കട്ടപ്പന: സുപ്രീംകോടതി വിധിയെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വാഗതം ചെയ്തു. യുവതികൾ ദർശനത്തിനെത്തിയാൽ വിധിയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നു മന്ത്രി എം.എം. മണിയും പ്രതികരിച്ചു.
സംസ്ഥാന സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടനത്തിനു കട്ടപ്പനയിലെത്തിയതായിരുന്നു മന്ത്രിമാർ. 2018 സെപ്റ്റംബർ 28ന് ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയാണ് പുനഃപരിശോധനയ്ക്കായി ഏഴംഗ വിശാല ബെഞ്ചിന് സുപ്രീംകോടതി വിട്ടത്. വിധി എന്തായാലും ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും യുവതികളെ പ്രവേശിപ്പിക്കേണ്ടകാര്യം വിധി പഠിച്ചശേഷം തീരുമാനിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പ്രതിപക്ഷവും ബിജെപിയും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും അയോധ്യ വിധിയോടെന്നപോലെയുള്ള സൗമ്യമായ സമീപനമായിരിക്കും ഇക്കാര്യത്തിലുമുണ്ടാകുകയെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
വിധിയുടെ പശ്ചാത്തലത്തിൽ കട്ടപ്പനയിൽ മുഖ്യമന്ത്രിയോടു പ്രതികരണമാരാഞ്ഞ മാധ്യമ പ്രവർത്തകരോടു സംസാരിക്കാൻ മുഖ്യമന്ത്രി തയാറായില്ല.
സംസ്ഥാന സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടനത്തിനു കട്ടപ്പനയിലെത്തിയതായിരുന്നു മന്ത്രിമാർ. 2018 സെപ്റ്റംബർ 28ന് ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയാണ് പുനഃപരിശോധനയ്ക്കായി ഏഴംഗ വിശാല ബെഞ്ചിന് സുപ്രീംകോടതി വിട്ടത്. വിധി എന്തായാലും ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും യുവതികളെ പ്രവേശിപ്പിക്കേണ്ടകാര്യം വിധി പഠിച്ചശേഷം തീരുമാനിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പ്രതിപക്ഷവും ബിജെപിയും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും അയോധ്യ വിധിയോടെന്നപോലെയുള്ള സൗമ്യമായ സമീപനമായിരിക്കും ഇക്കാര്യത്തിലുമുണ്ടാകുകയെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
വിധിയുടെ പശ്ചാത്തലത്തിൽ കട്ടപ്പനയിൽ മുഖ്യമന്ത്രിയോടു പ്രതികരണമാരാഞ്ഞ മാധ്യമ പ്രവർത്തകരോടു സംസാരിക്കാൻ മുഖ്യമന്ത്രി തയാറായില്ല.