കുഴിക്കാട്ടുശേരി(മാള): വിശുദ്ധ മറിയം ത്രേസ്യയുടെയും ധന്യൻ ജോസഫ് വിതയത്തിലച്ചന്റെയും കബറിടങ്ങൾ സ്ഥിതിചെയ്യുന്ന ദേവാലയാങ്കണത്തിൽ ഇന്നുച്ചകഴിഞ്ഞു രണ്ടിന് കൃതജ്ഞതാബലിയർപ്പിക്കും. വൈകുന്നേരം അഞ്ചിനു പൊതുസമ്മേളനം.
അമ്പതോളം മെത്രാന്മാർ പങ്കെടുക്കുന്ന കൃതജ്ഞതാബലിയിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികനാകും. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വചനസന്ദേശം നൽകും. അപ്പസ്തോലിക് നുണ്‍ഷ്യോ ആർച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ അനുഗ്രഹ പ്രഭാഷണം നടത്തും.
തുടർന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിക്കുന്ന ദേശീയ സമ്മേളനം സിബിസിഐ പ്രസിഡന്റ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസും കാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും നിർവഹിക്കും. കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന മന്ത്രിമാരായ പ്രഫ. സി. രവീന്ദ്രനാഥ്, വി.എസ്. സുനിൽകുമാർ, എ.സി. മൊയ്തീൻ, എംപിമാരായ ബെന്നി ബഹനാൻ, ടി.എൻ. പ്രതാപൻ, ഹൈബി ഈഡൻ, എംഎൽഎമാരായ വി.ആർ. സുനിൽകുമാർ, ബി.ഡി. ദേവസി, പ്രഫ. കെ.യു. അരുണൻ, ഇ.ടി. ടൈസണ്‍, റോജി എം. ജോണ്‍, വി.ഡി. സതീശൻ തുടങ്ങിയവർ പ്രസംഗിക്കും.
തീർഥാടകർക്കും അതിഥികൾക്കുമായി കൂറ്റൻ പന്തലുകൾ, ഇരിപ്പിട സൗകര്യങ്ങൾ എന്നിവ സജ്ജമാണ്. ദുരന്തനിവാരണ ജില്ലാ പ്രോജക്ട് ഓഫീസർ നൗഷാബയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ, മെഡിക്കൽ സംഘം, 1500 വോളന്റിയർമാർ, അഗ്നിരക്ഷാ സേന, പോലീസ് സേന എന്നിവയെല്ലാം ഇവിടെയുണ്ടാകും.
അമ്പതോളം മെത്രാന്മാർ പങ്കെടുക്കുന്ന കൃതജ്ഞതാബലിയിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികനാകും. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വചനസന്ദേശം നൽകും. അപ്പസ്തോലിക് നുണ്‍ഷ്യോ ആർച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ അനുഗ്രഹ പ്രഭാഷണം നടത്തും.
തുടർന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിക്കുന്ന ദേശീയ സമ്മേളനം സിബിസിഐ പ്രസിഡന്റ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസും കാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും നിർവഹിക്കും. കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന മന്ത്രിമാരായ പ്രഫ. സി. രവീന്ദ്രനാഥ്, വി.എസ്. സുനിൽകുമാർ, എ.സി. മൊയ്തീൻ, എംപിമാരായ ബെന്നി ബഹനാൻ, ടി.എൻ. പ്രതാപൻ, ഹൈബി ഈഡൻ, എംഎൽഎമാരായ വി.ആർ. സുനിൽകുമാർ, ബി.ഡി. ദേവസി, പ്രഫ. കെ.യു. അരുണൻ, ഇ.ടി. ടൈസണ്‍, റോജി എം. ജോണ്‍, വി.ഡി. സതീശൻ തുടങ്ങിയവർ പ്രസംഗിക്കും.
തീർഥാടകർക്കും അതിഥികൾക്കുമായി കൂറ്റൻ പന്തലുകൾ, ഇരിപ്പിട സൗകര്യങ്ങൾ എന്നിവ സജ്ജമാണ്. ദുരന്തനിവാരണ ജില്ലാ പ്രോജക്ട് ഓഫീസർ നൗഷാബയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ, മെഡിക്കൽ സംഘം, 1500 വോളന്റിയർമാർ, അഗ്നിരക്ഷാ സേന, പോലീസ് സേന എന്നിവയെല്ലാം ഇവിടെയുണ്ടാകും.