തിരുവനന്തപുരം: സാന്പത്തിക, സങ്കേതിക, നിയമപരമായ കാരണങ്ങളാൽ നിലവിലെ സാഹചര്യത്തിൽ പുതിയ പഞ്ചായത്തുകൾ രൂപീകരിക്കില്ലെന്ന് മന്ത്രി എ.സി. മൊയ്തീൻ നിയമസഭയെ അറിയിച്ചു. കേരള മുനിസിപ്പാലിറ്റി ഭേദഗതി ബില്ലിന്റെ ചർച്ചയ്ക്കു മറുപടി നൽകുകയായിരുന്നു മന്ത്രി.
ഇതുസംബന്ധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. പുതിയ ഗ്രാമപഞ്ചായത്തുകൾ രൂപീകരിച്ചാൽ സംസ്ഥാനത്തിന്റെ സാന്പത്തിക ബാധ്യത കൂടും. പ്രളയാനന്തര സാഹചര്യത്തിൽ പുതിയ ബാധ്യത ഏറ്റെടുക്കാനാകില്ല.
2020 ഒക്ടോബറോടെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ ു നടത്തണം. ഒരുവർഷത്തിനിടയിൽ പഞ്ചായത്ത് വിഭജനവും വാർഡ് വിഭജനവും വോട്ടർപട്ടിക തയാറാക്കലും പൂർത്തിയാക്കാനാകില്ല. 2021ലെ സെൻസസിന്റെ ആവശ്യത്തിനായി അടുത്തമാസം 31 നകം ഭരണപ്രദേശങ്ങളുടെ അതിരുകൾ ഫ്രീസ് ചെയ്യുമെന്ന് സെൻസസ് വിഭാഗം അറിയിച്ചിട്ടുണ്ട്. ഇതിനിടയിൽ രണ്ടു മാസത്തിനകം പഞ്ചായത്ത് വിഭജനം അസാധ്യമാണ്.
ഇതുസംബന്ധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. പുതിയ ഗ്രാമപഞ്ചായത്തുകൾ രൂപീകരിച്ചാൽ സംസ്ഥാനത്തിന്റെ സാന്പത്തിക ബാധ്യത കൂടും. പ്രളയാനന്തര സാഹചര്യത്തിൽ പുതിയ ബാധ്യത ഏറ്റെടുക്കാനാകില്ല.
2020 ഒക്ടോബറോടെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ ു നടത്തണം. ഒരുവർഷത്തിനിടയിൽ പഞ്ചായത്ത് വിഭജനവും വാർഡ് വിഭജനവും വോട്ടർപട്ടിക തയാറാക്കലും പൂർത്തിയാക്കാനാകില്ല. 2021ലെ സെൻസസിന്റെ ആവശ്യത്തിനായി അടുത്തമാസം 31 നകം ഭരണപ്രദേശങ്ങളുടെ അതിരുകൾ ഫ്രീസ് ചെയ്യുമെന്ന് സെൻസസ് വിഭാഗം അറിയിച്ചിട്ടുണ്ട്. ഇതിനിടയിൽ രണ്ടു മാസത്തിനകം പഞ്ചായത്ത് വിഭജനം അസാധ്യമാണ്.