തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടബാധ്യതയിൽ പകുതിയിലേറെ 2025നകം കൊടുത്തു തീർക്കണം. 71,698.62 കോടി രൂപയാണ് ഈ കാലയളവിനുള്ളിൽ കൊടുത്തു തീർക്കേണ്ടി വരിക.
ഇന്നലെ നിയമസഭയിൽ സമർപ്പിച്ച കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. 2018 മാർച്ച് 31 ന് അവസാനിച്ച സാന്പത്തിക വർഷത്തെ റിപ്പോർട്ടിലാണ് സംസ്ഥാനം കടക്കെണിയിലേക്ക് എന്ന സൂചനയുള്ളത്. അധികവരുമാനത്തിനുള്ള വഴികളും കടം വീട്ടാനുള്ള സുചിന്തിതമായ മാർഗങ്ങളും കണ്ടെത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.
2017-18ൽ സർക്കാർ വാങ്ങിയ കടത്തിൽ 26 ശതമാനം മാത്രമാണു വികസന പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്. ബാക്കി തുക പഴയ കടം വീട്ടാനും പലിശ അടയ്ക്കാനുമായി ചെലവിട്ടു. 15,120 കോടി രൂപ പലിശ അടയ്ക്കാൻ ചെലവഴിച്ചപ്പോൾ 6,164 കോടി രൂപ മാത്രമാണു വികസന പ്രവർത്തനങ്ങൾക്കായി ചെലവിട്ടത്. പലിശ ബാധ്യത മൊത്തം റവന്യു വരുമാനത്തിന്റെ 18.21 ശതമാനമാണ്. തലേവർഷം ഇത് 16.03 ശതമാനം മാത്രമായിരുന്നു.
സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തിൽ സ്വന്തം നികുതി വരുമാനത്തിന്റെ തോതു കുറഞ്ഞു വരികയാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 2013-14ൽ മൊത്തം റവന്യു വരുമാനത്തിന്റെ 65 ശതമാനം സംസ്ഥാനത്തിന്റെ റവന്യു വരുമാന സ്രോതസുകളിൽനിന്നായിരുന്നെങ്കിൽ 2017-18 ൽ ഇത് 56 ശതമാനമായി കുറഞ്ഞു.
സർക്കാർ പ്രതീക്ഷിക്കുന്ന വരുമാനം പോലും പിരിച്ചെടുക്കാൻ സാധിക്കുന്നില്ല. മധ്യകാല ധനകാര്യ രേഖ പ്രകാരം 53,411 കോടി രൂപ നികുതിയിനത്തിൽ പിരിച്ചെടുക്കുമെന്നു കരുതിയിരുന്നെങ്കിലും യഥാർഥത്തിൽ പിരിക്കാനായത് 46,460 കോടി രൂപ മാത്രമാണ്. എന്നാൽ, നികുതിയേതര വരുമാനത്തിൽ പ്രതീക്ഷയിൽനിന്നു കാര്യമായ കുറവുണ്ടാകുന്നില്ല.
ലോട്ടറിയിൽനിന്നുള്ള വരുമാനംമൂലമാണ് നികുതിയേതര വരുമാനം താഴാതെ നിന്നത്. നികുതിയേതര വരുമാനത്തിന്റെ 81 ശതമാനം ലോട്ടറി വരുമാനമായിരുന്നു. എന്നാൽ ലോട്ടറിയിൽനിന്നുള്ള 9,034 കോടിയിൽ 7,628 കോടിയും സമ്മാനവും കമ്മീഷനുമായി ചെലവായതിനാൽ യഥാർഥ വരുമാനം 1,406 കോടി മാത്രമായിരുന്നു.
ജിഎസ്ടി നിലവിൽ വന്ന ജൂലൈ മുതൽ മാർച്ച് വരെയുള്ള കാലയളവിൽ മുൻവർഷത്തെ കണക്കുകളുടെ അടിസ്ഥാനത്തിൽ ലഭിക്കേണ്ടിയിരുന്നത് 16,398 കോടി രൂപയായിരുന്നു. എന്നാൽ പിരിഞ്ഞു കിട്ടിയത് 16,240.01 രൂപ മാത്രമാണ്. ജിഎസ്ടിയുടെ ആദ്യ വർഷം നികുതി വളർച്ച 12.90 ശതമാനം മാത്രമായിരുന്നു.
മൂലധന ചെലവിൽ കുറവുണ്ടായതായും റിപ്പോർട്ടിൽ കണ്ടെത്തി. തലേവർഷത്തേക്കാൾ 1,377 കോടി രൂപയുടെ കുറവാണുണ്ടായിട്ടുള്ളത്. മൊത്തം ചെലവിൽ മൂലധനച്ചെലവിന്റെ അനുപാതം 10 ശതമാനത്തിൽനിന്ന് എട്ടു ശതമാനമായി കുറഞ്ഞു.
രാജ്യത്തെ ജനറൽ കാറ്റഗറി സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുന്പോൾ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ കേരളം കൂടുതൽ തുക ചെലവഴിക്കുന്നുണ്ട്. എന്നാൽ, മറ്റു വികസന മേഖലകളിലെ മൂലധനച്ചെലവ് ജനറൽ കാറ്റഗറി സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറവാണ്.
ഇന്നലെ നിയമസഭയിൽ സമർപ്പിച്ച കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. 2018 മാർച്ച് 31 ന് അവസാനിച്ച സാന്പത്തിക വർഷത്തെ റിപ്പോർട്ടിലാണ് സംസ്ഥാനം കടക്കെണിയിലേക്ക് എന്ന സൂചനയുള്ളത്. അധികവരുമാനത്തിനുള്ള വഴികളും കടം വീട്ടാനുള്ള സുചിന്തിതമായ മാർഗങ്ങളും കണ്ടെത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.
2017-18ൽ സർക്കാർ വാങ്ങിയ കടത്തിൽ 26 ശതമാനം മാത്രമാണു വികസന പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്. ബാക്കി തുക പഴയ കടം വീട്ടാനും പലിശ അടയ്ക്കാനുമായി ചെലവിട്ടു. 15,120 കോടി രൂപ പലിശ അടയ്ക്കാൻ ചെലവഴിച്ചപ്പോൾ 6,164 കോടി രൂപ മാത്രമാണു വികസന പ്രവർത്തനങ്ങൾക്കായി ചെലവിട്ടത്. പലിശ ബാധ്യത മൊത്തം റവന്യു വരുമാനത്തിന്റെ 18.21 ശതമാനമാണ്. തലേവർഷം ഇത് 16.03 ശതമാനം മാത്രമായിരുന്നു.
സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തിൽ സ്വന്തം നികുതി വരുമാനത്തിന്റെ തോതു കുറഞ്ഞു വരികയാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 2013-14ൽ മൊത്തം റവന്യു വരുമാനത്തിന്റെ 65 ശതമാനം സംസ്ഥാനത്തിന്റെ റവന്യു വരുമാന സ്രോതസുകളിൽനിന്നായിരുന്നെങ്കിൽ 2017-18 ൽ ഇത് 56 ശതമാനമായി കുറഞ്ഞു.
സർക്കാർ പ്രതീക്ഷിക്കുന്ന വരുമാനം പോലും പിരിച്ചെടുക്കാൻ സാധിക്കുന്നില്ല. മധ്യകാല ധനകാര്യ രേഖ പ്രകാരം 53,411 കോടി രൂപ നികുതിയിനത്തിൽ പിരിച്ചെടുക്കുമെന്നു കരുതിയിരുന്നെങ്കിലും യഥാർഥത്തിൽ പിരിക്കാനായത് 46,460 കോടി രൂപ മാത്രമാണ്. എന്നാൽ, നികുതിയേതര വരുമാനത്തിൽ പ്രതീക്ഷയിൽനിന്നു കാര്യമായ കുറവുണ്ടാകുന്നില്ല.
ലോട്ടറിയിൽനിന്നുള്ള വരുമാനംമൂലമാണ് നികുതിയേതര വരുമാനം താഴാതെ നിന്നത്. നികുതിയേതര വരുമാനത്തിന്റെ 81 ശതമാനം ലോട്ടറി വരുമാനമായിരുന്നു. എന്നാൽ ലോട്ടറിയിൽനിന്നുള്ള 9,034 കോടിയിൽ 7,628 കോടിയും സമ്മാനവും കമ്മീഷനുമായി ചെലവായതിനാൽ യഥാർഥ വരുമാനം 1,406 കോടി മാത്രമായിരുന്നു.
ജിഎസ്ടി നിലവിൽ വന്ന ജൂലൈ മുതൽ മാർച്ച് വരെയുള്ള കാലയളവിൽ മുൻവർഷത്തെ കണക്കുകളുടെ അടിസ്ഥാനത്തിൽ ലഭിക്കേണ്ടിയിരുന്നത് 16,398 കോടി രൂപയായിരുന്നു. എന്നാൽ പിരിഞ്ഞു കിട്ടിയത് 16,240.01 രൂപ മാത്രമാണ്. ജിഎസ്ടിയുടെ ആദ്യ വർഷം നികുതി വളർച്ച 12.90 ശതമാനം മാത്രമായിരുന്നു.
മൂലധന ചെലവിൽ കുറവുണ്ടായതായും റിപ്പോർട്ടിൽ കണ്ടെത്തി. തലേവർഷത്തേക്കാൾ 1,377 കോടി രൂപയുടെ കുറവാണുണ്ടായിട്ടുള്ളത്. മൊത്തം ചെലവിൽ മൂലധനച്ചെലവിന്റെ അനുപാതം 10 ശതമാനത്തിൽനിന്ന് എട്ടു ശതമാനമായി കുറഞ്ഞു.
രാജ്യത്തെ ജനറൽ കാറ്റഗറി സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുന്പോൾ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ കേരളം കൂടുതൽ തുക ചെലവഴിക്കുന്നുണ്ട്. എന്നാൽ, മറ്റു വികസന മേഖലകളിലെ മൂലധനച്ചെലവ് ജനറൽ കാറ്റഗറി സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറവാണ്.