിക്
വാഴക്കുളം: പങ്കെടുത്ത നാലിനങ്ങളിൽ മൂന്നിലും ഒന്നാംസ്ഥാനം കരസ്ഥമാക്കി തൊടുപുഴ ജയറാണി പബ്ലിക് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ എം.പി. ആദിത്യൻ. കാറ്റഗറി നാല് ഭരതനാട്യം, കുച്ചിപ്പുടി, നാടോടിനൃത്തം എന്നിവയിൽ ഒന്നാംസ്ഥാനം സ്വന്തമാക്കിയാണ് ആദിത്യൻ ഹാട്രിക് നേടിയത്. ഇവയ്ക്ക് പുറമേ കാർട്ടൂണ്‍ മത്സരത്തിലും ആദിത്യൻ സാന്നിധ്യം അറിയിച്ചു. അവസാന സ്കൂൾ കലോത്സവത്തിൽ മികച്ചനേട്ടം കൈവരിക്കാനായതിൽ സന്തോഷമുണ്ടെന്ന് ആദിത്യൻ പറഞ്ഞു.
സ്കൂൾ പഠനം പൂർത്തിയായാലും കല മുന്നോട്ട് കൊണ്ടുപോകാൻ തന്നെയാണ് ആദിത്യന്റെ തീരുമാനം. അനിയത്തി ആർദ്ര നൃത്തം പഠിക്കാൻ പോയത് കണ്ടാണ് ആദിത്യനും നൃത്തം പഠിക്കാൻ ഇറങ്ങിയത്. തുടർച്ചയായി നൃത്ത വേദികളിൽ സമ്മാനം നേടുന്ന ആദിത്യൻ 2016ൽ ഒന്‍പതാം ക്ലാസിൽ പഠിക്കുന്ന സമയത്തും മൂന്നിനങ്ങളിൽ ഒന്നാംസ്ഥാനം നേടിയിരുന്നു. തൊടുപുഴ അരിക്കുഴയിൽ കർഷകനായ പ്രീതിമാന്റെയും മായയുടെയും മകനാണ്. അനിയത്തി ആർദ്ര ഇതേ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിനി.
പ്രളയത്തിന്റെ നഷ്ടം വീട്ടി അലീന
വാഴക്കുളം: കന്നി അങ്കത്തിൽ മികച്ചപ്രകടനവുമായി അലീന ബിനു. ആറാം ക്ലാസുകാരിയായ ഈ കോഴിക്കോട്ടുക്കാരിക്ക് പ്രളയത്തെത്തുടർന്ന് തന്റെ ആദ്യ സംസ്ഥാന കലോത്സവം കഴിഞ്ഞവർഷം നഷ്ടമായിരുന്നു. ഇക്കുറി ആ വേദന സന്തോഷമാക്കി മാറ്റിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കി. പങ്കെടുത്ത ഒരു വ്യക്തിഗത ഇനത്തിൽ എ ഗ്രോഡോടെ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ അലീന കഴിഞ്ഞ ദിവസം കാറ്റഗറി രണ്ടിൽ നടന്ന ഗ്രൂപ്പ് ഡാൻസ് സംഘത്തിലെ അംഗമായിരുന്നു. ജില്ലയിൽനിന്ന് അപ്പീലിലൂടെയാണ് അലീനയും സംഘവും സംസ്ഥാന വേദിയിൽ മത്സരിക്കാനെത്തിയത്.
സംസ്കൃത പദ്യപാരായണത്തിനാണ് അലീന ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. അമ്മ ദിപ ഏബ്രഹാമിനൊപ്പമാണ് അലീന മത്സരത്തിനെത്തിയത്. കഴിഞ്ഞ വർഷം പങ്കെടുക്കാൻ പറ്റാതെ പോയതിന്റെ വിഷമം മാറിയെന്നും വരും വർഷങ്ങളിൽ കലോത്സവ വേദികളിൽ സജീവമാകുമെന്നും ഈ കൊച്ചുകലാകാരി പറഞ്ഞു. കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂളിലെ വിദ്യാർഥിനിയാണ് അലീന.
കലോത്സവ നഗരിയില്‍ ഇന്ന്
കാര്‍മല്‍ ഇന്‍ഡോര്‍
മൈം -രാവിലെ ഒന്‍പതിന്
ചാവറ ഇന്‍ഡോര്‍
തിരുവാതിരകളി -രാവിലെ 8.30ന്
ചാവറ ഓഡിറ്റോറിയം
ഭാരതനാട്യം (ബോയ്സ്) -രാവിലെ 8.30ന്
ഇന്‍ഫന്റ് ജീസസ് ഗ്രൗണ്ട്
കോൽക്കളി - രാവിലെ 8.30ന്
ഇന്‍ഫന്റ് ജീസസ് ഒാഡിറ്റോറിയം
നാടോടി നൃത്തം (ഗേൾസ്) -രാവിലെ 8.30ന്