വാഴക്കുളം: സംസ്ഥാന സിബിഎസ്ഇ കലോത്സവം രണ്ടുദിവസം പിന്നിടുമ്പോള്‍ തൃശൂര്‍ സഹോദയ മുന്നേറ്റം തുടരുന്നു.
754 പോയിന്റോടെ ഒന്നാംസ്ഥാനത്തു തുടരുന്ന തൃശൂരിനു പിന്നില്‍ 663 പോയിന്റുമായി മലബാര്‍ സഹോദയ രണ്ടാം സ്ഥാനത്തും 640 പോയിന്റുമായി സെന്‍ട്രല്‍ കേരള സഹോദയ മുന്നാംസ്ഥാനത്തുമുണ്ട്. നാല് കാറ്റഗറികളിലായി 91 ഇനങ്ങളിൽ മത്സരം പൂര്‍ത്തിയായി.
കാറ്റഗറി ഒന്നില്‍ 94 പോയിന്റുമായി തൃശൂര്‍ സഹോദയ ഓന്നാം സ്ഥാനത്തും കാറ്റഗറി രണ്ടില്‍ 110 പോയിന്റുമായി സെന്‍ട്രല്‍ കേരള സഹോദയയും ആണു മുന്നില്‍.
217 പോയിന്റുമായി കാറ്റഗറി മൂന്നില്‍ മലബാര്‍ സഹോദയയും കാറ്റഗറി നാലില്‍ 265 പോയിന്റുമായി തൃശൂര്‍ സഹോദയയും മുന്നേറ്റം തുടരുന്നു. സ്കൂളുകളുടെ പോയിന്റ് നിലയില്‍ 197 പോയിന്റുമായി മലബാര്‍ സഹോദയയയിലെ കോഴിക്കോട് സില്‍വര്‍ ഹില്‍സ് പബ്ലിക് സ്കൂളാണ് മുന്നില്‍.
174 പോയിന്റുമായി തൃശൂര്‍ സഹോദയയിലെ ദേവമാതാ സിഎംഐ പബ്ലിക് സ്കൂള്‍ രണ്ടാം സ്ഥാനത്തും 162 പോയിന്റുമായി കാസര്‍ഗോഡ് സഹോദയയിലെ കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂളുമാണ് മൂന്നാം സ്ഥാനത്ത്.
ചിരിപടർത്തി ജോയല്‍ ജോൺ
വാഴക്കുളം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചലച്ചിത്ര-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും ഒരുമിച്ചെത്തിയതു മിമിക്രി മത്സരവേദിയെ ചിരിയിൽ മുക്കി. പാമ്പാടി ബിഎംഎം ഇംഗ്ലീഷ് മീഡിയം സീനിയര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പന്ത്രണ്ടാം ക്ലാസുകാരനായ ജോയല്‍ ജോണ്‍ ആണു തന്റെ കന്നിമത്സരത്തിൽ പ്രധാനമന്ത്രിയെ അടക്കം വേദിയിലെത്തിച്ചത്. ഒന്നാംസ്ഥാനവും ജോയലിനുതന്നെ.
കാറ്റഗറി നാലില്‍ നടന്ന മത്സരത്തിൽ സിബിഎസ്ഇ ചാനലിന്റെ ഉദ്ഘാടനമാണു ജോയൽ അവതരിപ്പിച്ചത്. നരേന്ദ്ര മോദിയായിരുന്നു ഉദ്ഘാടകൻ. പരിപാടിയിൽ പങ്കെടുക്കാനും ചാനലില്‍ പരിപാടികള്‍ അവതരിപ്പിക്കാനുമാണു രാഷ്ട്രീയ നേതാക്കളും ചലച്ചിത്രതാരങ്ങളുമെത്തിയത്. പ്രമേയത്തിലെ വ്യത്യസ്തയും അവരണത്തിലെ പുതുമയും കൂടിയായപ്പോള്‍ കാണികൾ ചിരിച്ചുമറിഞ്ഞു.
മോദിയുടെ പ്രസംഗം പരിഭാഷപ്പെടുത്താന്‍ എത്തുന്ന വെള്ളാപ്പള്ളി നടേശന്റെ രംഗപ്രവേശനത്തോടെയായിരുന്നു തുടക്കം. ചാനലിന്റെ ആദ്യപരിപാടിയായ കോടീശ്വരന് ഷോയുടെ അവതാരകനായി വന്നതു സുരേഷ് ഗോപി. മത്സരാർഥി ഹാസ്യനടന് കൊച്ചുപ്രേമനും. കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത് എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എത്തിയതും സദസിനെ രസിപ്പിച്ചു.
ഇടവേളകളില്‍ പരസ്യവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഹാസ്യനടി ഫിലോമിനയുമെത്തി. ഒടുവില്‍ ആശംസകളുമായി മഹാനടന് മമ്മൂട്ടിയും പാട്ടുമായി വാണി ജയറാമും. കൊമേഴ്സ് വിദ്യാര്‍ഥിയായ ജോയലിന് ഈ മേഖലയില്‍തന്നെ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം. ജോണ്‍ മാത്യുവാണ് പിതാവ്, മാതാവ്: ജാന്‍സി ജോണ്‍. സഹോദരന്: ജിസ് ജോണ്‍.
ദേശഭക്തിഗാനത്തിലും പത്തു തികച്ചു
വാഴക്കുളം: സംഘഗാനത്തിൽ തുടര്‍ച്ചയായി പത്തു വിജയം നേടിയ കോഴിക്കോട് സില്‍വര്‍ ഹില്‍ പബ്ലിക് സ്കൂള്‍ ദേശഭക്തിഗാനത്തിലും പത്തു ജയം തുടര്‍ച്ചയായി കുറിച്ച് ഒന്നാമതെത്തി. അലീന ഫ്രാന്‍സിസ്, ഗോപിക, മന്ഡോളിന്, മരിയ ജോ, കൃഷ്ണ ദിനേശ്, വൈഷ്ണവി, സാന്ദ്ര എന്നിവരടങ്ങിയ സംഘമാണ് ഒന്നാംസ്ഥാനം വീണ്ടും സില്‍വര്‍ ഹില്ലിലേക്ക് എത്തിച്ചത്. സംഗീത അധ്യാപകരായ സാജന് കെ. റാം, ജയ് കുമാര്‍ എന്നിവരുടെ ശിക്ഷണത്തിലായിരുന്നു ഉജ്വലനേട്ടം. വന്ദേമാതരം ആണു സംഘം ആലപിച്ചത്. ഇംഗ്ലീഷ് സ്കിറ്റിൽ ഒന്നാംസ്ഥാനവും കാറ്റഗറി നാലില്‍ നടന്ന മാര്‍ഗംകളിയില്‍ എ ഗ്രേഡും സ്കൂൾ നേടി.
ശ്രദ്ധേയം, സംഘാടനമികവ്
വാഴക്കുളം: സംസ്ഥാനത്തെ 1,400 സ്കൂളുകളില്‍നിന്നായി എണ്ണായിരത്തോളം മത്സരാഥികള്‍ പങ്കെടുക്കുന്ന സിബിഎസ്ഇ കലോത്സവം സംഘാടന മികവുകൊണ്ടു ശ്രദ്ധേയമാകുന്നു.
വാഴക്കുളം കാര്‍മല്‍ പബ്ലിക് സ്കൂളില്‍ നാല് ദിവസങ്ങളിലായി നടക്കുന്ന കലാമത്സരങ്ങളുടെ ആദ്യ രണ്ടു ദിനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ സമയകൃത്യതയാണു കലോത്സവത്തെ മികവുറ്റതാക്കി മാറ്റുന്നതിലെ മുഖ്യഘടകം.
സമയക്രമം പാലിച്ചു നടത്തുന്ന മത്സരങ്ങള്‍ മത്സരാഥികള്‍ക്കും വിധികര്‍ത്താക്കള്‍ക്കും ഒരുപോലെ ആശ്വാസം പകരുന്നു. ഒരേസമയം രണ്ടു വേദികളില്‍ മത്സരമുള്ള മത്സരാഥികള്ക്കായി ക്ലസ്റ്റര്‍ തിരിച്ച് മത്സരം ക്രമീകരിച്ചിട്ടുണ്ട്.
ദിവസേന ആയിരക്കണക്കിന് ആളുകള്‍ വന്നുപോകുന്ന കലോത്സവനഗരി ക്ലീന്‍ ആക്കുന്നതിനും സംഘാടകര്‍ പ്രത്യേക ശ്രദ്ധചെലുത്തുന്നു.
ആദ്യമായെത്തി ഒന്നാമതായി മടങ്ങി
വാഴക്കുളം: മാര്‍ഗംകളിയില്‍ ആദ്യമായി മത്സരിക്കാനെത്തിയ കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ബീലൈന്‍ പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥികള്‍ കലോത്സവ നഗരി വിട്ടത് ഇരട്ടി ആഹ്ലാദത്തോടെ. ജില്ലാ മത്സരത്തില്‍ രണ്ടാംസ്ഥാനവുമായാണ് ഇവർ വാഴക്കുളത്തെത്തിയത്. ക്രിസ്തുശിഷ്യനായ തോമാശ്ലീഹായുടെ ഭാരതപര്യടനമായിരുന്നു മാര്‍ഗംകളിയുടെ ഇതിവൃത്തം. വന്ദനം കൂടാതെ 14 പാദങ്ങളിലായി ചിട്ടപ്പെടുത്തിയിരിക്കുന്ന മാര്‍ഗംകളിയിലെ ഏഴ് പാദങ്ങളാണ് ബീലൈനിലെ മത്സരാഥികള്‍ കാറ്റഗറി മൂന്നിൽ അരങ്ങിലെത്തിച്ചത്.
വടക്കന്‍ കേരളത്തില്‍ വളരെ ചുരുക്കം മാത്രം കണ്ടുവരുന്ന കലാരൂപമായ മാര്‍ഗംകളി വര്‍ഷങ്ങള്‍ക്കു മുമ്പ് മധ്യകേരളത്തിലെത്തി പഠിച്ച കോഴിക്കോട്ടുകാരി ഷാര്ലെറ്റായിരുന്നു പരിശീലക. മുന്‍ വര്‍ഷങ്ങളില്‍ ഒപ്പനയ്ക്കു രണ്ടാംസ്ഥാനം നേടിയത് മാത്രമായിരുന്നു ഇതുവരെ സംസ്ഥാനതലത്തില്‍ സ്കൂളിന്റെ മികച്ച പ്രകടനം. കാര്‍ത്തിക വിനോദ്, ഡോറിസ് ക്രിസ്റ്റഫെര്‍, മേഘ്ന രമേശ്, ഐശ്വര്യ, മെഹന, ദേവിക, അഞ്ജന എന്നിവരാണ് മത്സരത്തില്‍ പങ്കെടുത്തത്. കോല്‍ക്കളിയിലും സ്കൂൾ മത്സരിക്കും.
കലോത്സവ നഗരിയില്‍ ഇന്ന്
കാര്‍മല്‍ ഇന്‍ഡോര്‍
ഗ്രൂപ്പ് ഡാന്‍സ് ഗേള്‍സ് കാറ്റഗറി മൂന്ന് -രാവിലെ ഒമ്പത്
ചാവറ ഇന്‍ഡോര്‍
ഒപ്പന ഗേള്‍സ് കാറ്റഗറി മൂന്ന് -രാവിലെ എട്ടിന്
ഒപ്പന ഗേള്‍സ് കാറ്റഗറി നാല് -ഉച്ചയ്ക്കു രണ്ടിന്
ചാവറ ഓഡിറ്റോറിയം
കുച്ചുപ്പുടി ഗേള്‍സ് കാറ്റഗറി മൂന്ന് -ഉച്ചയ്ക്ക് 1.30ന്
കുച്ചുപ്പുടി ബോയ്സ് കാറ്റഗറി മൂന്ന് -ഉച്ചകഴിഞ്ഞ് 3.30ന്
കാര്‍മല്‍ ഓഡിറ്റോറിയം
നാടോടിനൃത്തം കാറ്റഗറി ഒന്ന് -രാവിലെ എട്ടിന്
ഇന്‍ഫന്റ് ജീസസ് ഗ്രൗണ്ട്
ദഫ്മുട്ട് ബോയ്സ് കാറ്റഗറി നാല് -രാവിലെ എട്ടിന്
ദഫ്മുട്ട് ബോയ്സ് കാറ്റഗറി മൂന്ന് -ഉച്ചയ്ക്ക് 1.30ന്
754 പോയിന്റോടെ ഒന്നാംസ്ഥാനത്തു തുടരുന്ന തൃശൂരിനു പിന്നില്‍ 663 പോയിന്റുമായി മലബാര്‍ സഹോദയ രണ്ടാം സ്ഥാനത്തും 640 പോയിന്റുമായി സെന്‍ട്രല്‍ കേരള സഹോദയ മുന്നാംസ്ഥാനത്തുമുണ്ട്. നാല് കാറ്റഗറികളിലായി 91 ഇനങ്ങളിൽ മത്സരം പൂര്‍ത്തിയായി.
കാറ്റഗറി ഒന്നില്‍ 94 പോയിന്റുമായി തൃശൂര്‍ സഹോദയ ഓന്നാം സ്ഥാനത്തും കാറ്റഗറി രണ്ടില്‍ 110 പോയിന്റുമായി സെന്‍ട്രല്‍ കേരള സഹോദയയും ആണു മുന്നില്‍.
217 പോയിന്റുമായി കാറ്റഗറി മൂന്നില്‍ മലബാര്‍ സഹോദയയും കാറ്റഗറി നാലില്‍ 265 പോയിന്റുമായി തൃശൂര്‍ സഹോദയയും മുന്നേറ്റം തുടരുന്നു. സ്കൂളുകളുടെ പോയിന്റ് നിലയില്‍ 197 പോയിന്റുമായി മലബാര്‍ സഹോദയയയിലെ കോഴിക്കോട് സില്‍വര്‍ ഹില്‍സ് പബ്ലിക് സ്കൂളാണ് മുന്നില്‍.
174 പോയിന്റുമായി തൃശൂര്‍ സഹോദയയിലെ ദേവമാതാ സിഎംഐ പബ്ലിക് സ്കൂള്‍ രണ്ടാം സ്ഥാനത്തും 162 പോയിന്റുമായി കാസര്‍ഗോഡ് സഹോദയയിലെ കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂളുമാണ് മൂന്നാം സ്ഥാനത്ത്.
ചിരിപടർത്തി ജോയല്‍ ജോൺ
വാഴക്കുളം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചലച്ചിത്ര-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും ഒരുമിച്ചെത്തിയതു മിമിക്രി മത്സരവേദിയെ ചിരിയിൽ മുക്കി. പാമ്പാടി ബിഎംഎം ഇംഗ്ലീഷ് മീഡിയം സീനിയര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പന്ത്രണ്ടാം ക്ലാസുകാരനായ ജോയല്‍ ജോണ്‍ ആണു തന്റെ കന്നിമത്സരത്തിൽ പ്രധാനമന്ത്രിയെ അടക്കം വേദിയിലെത്തിച്ചത്. ഒന്നാംസ്ഥാനവും ജോയലിനുതന്നെ.
കാറ്റഗറി നാലില്‍ നടന്ന മത്സരത്തിൽ സിബിഎസ്ഇ ചാനലിന്റെ ഉദ്ഘാടനമാണു ജോയൽ അവതരിപ്പിച്ചത്. നരേന്ദ്ര മോദിയായിരുന്നു ഉദ്ഘാടകൻ. പരിപാടിയിൽ പങ്കെടുക്കാനും ചാനലില്‍ പരിപാടികള്‍ അവതരിപ്പിക്കാനുമാണു രാഷ്ട്രീയ നേതാക്കളും ചലച്ചിത്രതാരങ്ങളുമെത്തിയത്. പ്രമേയത്തിലെ വ്യത്യസ്തയും അവരണത്തിലെ പുതുമയും കൂടിയായപ്പോള്‍ കാണികൾ ചിരിച്ചുമറിഞ്ഞു.
മോദിയുടെ പ്രസംഗം പരിഭാഷപ്പെടുത്താന്‍ എത്തുന്ന വെള്ളാപ്പള്ളി നടേശന്റെ രംഗപ്രവേശനത്തോടെയായിരുന്നു തുടക്കം. ചാനലിന്റെ ആദ്യപരിപാടിയായ കോടീശ്വരന് ഷോയുടെ അവതാരകനായി വന്നതു സുരേഷ് ഗോപി. മത്സരാർഥി ഹാസ്യനടന് കൊച്ചുപ്രേമനും. കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത് എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എത്തിയതും സദസിനെ രസിപ്പിച്ചു.
ഇടവേളകളില്‍ പരസ്യവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഹാസ്യനടി ഫിലോമിനയുമെത്തി. ഒടുവില്‍ ആശംസകളുമായി മഹാനടന് മമ്മൂട്ടിയും പാട്ടുമായി വാണി ജയറാമും. കൊമേഴ്സ് വിദ്യാര്‍ഥിയായ ജോയലിന് ഈ മേഖലയില്‍തന്നെ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം. ജോണ്‍ മാത്യുവാണ് പിതാവ്, മാതാവ്: ജാന്‍സി ജോണ്‍. സഹോദരന്: ജിസ് ജോണ്‍.
ദേശഭക്തിഗാനത്തിലും പത്തു തികച്ചു
വാഴക്കുളം: സംഘഗാനത്തിൽ തുടര്‍ച്ചയായി പത്തു വിജയം നേടിയ കോഴിക്കോട് സില്‍വര്‍ ഹില്‍ പബ്ലിക് സ്കൂള്‍ ദേശഭക്തിഗാനത്തിലും പത്തു ജയം തുടര്‍ച്ചയായി കുറിച്ച് ഒന്നാമതെത്തി. അലീന ഫ്രാന്‍സിസ്, ഗോപിക, മന്ഡോളിന്, മരിയ ജോ, കൃഷ്ണ ദിനേശ്, വൈഷ്ണവി, സാന്ദ്ര എന്നിവരടങ്ങിയ സംഘമാണ് ഒന്നാംസ്ഥാനം വീണ്ടും സില്‍വര്‍ ഹില്ലിലേക്ക് എത്തിച്ചത്. സംഗീത അധ്യാപകരായ സാജന് കെ. റാം, ജയ് കുമാര്‍ എന്നിവരുടെ ശിക്ഷണത്തിലായിരുന്നു ഉജ്വലനേട്ടം. വന്ദേമാതരം ആണു സംഘം ആലപിച്ചത്. ഇംഗ്ലീഷ് സ്കിറ്റിൽ ഒന്നാംസ്ഥാനവും കാറ്റഗറി നാലില്‍ നടന്ന മാര്‍ഗംകളിയില്‍ എ ഗ്രേഡും സ്കൂൾ നേടി.
ശ്രദ്ധേയം, സംഘാടനമികവ്
വാഴക്കുളം: സംസ്ഥാനത്തെ 1,400 സ്കൂളുകളില്‍നിന്നായി എണ്ണായിരത്തോളം മത്സരാഥികള്‍ പങ്കെടുക്കുന്ന സിബിഎസ്ഇ കലോത്സവം സംഘാടന മികവുകൊണ്ടു ശ്രദ്ധേയമാകുന്നു.
വാഴക്കുളം കാര്‍മല്‍ പബ്ലിക് സ്കൂളില്‍ നാല് ദിവസങ്ങളിലായി നടക്കുന്ന കലാമത്സരങ്ങളുടെ ആദ്യ രണ്ടു ദിനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ സമയകൃത്യതയാണു കലോത്സവത്തെ മികവുറ്റതാക്കി മാറ്റുന്നതിലെ മുഖ്യഘടകം.
സമയക്രമം പാലിച്ചു നടത്തുന്ന മത്സരങ്ങള്‍ മത്സരാഥികള്‍ക്കും വിധികര്‍ത്താക്കള്‍ക്കും ഒരുപോലെ ആശ്വാസം പകരുന്നു. ഒരേസമയം രണ്ടു വേദികളില്‍ മത്സരമുള്ള മത്സരാഥികള്ക്കായി ക്ലസ്റ്റര്‍ തിരിച്ച് മത്സരം ക്രമീകരിച്ചിട്ടുണ്ട്.
ദിവസേന ആയിരക്കണക്കിന് ആളുകള്‍ വന്നുപോകുന്ന കലോത്സവനഗരി ക്ലീന്‍ ആക്കുന്നതിനും സംഘാടകര്‍ പ്രത്യേക ശ്രദ്ധചെലുത്തുന്നു.
ആദ്യമായെത്തി ഒന്നാമതായി മടങ്ങി
വാഴക്കുളം: മാര്‍ഗംകളിയില്‍ ആദ്യമായി മത്സരിക്കാനെത്തിയ കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ബീലൈന്‍ പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥികള്‍ കലോത്സവ നഗരി വിട്ടത് ഇരട്ടി ആഹ്ലാദത്തോടെ. ജില്ലാ മത്സരത്തില്‍ രണ്ടാംസ്ഥാനവുമായാണ് ഇവർ വാഴക്കുളത്തെത്തിയത്. ക്രിസ്തുശിഷ്യനായ തോമാശ്ലീഹായുടെ ഭാരതപര്യടനമായിരുന്നു മാര്‍ഗംകളിയുടെ ഇതിവൃത്തം. വന്ദനം കൂടാതെ 14 പാദങ്ങളിലായി ചിട്ടപ്പെടുത്തിയിരിക്കുന്ന മാര്‍ഗംകളിയിലെ ഏഴ് പാദങ്ങളാണ് ബീലൈനിലെ മത്സരാഥികള്‍ കാറ്റഗറി മൂന്നിൽ അരങ്ങിലെത്തിച്ചത്.
വടക്കന്‍ കേരളത്തില്‍ വളരെ ചുരുക്കം മാത്രം കണ്ടുവരുന്ന കലാരൂപമായ മാര്‍ഗംകളി വര്‍ഷങ്ങള്‍ക്കു മുമ്പ് മധ്യകേരളത്തിലെത്തി പഠിച്ച കോഴിക്കോട്ടുകാരി ഷാര്ലെറ്റായിരുന്നു പരിശീലക. മുന്‍ വര്‍ഷങ്ങളില്‍ ഒപ്പനയ്ക്കു രണ്ടാംസ്ഥാനം നേടിയത് മാത്രമായിരുന്നു ഇതുവരെ സംസ്ഥാനതലത്തില്‍ സ്കൂളിന്റെ മികച്ച പ്രകടനം. കാര്‍ത്തിക വിനോദ്, ഡോറിസ് ക്രിസ്റ്റഫെര്‍, മേഘ്ന രമേശ്, ഐശ്വര്യ, മെഹന, ദേവിക, അഞ്ജന എന്നിവരാണ് മത്സരത്തില്‍ പങ്കെടുത്തത്. കോല്‍ക്കളിയിലും സ്കൂൾ മത്സരിക്കും.
കലോത്സവ നഗരിയില്‍ ഇന്ന്
കാര്‍മല്‍ ഇന്‍ഡോര്‍
ഗ്രൂപ്പ് ഡാന്‍സ് ഗേള്‍സ് കാറ്റഗറി മൂന്ന് -രാവിലെ ഒമ്പത്
ചാവറ ഇന്‍ഡോര്‍
ഒപ്പന ഗേള്‍സ് കാറ്റഗറി മൂന്ന് -രാവിലെ എട്ടിന്
ഒപ്പന ഗേള്‍സ് കാറ്റഗറി നാല് -ഉച്ചയ്ക്കു രണ്ടിന്
ചാവറ ഓഡിറ്റോറിയം
കുച്ചുപ്പുടി ഗേള്‍സ് കാറ്റഗറി മൂന്ന് -ഉച്ചയ്ക്ക് 1.30ന്
കുച്ചുപ്പുടി ബോയ്സ് കാറ്റഗറി മൂന്ന് -ഉച്ചകഴിഞ്ഞ് 3.30ന്
കാര്‍മല്‍ ഓഡിറ്റോറിയം
നാടോടിനൃത്തം കാറ്റഗറി ഒന്ന് -രാവിലെ എട്ടിന്
ഇന്‍ഫന്റ് ജീസസ് ഗ്രൗണ്ട്
ദഫ്മുട്ട് ബോയ്സ് കാറ്റഗറി നാല് -രാവിലെ എട്ടിന്
ദഫ്മുട്ട് ബോയ്സ് കാറ്റഗറി മൂന്ന് -ഉച്ചയ്ക്ക് 1.30ന്