കൊച്ചി: സാംപിൾ ഡേറ്റ നൽകുന്നതിനു പകരം സ്വകാര്യ കന്പനിക്ക് കേരള പോലീസിന്റെ രഹസ്യഫയലുകളിലേക്ക് നേരിട്ട് പ്രവേശനം അനുവദിച്ചതിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ എംപി.
ഡേറ്റാബേസിലേക്ക് സ്വകാര്യ കന്പനിക്ക് പ്രവേശനം അനുവദിക്കുന്നതോടെ അതീവ രഹസ്യസ്വഭാവമുള്ള രേഖകൾ വരെ ചോരാൻ സാധ്യതയുണ്ട്. പോലീസിനെ സിപിഎമ്മിന്റെ ബ്രാഞ്ചാക്കി മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. ടെൻഡർ പോലും വിളിക്കാതെ സുപ്രധാനമായ ഈ കരാർ സിപിഎമ്മുമായി ബന്ധമുള്ള സ്വകാര്യ കന്പനിയെ ഏൽപ്പിച്ചത് സംശയാസ്പദമാണ്.
ഡേറ്റ കൈമാറ്റം ഉടൻ പിൻവലിക്കണം. ഈ മേഖലയുമായി മുൻപരിചയമില്ലാത്ത കന്പനിയെ ഇത് ഏൽപ്പിച്ചത് എന്തിനെന്ന് സർക്കാർ വ്യക്തമാക്കണം. കടുത്ത സുരക്ഷാ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. തീരുമാനം ഉടൻ പിൻവലിക്കണമെന്നും യുഡിഎഫ് കണ്‍വീനർ ആവശ്യപ്പെട്ടു.
ഡേറ്റാബേസിലേക്ക് സ്വകാര്യ കന്പനിക്ക് പ്രവേശനം അനുവദിക്കുന്നതോടെ അതീവ രഹസ്യസ്വഭാവമുള്ള രേഖകൾ വരെ ചോരാൻ സാധ്യതയുണ്ട്. പോലീസിനെ സിപിഎമ്മിന്റെ ബ്രാഞ്ചാക്കി മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. ടെൻഡർ പോലും വിളിക്കാതെ സുപ്രധാനമായ ഈ കരാർ സിപിഎമ്മുമായി ബന്ധമുള്ള സ്വകാര്യ കന്പനിയെ ഏൽപ്പിച്ചത് സംശയാസ്പദമാണ്.
ഡേറ്റ കൈമാറ്റം ഉടൻ പിൻവലിക്കണം. ഈ മേഖലയുമായി മുൻപരിചയമില്ലാത്ത കന്പനിയെ ഇത് ഏൽപ്പിച്ചത് എന്തിനെന്ന് സർക്കാർ വ്യക്തമാക്കണം. കടുത്ത സുരക്ഷാ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. തീരുമാനം ഉടൻ പിൻവലിക്കണമെന്നും യുഡിഎഫ് കണ്‍വീനർ ആവശ്യപ്പെട്ടു.