തിരുവനന്തപുരം: സംസ്ഥാന സർക്കാർ വിശ്വാസികൾക്കൊപ്പമാണെങ്കിൽ ശബരിമലയുമായി ബന്ധപ്പെട്ടു നൽകിയ സത്യവാങ്മൂലം പിൻവലിച്ചു പുതിയതു നൽകണമെന്ന് യുഡിഎഫ്. നിലവിലെ സത്യവാങ്മൂലം പിൻവലിച്ചില്ലെങ്കിൽ ഏഴംഗ ബഞ്ചിലെ കേസിൽ തിരിച്ചടിയുണ്ടാകും. ശബരിമലയിലെ വിധി തങ്ങളുടെ നിലപാടിനു ലഭിച്ച അംഗീകാരമാണെന്നു യോഗ തീരുമാനം വിശദീകരിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ആദ്യവിധി പൂർണമല്ലെന്നതിന്റെ തെളിവാണ് ഇപ്പോൾ പുനഃപരിശോധിക്കാൻ തീരുമാനിച്ചതിലൂടെ വ്യക്തമാകുന്നത്. അതുകൊണ്ട് ഇടതുസർക്കാർ നൽകിയ സത്യവാങ്മൂലം പിൻവലിക്കണം. അതു നിലനിർത്തിയാൽ വിശ്വാസികളോടുള്ള വലിയ വഞ്ചനയായിരിക്കും. പോലീസിന്റെ സഹായത്തോടെ യുവതികളെ ശബരിമലയിൽ എത്തിക്കാനാണു ശ്രമമെങ്കിൽ ഗുരുതര സ്ഥിതിവിശേഷമുണ്ടാകും.
ശബരിമലയിൽ വിശ്വാസികൾക്കു വരാനും ആരാധന നടത്താനും അവസരമൊരുക്കണം. ഇതുവരെ അടിസ്ഥാനസൗകര്യംപോലും ഒരുക്കിയിട്ടില്ല. ഇതു പരിശോധിക്കാൻ അടുത്ത ആഴ്ച യുഡിഎഫ് എംഎൽഎമാരടങ്ങിയ സംഘം ശബരിമല സന്ദർശിക്കും.
അയോധ്യാ വിധി മാനിക്കുന്നു. ബാബറി മസ്ജിദ് പൊളിച്ചതു ക്രിമിനൽ കുറ്റമാണെന്നു സുപ്രീംകോടതി പറഞ്ഞ സാഹചര്യത്തിൽ കേസ് വേഗം പൂർത്തിയാക്കി കുറ്റക്കാർക്കു ശിക്ഷവാങ്ങിക്കൊടുക്കണം. ഇടതുസർക്കാരിൽ അഴിമതിയും സ്വജനപക്ഷപാതവും മാത്രമാണു നടക്കുന്നത്. പണമില്ലാത്തതുകൊണ്ടു പദ്ധതിവരെ വെട്ടിക്കുറച്ചു. എന്നിട്ട് വീണ്ടും മുഖ്യമന്ത്രി വിദേശത്തു പോകുകയാണ്. മുഖ്യമന്ത്രിയുടെ മുൻ വിദേശയാത്രകൾക്കൊണ്ട് എന്തു നേട്ടമുണ്ടായെന്നു വ്യക്തമാക്കണം. നേരത്തെ ഗൾഫിലും നെതർലാൻഡ്സിലുമൊക്കെ പോയിട്ടും റീബിൽഡ് കേരളയ്ക്ക് എന്തു സഹായം കിട്ടിയെന്ന് മുഖ്യമന്ത്രി അറിയിക്കണം.
വാളയാർ കേസിൽ സർക്കാർ നിലപാടു പ്രതിഷേധാർഹമാണ്. മരണപ്പെട്ട കുട്ടികളുടെ വീട്ടിൽ മുഖ്യമന്ത്രി പോകുന്നതിനു പകരം അമ്മയെ ഇവിടെ കൊണ്ടുവന്നു മുഖ്യമന്ത്രിയുടെ കാലുപിടിപ്പിച്ചതു ശരിയായില്ല. ഏഴുപേരെ മാവോയിസ്റ്റുകൾ എന്ന പേരിൽ വെടിവച്ചുകൊന്നത് കേരളത്തിലെ ഭരണകൂട ഭീകരതയാണു ചൂണ്ടിക്കാട്ടുന്നതെന്നും രമേശ് ആരോപിച്ചു.
ആദ്യവിധി പൂർണമല്ലെന്നതിന്റെ തെളിവാണ് ഇപ്പോൾ പുനഃപരിശോധിക്കാൻ തീരുമാനിച്ചതിലൂടെ വ്യക്തമാകുന്നത്. അതുകൊണ്ട് ഇടതുസർക്കാർ നൽകിയ സത്യവാങ്മൂലം പിൻവലിക്കണം. അതു നിലനിർത്തിയാൽ വിശ്വാസികളോടുള്ള വലിയ വഞ്ചനയായിരിക്കും. പോലീസിന്റെ സഹായത്തോടെ യുവതികളെ ശബരിമലയിൽ എത്തിക്കാനാണു ശ്രമമെങ്കിൽ ഗുരുതര സ്ഥിതിവിശേഷമുണ്ടാകും.
ശബരിമലയിൽ വിശ്വാസികൾക്കു വരാനും ആരാധന നടത്താനും അവസരമൊരുക്കണം. ഇതുവരെ അടിസ്ഥാനസൗകര്യംപോലും ഒരുക്കിയിട്ടില്ല. ഇതു പരിശോധിക്കാൻ അടുത്ത ആഴ്ച യുഡിഎഫ് എംഎൽഎമാരടങ്ങിയ സംഘം ശബരിമല സന്ദർശിക്കും.
അയോധ്യാ വിധി മാനിക്കുന്നു. ബാബറി മസ്ജിദ് പൊളിച്ചതു ക്രിമിനൽ കുറ്റമാണെന്നു സുപ്രീംകോടതി പറഞ്ഞ സാഹചര്യത്തിൽ കേസ് വേഗം പൂർത്തിയാക്കി കുറ്റക്കാർക്കു ശിക്ഷവാങ്ങിക്കൊടുക്കണം. ഇടതുസർക്കാരിൽ അഴിമതിയും സ്വജനപക്ഷപാതവും മാത്രമാണു നടക്കുന്നത്. പണമില്ലാത്തതുകൊണ്ടു പദ്ധതിവരെ വെട്ടിക്കുറച്ചു. എന്നിട്ട് വീണ്ടും മുഖ്യമന്ത്രി വിദേശത്തു പോകുകയാണ്. മുഖ്യമന്ത്രിയുടെ മുൻ വിദേശയാത്രകൾക്കൊണ്ട് എന്തു നേട്ടമുണ്ടായെന്നു വ്യക്തമാക്കണം. നേരത്തെ ഗൾഫിലും നെതർലാൻഡ്സിലുമൊക്കെ പോയിട്ടും റീബിൽഡ് കേരളയ്ക്ക് എന്തു സഹായം കിട്ടിയെന്ന് മുഖ്യമന്ത്രി അറിയിക്കണം.
വാളയാർ കേസിൽ സർക്കാർ നിലപാടു പ്രതിഷേധാർഹമാണ്. മരണപ്പെട്ട കുട്ടികളുടെ വീട്ടിൽ മുഖ്യമന്ത്രി പോകുന്നതിനു പകരം അമ്മയെ ഇവിടെ കൊണ്ടുവന്നു മുഖ്യമന്ത്രിയുടെ കാലുപിടിപ്പിച്ചതു ശരിയായില്ല. ഏഴുപേരെ മാവോയിസ്റ്റുകൾ എന്ന പേരിൽ വെടിവച്ചുകൊന്നത് കേരളത്തിലെ ഭരണകൂട ഭീകരതയാണു ചൂണ്ടിക്കാട്ടുന്നതെന്നും രമേശ് ആരോപിച്ചു.