പിറവം: രാമമംഗലം വെട്ടിത്തറ മാർ മിഖായേൽ പള്ളിയിൽ കോടതി ഉത്തരവുമായി എത്തിയ ഓർത്തഡോക്സ് വിഭാഗം ഉള്ളിൽ പ്രവേശിക്കാനാകാതെ മടങ്ങി. യാക്കോബായ വിശ്വാസികളുടെ പ്രതിരോധത്തെത്തുടർന്നാണ് പിൻവാങ്ങിയത്.
ഇന്നലെ രാവിലെ ഏഴോടെയാണ് പള്ളിയിൽ പ്രവേശിക്കുന്നതിനുള്ള കോടതി ഉത്തരവുമായി ഫാ. ജോൺസൺ പുറ്റാനി, ഫാ. സിബി വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഓർത്തഡോക്സ് വിഭാഗം എത്തിയത്. എന്നാൽ യാക്കോബായ വിശ്വാസികൾ ബാരിക്കേഡ് നിർമിച്ച് ഇതിന് പിന്നിൽ നിലയുറപ്പിച്ചു. സ്ത്രീകളടക്കം 200 ഓളം പേർ ഉണ്ടായിരുന്നു. വൻ പോലീസ് സന്നാഹവും ഇവിടെ നിലയുറപ്പിച്ചിരുന്നു.
പള്ളിയിൽ പ്രവേശിപ്പിക്കാൻ പോലീസ് ശ്രമിച്ചില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി വീണ്ടും കോടതിയെ സമീപിക്കുമെന്നും ഓർത്തഡോക്സ് വിഭാഗം പറഞ്ഞു. അതേസമയം കേവലം കുറച്ചാളുകൾക്കു വേണ്ടി തലമുറകളായി തങ്ങളുടെ കൈവശമുള്ള ദേവാലയം വിട്ടു നൽകില്ലെന്ന് യാക്കോബായ വിഭാഗം വ്യക്തമാക്കി.
ഇന്നലെ രാവിലെ ഏഴോടെയാണ് പള്ളിയിൽ പ്രവേശിക്കുന്നതിനുള്ള കോടതി ഉത്തരവുമായി ഫാ. ജോൺസൺ പുറ്റാനി, ഫാ. സിബി വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഓർത്തഡോക്സ് വിഭാഗം എത്തിയത്. എന്നാൽ യാക്കോബായ വിശ്വാസികൾ ബാരിക്കേഡ് നിർമിച്ച് ഇതിന് പിന്നിൽ നിലയുറപ്പിച്ചു. സ്ത്രീകളടക്കം 200 ഓളം പേർ ഉണ്ടായിരുന്നു. വൻ പോലീസ് സന്നാഹവും ഇവിടെ നിലയുറപ്പിച്ചിരുന്നു.
പള്ളിയിൽ പ്രവേശിപ്പിക്കാൻ പോലീസ് ശ്രമിച്ചില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി വീണ്ടും കോടതിയെ സമീപിക്കുമെന്നും ഓർത്തഡോക്സ് വിഭാഗം പറഞ്ഞു. അതേസമയം കേവലം കുറച്ചാളുകൾക്കു വേണ്ടി തലമുറകളായി തങ്ങളുടെ കൈവശമുള്ള ദേവാലയം വിട്ടു നൽകില്ലെന്ന് യാക്കോബായ വിഭാഗം വ്യക്തമാക്കി.