കൊച്ചി: ജിഎസ്ടിക്കും ക്ഷേമനിധിക്കും പുറമേ വിനോദനികുതികൂടി ഏർപ്പെടുത്താനുള്ള കേരള സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ തിയറ്ററുകൾ അടച്ചിട്ട് പ്രതിഷേധിച്ചു.
സംസ്ഥാനത്തെ 450ഓളം തിയറ്ററുകൾ ഇന്നലെ പ്രവർത്തിച്ചില്ല. വിനോദനികുതി പൂർണമായും പിൻവലിക്കണമെന്നാണ് അസോസിയേഷന്റെ ആവശ്യം.
അസോസിയേഷന്റെ നിരന്തരമായ ആവശ്യപ്രകാരം കേന്ദ്രസർക്കാർ ജിഎസ്ടി 12 ശതമാനമാക്കി കുറച്ചിരുന്നു. ഇതുപ്രകാരം തിയറ്ററുകൾ നിരക്ക് കുറച്ചതിന്റെ പിന്നാലെയാണ് സംസ്ഥാന സർക്കാർ 10 ശതമാനം വിനോദ നികുതി ഏർപ്പെടുത്താനുള്ള നീക്കം ആരംഭിച്ചത്.
ഇതിനെതിരേ ശക്തമായി പ്രതിഷേധിക്കുമെന്നും തീരുമാനത്തിൽ മറ്റുമുണ്ടായില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് തിയറ്ററുകൾ അടച്ചിട്ട് സമരം നടത്തുമെന്നും അസോസിയേഷൻ പ്രസിഡന്റ് ഷാജി വിശ്വനാഥ് അറിയിച്ചു.
സംസ്ഥാനത്തെ 450ഓളം തിയറ്ററുകൾ ഇന്നലെ പ്രവർത്തിച്ചില്ല. വിനോദനികുതി പൂർണമായും പിൻവലിക്കണമെന്നാണ് അസോസിയേഷന്റെ ആവശ്യം.
അസോസിയേഷന്റെ നിരന്തരമായ ആവശ്യപ്രകാരം കേന്ദ്രസർക്കാർ ജിഎസ്ടി 12 ശതമാനമാക്കി കുറച്ചിരുന്നു. ഇതുപ്രകാരം തിയറ്ററുകൾ നിരക്ക് കുറച്ചതിന്റെ പിന്നാലെയാണ് സംസ്ഥാന സർക്കാർ 10 ശതമാനം വിനോദ നികുതി ഏർപ്പെടുത്താനുള്ള നീക്കം ആരംഭിച്ചത്.
ഇതിനെതിരേ ശക്തമായി പ്രതിഷേധിക്കുമെന്നും തീരുമാനത്തിൽ മറ്റുമുണ്ടായില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് തിയറ്ററുകൾ അടച്ചിട്ട് സമരം നടത്തുമെന്നും അസോസിയേഷൻ പ്രസിഡന്റ് ഷാജി വിശ്വനാഥ് അറിയിച്ചു.