തൃശൂർ: കൈവിട്ടുപോയെന്നു കരുതിയ സർട്ടിഫിക്കറ്റുകൾ ഒടുവിൽ വിഷ്ണുവിനു തിരികേ കിട്ടി. കള്ളൻ കട്ടുകൊണ്ടുപോയ ബാഗിൽ ഉൾപ്പെട്ട സർട്ടിഫിക്കറ്റുകളടങ്ങിയ രേഖകൾ വടക്കുന്നാഥ ക്ഷേത്രത്തിനു സമീപത്തുനിന്നാണ് തിരികേ ലഭിച്ചത്.
കഴിഞ്ഞ ദിവസമാണ് ഗൂഢല്ലൂർ സ്വദേശിയായ വിഷ്ണുപ്രസാദിന്റെ സർട്ടിഫിക്കറ്റുകൾ അടങ്ങിയ ബാഗ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് മോഷ്ടിക്കപ്പെട്ടത്. കപ്പലിൽ ജോലി കിട്ടിയതിനെതുടർന്ന് ഒറിജനൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ പോവുകയായിരുന്നു വിഷ്ണു. സർട്ടിഫിക്കറ്റുകൾ അടങ്ങിയ ബാഗ് കള്ളൻ കൊണ്ടുപോയതോടെ ജീവിതം കൈവിട്ട അവസ്ഥയായി വിഷ്ണുവിന്. തന്റെ ഫോണും വസ്ത്രങ്ങളും കൊണ്ടുപോയാലും സർട്ടിഫിക്കറ്റുകൾ ഭയവായി തിരികെ തരണമെന്ന വിഷ്ണുവിന്റെ അഭ്യർഥന സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. നിരവധി പേർ ഈ വീഡിയോ ഷെയർ ചെയ്തു.
ജർമൻ കപ്പലിൽ പ്രതിമാസം 85,000 രൂപ ശന്പളത്തിലാണ് വിഷ്ണുവിനു ജോലി ലഭിച്ചിരുന്നത്. ഒറിജിനൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ നിയമനം കിട്ടൂ.
തളിക്കുളം സ്വദേശികളായ രണ്ടു യുവാക്കളാണ് വടക്കുന്നാഥനിൽ ഉപേക്ഷിച്ച നിലയിൽ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയത്. ബാഗ് നഷ്ടപ്പെട്ട വിവരം പത്രവാർത്തയിലൂടെ കണ്ടിരുന്ന ഇവർ വിഷ്ണുവിനെ വിളിക്കുകയായിരുന്നു.
സർട്ടിഫിക്കറ്റുകൾക്കു പുറമേ ഫോണ്, പാസ്പോർട്ട്, കപ്പലിൽ യാത്ര ചെയ്യാനുള്ള അനുമതിപത്രം തുടങ്ങിയവയെല്ലാം ബാഗിലായിരുന്നു. രേഖകൾ തിരികേ കിട്ടിയെങ്കിലും ബാഗും മൊബൈൽഫോണുമെല്ലാം കള്ളൻ കൊണ്ടുപോയി. ഇവ നഷ്ടപ്പെട്ടാലും ജീവിതം തിരികെ കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് വിഷ്ണു.
കഴിഞ്ഞ ദിവസമാണ് ഗൂഢല്ലൂർ സ്വദേശിയായ വിഷ്ണുപ്രസാദിന്റെ സർട്ടിഫിക്കറ്റുകൾ അടങ്ങിയ ബാഗ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് മോഷ്ടിക്കപ്പെട്ടത്. കപ്പലിൽ ജോലി കിട്ടിയതിനെതുടർന്ന് ഒറിജനൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ പോവുകയായിരുന്നു വിഷ്ണു. സർട്ടിഫിക്കറ്റുകൾ അടങ്ങിയ ബാഗ് കള്ളൻ കൊണ്ടുപോയതോടെ ജീവിതം കൈവിട്ട അവസ്ഥയായി വിഷ്ണുവിന്. തന്റെ ഫോണും വസ്ത്രങ്ങളും കൊണ്ടുപോയാലും സർട്ടിഫിക്കറ്റുകൾ ഭയവായി തിരികെ തരണമെന്ന വിഷ്ണുവിന്റെ അഭ്യർഥന സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. നിരവധി പേർ ഈ വീഡിയോ ഷെയർ ചെയ്തു.
ജർമൻ കപ്പലിൽ പ്രതിമാസം 85,000 രൂപ ശന്പളത്തിലാണ് വിഷ്ണുവിനു ജോലി ലഭിച്ചിരുന്നത്. ഒറിജിനൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ നിയമനം കിട്ടൂ.
തളിക്കുളം സ്വദേശികളായ രണ്ടു യുവാക്കളാണ് വടക്കുന്നാഥനിൽ ഉപേക്ഷിച്ച നിലയിൽ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയത്. ബാഗ് നഷ്ടപ്പെട്ട വിവരം പത്രവാർത്തയിലൂടെ കണ്ടിരുന്ന ഇവർ വിഷ്ണുവിനെ വിളിക്കുകയായിരുന്നു.
സർട്ടിഫിക്കറ്റുകൾക്കു പുറമേ ഫോണ്, പാസ്പോർട്ട്, കപ്പലിൽ യാത്ര ചെയ്യാനുള്ള അനുമതിപത്രം തുടങ്ങിയവയെല്ലാം ബാഗിലായിരുന്നു. രേഖകൾ തിരികേ കിട്ടിയെങ്കിലും ബാഗും മൊബൈൽഫോണുമെല്ലാം കള്ളൻ കൊണ്ടുപോയി. ഇവ നഷ്ടപ്പെട്ടാലും ജീവിതം തിരികെ കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് വിഷ്ണു.