കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയിട്ടും അന്യായമായി തടങ്കലിൽ പാർപ്പിച്ചു ശാരീരികവും മാനസികവുമായി ഉപദ്രവിക്കുന്നെന്നും 3.10 കോടി രൂപ നഷ്ടപരിഹാരം വേണമെന്നുമാവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി. കേസിലെ എട്ടാം പ്രതി മണിയെന്ന സുബീഷും അമ്മ കാസർഗോഡ് പനയാൽ സ്വദേശിനി തന്പായിയുമാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.