കൊച്ചി: കേരള ഹൈക്കോടതി ജഡ്ജിയായി അഡ്വ. സി.എസ്. ഡയസിനെ നിയമിച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര നിയമമന്ത്രാലയം ഇന്നലെ ഉത്തരവിറക്കി. എറണാകുളം സ്വദേശിയും ഹൈക്കോടതി അഭിഭാഷകനുമായ സി.എസ്. ഡയസ് പരേതനായ അഡ്വ. ആർ.ജി. ഡയസിന്റെ മകനാണ്.
തിരുവനന്തപുരം ഗവൺമെന്റ് ലോ കോളജിൽനിന്ന് 1992ൽ നിയമ ബിരുദമെടുത്തു. കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ ദേശീയ ഉപദേശക സമിതിയംഗമാണ്. റെയിൽവേ, ഇന്ത്യൻ ഓയിൽ കോർപറേഷൻ എന്നിവയുടെ അഭിഭാഷകനായിരുന്നു. 2012 മുതൽ മൂന്നു വർഷം കേന്ദ്രസർക്കാരിന്റെ സ്റ്റാൻഡിംഗ് കോണ്‍സലായിരുന്നു. സിവിൽ, ആർബിട്രേഷൻ, ഫാമിലി നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്തിരുന്നു. പുറ്റിങ്ങൽ വെടിക്കെട്ടപകടത്തെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ ഉൾപ്പെടെ നിരവധി കേസുകളിൽ അമിക്കസ് ക്യൂറി ആയിരുന്നു.
അഡ്വ. മിനി ഡയസാണ് ഭാര്യ. മക്കൾ: അഡ്വ. റെയ്മണ്ട് ഡയസ്, റിനേറ്റ ഡയസ് (അവസാന വർഷ എംബിബിഎസ് വിദ്യാർഥിനി, തൃശൂർ അമല മെഡിക്കൽ കോളജ്).
തിരുവനന്തപുരം ഗവൺമെന്റ് ലോ കോളജിൽനിന്ന് 1992ൽ നിയമ ബിരുദമെടുത്തു. കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ ദേശീയ ഉപദേശക സമിതിയംഗമാണ്. റെയിൽവേ, ഇന്ത്യൻ ഓയിൽ കോർപറേഷൻ എന്നിവയുടെ അഭിഭാഷകനായിരുന്നു. 2012 മുതൽ മൂന്നു വർഷം കേന്ദ്രസർക്കാരിന്റെ സ്റ്റാൻഡിംഗ് കോണ്‍സലായിരുന്നു. സിവിൽ, ആർബിട്രേഷൻ, ഫാമിലി നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്തിരുന്നു. പുറ്റിങ്ങൽ വെടിക്കെട്ടപകടത്തെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ ഉൾപ്പെടെ നിരവധി കേസുകളിൽ അമിക്കസ് ക്യൂറി ആയിരുന്നു.
അഡ്വ. മിനി ഡയസാണ് ഭാര്യ. മക്കൾ: അഡ്വ. റെയ്മണ്ട് ഡയസ്, റിനേറ്റ ഡയസ് (അവസാന വർഷ എംബിബിഎസ് വിദ്യാർഥിനി, തൃശൂർ അമല മെഡിക്കൽ കോളജ്).