തിരുവനന്തപുരം: തയ്യൽ തൊഴിലാളി ക്ഷേമനിധി നിയമപ്രകാരമുള്ള തൊഴിലാളികളുടെ അംശാദായ തുകയും തൊഴിലുടമാ വിഹിതവും വർധിപ്പിച്ച് ബോർഡിനെ ശാക്തീകരിക്കാനും അംഗങ്ങളുടെ ആനുകൂല്യങ്ങൾ ഉയർത്താനുമുള്ള ബോർഡിന്റെ ശിപാർശ സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നു തൊഴിൽമന്ത്രി ടി.പി.രാമകൃഷ്ണൻ.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ 8,34,000 അംഗങ്ങളാണ് നിലവിലുള്ളത്. ഇതിൽ 54,504 പേർ പെൻഷൻ ലഭിച്ചുവരുന്നവരാണ്. അർഹതപ്പെട്ട തൊഴിലാളികൾക്കു പ്രതിമാസം 1,200 രൂപ നിരക്കിൽ 2019 ഓഗസ്റ്റ് വരെയുള്ള പെൻഷൻതുക വിതരണം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ 179. 83 കോടി പെൻഷൻ വിതരണത്തിനായി ക്ഷേമനിധി ബോർഡിന് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ 8,34,000 അംഗങ്ങളാണ് നിലവിലുള്ളത്. ഇതിൽ 54,504 പേർ പെൻഷൻ ലഭിച്ചുവരുന്നവരാണ്. അർഹതപ്പെട്ട തൊഴിലാളികൾക്കു പ്രതിമാസം 1,200 രൂപ നിരക്കിൽ 2019 ഓഗസ്റ്റ് വരെയുള്ള പെൻഷൻതുക വിതരണം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ 179. 83 കോടി പെൻഷൻ വിതരണത്തിനായി ക്ഷേമനിധി ബോർഡിന് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.