തിരുവനന്തപുരം: ശബരിമലയിലെ പൂർവ സ്ഥിതി തുടരാൻ സംസ്ഥാന സർക്കാർ സുപ്രീംകോടതിയോട് ആവശ്യപ്പെടണമെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. യുവതീപ്രവേശന വിഷയം ഏഴംഗ ബെഞ്ചിനു വിട്ട സുപ്രീംകോടതി വിധി സർക്കാരിനു കിട്ടിയ ഒരവസരമാണ്. ദുരഭിമാനം വെടിഞ്ഞ് ഇനിയെങ്കിലും സർക്കാർ വിശ്വാസികൾക്കൊപ്പം നിൽക്കണം. ആക്ടിവിസ്റ്റുകൾക്കു കയറാനുള്ള സ്ഥലമല്ല ശബരിമല. ദേവാലയങ്ങൾ വിശ്വാസികൾക്കുള്ളതാണെന്നും യുവതികളെത്തിയാൽ ഉറപ്പായും തടയുമെന്നും കെ. സുരേന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ ഗുരുതരമായ അലംഭാവം കാട്ടുകയാണ്. നട തുറക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ റോഡുകളൊന്നും സഞ്ചാരയോഗ്യമല്ല. ദേവസ്വം ബോർഡാകട്ടെ കടുത്ത സാന്പത്തിക പ്രതിസന്ധിയിലുമാണ്. സർക്കാർ 100 കോടി ബോർഡിനു നൽകിയെന്നു പറയുന്നതല്ലാതെ ഈ തുക സ്വീകരിച്ചതിനെക്കുറിച്ചോ ചെലവിട്ടതുമായി ബന്ധപ്പെട്ടോ ഒരു കണക്കും ഇല്ല. തീർഥാടകരുടെ എണ്ണം കുറഞ്ഞുവരുന്ന അവസ്ഥയിലാണ്. സർക്കാരിന്റെ നിലപാടുകളാണ് ഇതിനെല്ലാം കാരണമെന്നും മുഖ്യമന്ത്രി പ്രകോപനത്തിനു മുതിരില്ലെന്നാണു വിശ്വസിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ ഗുരുതരമായ അലംഭാവം കാട്ടുകയാണ്. നട തുറക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ റോഡുകളൊന്നും സഞ്ചാരയോഗ്യമല്ല. ദേവസ്വം ബോർഡാകട്ടെ കടുത്ത സാന്പത്തിക പ്രതിസന്ധിയിലുമാണ്. സർക്കാർ 100 കോടി ബോർഡിനു നൽകിയെന്നു പറയുന്നതല്ലാതെ ഈ തുക സ്വീകരിച്ചതിനെക്കുറിച്ചോ ചെലവിട്ടതുമായി ബന്ധപ്പെട്ടോ ഒരു കണക്കും ഇല്ല. തീർഥാടകരുടെ എണ്ണം കുറഞ്ഞുവരുന്ന അവസ്ഥയിലാണ്. സർക്കാരിന്റെ നിലപാടുകളാണ് ഇതിനെല്ലാം കാരണമെന്നും മുഖ്യമന്ത്രി പ്രകോപനത്തിനു മുതിരില്ലെന്നാണു വിശ്വസിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.