തിരുവനന്തപുരം: പോലീസിന്റെ ഡേറ്റാബേസ് സ്വകാര്യ കന്പനിക്ക് തുറന്നുകൊടുക്കുന്നത് അതീവ രഹസ്യമായ വിവരങ്ങൾ ചോരാൻ ഇടയാക്കുമെന്നും ഇത്തരമൊരു നീക്കത്തിൽനിന്നു സർക്കാർ പിന്മാറണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം നിമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. എന്നാൽ, ഈ വിഷയത്തിൽ അനാവശ്യഭീതി പരത്താനാണു പ്രതിപക്ഷം ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നല്കി.
കോഴിക്കോട് ആസ്ഥാനമായുള്ള ഊരാളുങ്കൽ കന്പനിക്ക് ഡേറ്റാ നല്കരുതെന്നു പോലീസ് തന്നെ നിയോഗിച്ച യുവ ഐപിഎസ് ഉദ്യോഗസ്ഥരുടെ സംഘം റിപ്പോർട്ട് നല്കിയതാണെന്നും ഇവയൊന്നും കണക്കിലെടുക്കാതെയാണ് ആഭ്യന്തര വകുപ്പ് ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നതെന്നും അടിയന്തരപ്രമേയ നോട്ടീസ് നല്കിയ കെ.എസ്. ശബരീനാഥൻ പറഞ്ഞു. പാസ്പോർട്ട് നല്കുന്നതു വേഗത്തിലാക്കുന്നതിനായാണ് പുതിയ ക്രമീകരണം വരുത്തുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. യുഎൽടിഎസ് എന്ന കന്പനി ഊരാളുങ്കൽ കന്പനിക്ക് കീഴിലുള്ള പേപ്പർ കന്പനിമാത്രമാണ്. ഇപ്പോൾ അപേക്ഷിച്ചാൽ ഏഴു ദിവസത്തിനുള്ളിൽ പാസ്പോർട്ട് ലഭിക്കുന്ന സ്ഥിതിയാണുള്ളത്.
ഊരാളുങ്കൽ കണ്ട്രക്ഷൻ കന്പനിയുടെ ഭാഗമായ യുഎൽടിഎസ് മുന്പ് ഏറ്റെടുത്ത പദ്ധതികളൊന്നും കൃത്യമായി പൂർത്തിയാക്കിയിട്ടില്ല. തിരുവിതാംകൂർ ദേവസ്വംബോർഡ്, കെഎസ്ആർടിസി ഇ ടിക്കറ്റ്, നിയമസഭയിൽ പേപ്പർലെസ് പദ്ധതി ഇവയൊന്നും പൂർത്തീകരിക്കാൻ കന്പനിക്ക് കഴിഞ്ഞിട്ടില്ല. ഇത്തരമൊരു സ്ഥാപനത്തിനാണ് പോലീസിന്റെ ഡേറ്റാ കൈമാറ്റം നടത്തുന്നതെന്നും ശബീനാഥൻ ആരോപിച്ചു. ടെൻഡർ പോലും വിളിക്കാതെയാണ് ഈ പദ്ധതി സ്വകാര്യ കന്പനിയെ ഏല്പിച്ചിട്ടുള്ളത്.
പോലീസിന്റെ ഡേറ്റായിലേക്ക് പ്രവേശനം ഊരാളുങ്കൽ കന്പനിക്കില്ലെന്ന വാദം അടിസ്ഥാനരഹിതമാണ്. കഴിഞ്ഞ മാസം 29 മുതൽ ഡേറ്റാ പ്രവേശനത്തിനുള്ള അനുമതി ഊരാളുങ്കൽ കന്പനിക്ക് ലഭിച്ചിട്ടുണ്ട്. ഡേറ്റാ ബേസിലേക്ക് സ്വകാര്യ കന്പനിക്ക് പ്രവേശനം ലഭിക്കുന്നതോടെ സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്നതും കേരളത്തിലെ കേസുകളിലെ പ്രതികളുടേയും വാദികളുടേയും സാക്ഷികളുടേയും ഉൾപ്പെടെയുള്ള വിവരങ്ങളാണ് കന്പനിക്ക് ലഭ്യമാകുന്നതെന്നും ശബരീനാഥൻ ആരോപിച്ചു.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാസ്പോർട്ട് വെരിഫിക്കേഷൻ ഫലപ്രദമായും വേഗത്തിലും അഴിമതി രഹിതമായി നടത്താൻ ആധുനിക സാങ്കേതികവിദ്യയായ ബ്ലോക്ക് ചെയിൻ ഉപയോഗിക്കാൻ ഒരു പ്രൂഫ് ഓഫ് കണ്സെപ്റ്റ് നടപ്പിലാക്കാനാണ് തീരുമാനിച്ചത്. ഇതിന് സർക്കാർ അംഗീകൃതമായ ടോട്ടൽ സൊല്യൂഷൻ പ്രൊവൈഡർ എന്ന നിലയിൽ ഉൗരാളുങ്കൽ ലേബർ കോണ്ട്രാക്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തുകയാണുണ്ടായത്. സോഫ്റ്റ്വേർ വാങ്ങുന്ന ഘട്ടം എത്തിയിട്ടില്ല. ഇക്കാര്യത്തിൽ എല്ലാ സുരക്ഷയും ഉറപ്പുവരുത്തുന്ന നിബന്ധനകളോടെ നടപ്പിലാക്കാനുള്ള ശ്രമമായിരിക്കും സർക്കാർ നടത്തുക.
വകുപ്പ് അധ്യക്ഷൻ ഇക്കാര്യത്തിൽ നൽകുന്ന പദ്ധതി നിർദേശം സർക്കാർ നിലവിലുള്ള നിബന്ധനകൾക്കു വിധേയമായി പരിശോധിക്കുന്നതാണ്. യാതൊരു വിധത്തിലുമുള്ള സുരക്ഷാപ്രശ്നങ്ങൾ ഈ കരാർ നല്കുന്നതിലൂടെ ഉണ്ടാവുന്നില്ല.
സൈബർ സെക്യൂരിറ്റി ഓഡിറ്റിംഗ് കൂടി പൂർത്തിയായാൽ മാത്രമേ ഈ സോഫ്റ്റ്വേർ വിന്യസിക്കാനോ സർക്കാർ ഡാറ്റാ സെന്ററിൽ ലഭ്യമാക്കാനോ അനുമതി നൽകുകയുള്ളൂ. ഈ ഘട്ടത്തിൽ ഒരു ആശങ്കയും ഇത് സംബന്ധിച്ച് ഉയരേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാധാരണ ജനങ്ങൾക്കു വിവിധ സേവനങ്ങൾ സുതാര്യമായും സമയബന്ധിതമായും എത്തിക്കുന്നതിനു സർക്കാരിന്റെ വിവരസാങ്കേതികവിദ്യ ഉപയോഗിക്കുക എന്നതിനാണ് സർക്കാർ ഉൗന്നൽ നൽകിയിരിക്കുന്നത്.
നിലവിലുള്ള ഡേറ്റാബേസുകളിൽ നിന്ന് ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസ് (എ.പി.ഐ) ഉപയോഗിച്ച് ഇത്തരത്തിൽ വിവരം ശേഖരിക്കുകയാണ് ചെയ്യുക. ഇങ്ങനെ ലഭ്യമാകുന്ന വിവരം സോഫ്റ്റ്വേർ വിശകലനം ചെയ്ത് ആവശ്യമായ രീതിയിൽ അവതരിപ്പിക്കാൻ കഴിയുന്നപ്രകാരമാണ് സംവിധാനം. ഇതിൽ ഒരു ഡാറ്റാബേസിന്റെയും ഉടമസ്ഥത ഇത്തരത്തിലുള്ള മിഡിൽവെയർ സോഫ്റ്റ്വേർ നിർമ്മിക്കുന്ന സ്ഥാപനത്തിന് ആവശ്യമുള്ളതല്ല. ആ ഡാറ്റാബേസിൽ എന്തൊക്കെയാണ് ഉള്ളതെന്നതിന്റെ വിശദാംശങ്ങളും ലഭ്യമാക്കേണ്ടതില്ല.
എന്നാൽ ഇത്തരത്തിലുള്ള ഒരു എ.പി.ഐ. വിന്യസിക്കുന്പോൾ നിലവിലുള്ള ഡാറ്റാബേസിന്റെ സുരക്ഷയെ ബാധിക്കുന്നില്ല എന്നും എ.പി.ഐ. വഴി വിവരങ്ങൾ ചോരുന്നില്ല എന്നും ഉറപ്പാക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഡേറ്റാ കൈമാറ്റം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നതെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഏതു വിവരങ്ങളും കൈവശപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണോ ഇതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഡേറ്റാ ലഭ്യമാക്കുന്നതു സംബന്ധിച്ച് മൂന്ന് ഉത്തരവുകളാണ് പുറപ്പെടുവിച്ചിട്ടുള്ളത്. കരാർ നല്കിയ ശേഷം ഇവരെക്കുറിച്ച് പഠിക്കാൻ ടെക്നിക്കൽ കമ്മിറ്റിയെ നിയോഗിക്കുന്നത് കേട്ടുകേൾവി പോലുമില്ലാത്തതാണ്. ടെക്നോളജിയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റിയുടെ അധ്യക്ഷനു ടെക്നോളജിയുടെ ബാലപാഠങ്ങൾ പോലും അറിയാത്ത അവസ്ഥയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഉൗരാളുങ്കൽ കന്പനിയുടെ യഥാർഥ വക്താവ് മുഖ്യമന്ത്രിയാണെന്നു ബോധ്യമായതായും ചെന്നിത്തല ആരോപിച്ചു. ഡേറ്റാ ബേസ് തുറന്നുകൊടുക്കുന്ന വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി വരുത്തും: റവന്യു മന്ത്രി
തിരുവനന്തപുരം: തോട്ടങ്ങളും അവിടെ തൊഴിൽ ചെയ്യുന്ന തൊഴിലാളികളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി വരുത്തുമെന്നു റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ നിയമസഭയിൽ പറഞ്ഞു. പി.സി. ജോർജിന്റെ സബ്മിഷനു മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.
പ്രത്യേക ആവശ്യങ്ങൾക്കായി നല്കിയ ഭൂമി തുണ്ടുകളാക്കി കൈമാറ്റം ചെയ്യുന്നതും ഭൂമി മറ്റ് ആവശ്യത്തിനായി ഉപയോഗിക്കുന്നതും വർധിക്കുകയാണ്. പ്ലാന്റേഷനുവേണ്ടി ഒഴിവുനൽകിയ ഭൂമിയുടെ വിസ്തീർണം കുറഞ്ഞുവരികയാണ്. ഒഴിവുനൽകിയ ഭൂമി തുണ്ടുകളായി വിൽപ്പന നടത്തുന്പോൾ ഈ ഭൂമി അതേ ആവശ്യത്തിനു തന്നെ ഉപയോഗിക്കാതിരിക്കുകയാണെങ്കിൽ അത് സർക്കാരിലേക്ക് നിക്ഷിപ്തമാകുന്നതരത്തിലുള്ള വ്യവസ്ഥ ഭൂപരിഷ്കരണ ആക്ടിൽ കൊണ്ടുവരുമെന്നു മന്ത്രി പറഞ്ഞു.
കോഴിക്കോട് ആസ്ഥാനമായുള്ള ഊരാളുങ്കൽ കന്പനിക്ക് ഡേറ്റാ നല്കരുതെന്നു പോലീസ് തന്നെ നിയോഗിച്ച യുവ ഐപിഎസ് ഉദ്യോഗസ്ഥരുടെ സംഘം റിപ്പോർട്ട് നല്കിയതാണെന്നും ഇവയൊന്നും കണക്കിലെടുക്കാതെയാണ് ആഭ്യന്തര വകുപ്പ് ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നതെന്നും അടിയന്തരപ്രമേയ നോട്ടീസ് നല്കിയ കെ.എസ്. ശബരീനാഥൻ പറഞ്ഞു. പാസ്പോർട്ട് നല്കുന്നതു വേഗത്തിലാക്കുന്നതിനായാണ് പുതിയ ക്രമീകരണം വരുത്തുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. യുഎൽടിഎസ് എന്ന കന്പനി ഊരാളുങ്കൽ കന്പനിക്ക് കീഴിലുള്ള പേപ്പർ കന്പനിമാത്രമാണ്. ഇപ്പോൾ അപേക്ഷിച്ചാൽ ഏഴു ദിവസത്തിനുള്ളിൽ പാസ്പോർട്ട് ലഭിക്കുന്ന സ്ഥിതിയാണുള്ളത്.
ഊരാളുങ്കൽ കണ്ട്രക്ഷൻ കന്പനിയുടെ ഭാഗമായ യുഎൽടിഎസ് മുന്പ് ഏറ്റെടുത്ത പദ്ധതികളൊന്നും കൃത്യമായി പൂർത്തിയാക്കിയിട്ടില്ല. തിരുവിതാംകൂർ ദേവസ്വംബോർഡ്, കെഎസ്ആർടിസി ഇ ടിക്കറ്റ്, നിയമസഭയിൽ പേപ്പർലെസ് പദ്ധതി ഇവയൊന്നും പൂർത്തീകരിക്കാൻ കന്പനിക്ക് കഴിഞ്ഞിട്ടില്ല. ഇത്തരമൊരു സ്ഥാപനത്തിനാണ് പോലീസിന്റെ ഡേറ്റാ കൈമാറ്റം നടത്തുന്നതെന്നും ശബീനാഥൻ ആരോപിച്ചു. ടെൻഡർ പോലും വിളിക്കാതെയാണ് ഈ പദ്ധതി സ്വകാര്യ കന്പനിയെ ഏല്പിച്ചിട്ടുള്ളത്.
പോലീസിന്റെ ഡേറ്റായിലേക്ക് പ്രവേശനം ഊരാളുങ്കൽ കന്പനിക്കില്ലെന്ന വാദം അടിസ്ഥാനരഹിതമാണ്. കഴിഞ്ഞ മാസം 29 മുതൽ ഡേറ്റാ പ്രവേശനത്തിനുള്ള അനുമതി ഊരാളുങ്കൽ കന്പനിക്ക് ലഭിച്ചിട്ടുണ്ട്. ഡേറ്റാ ബേസിലേക്ക് സ്വകാര്യ കന്പനിക്ക് പ്രവേശനം ലഭിക്കുന്നതോടെ സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്നതും കേരളത്തിലെ കേസുകളിലെ പ്രതികളുടേയും വാദികളുടേയും സാക്ഷികളുടേയും ഉൾപ്പെടെയുള്ള വിവരങ്ങളാണ് കന്പനിക്ക് ലഭ്യമാകുന്നതെന്നും ശബരീനാഥൻ ആരോപിച്ചു.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാസ്പോർട്ട് വെരിഫിക്കേഷൻ ഫലപ്രദമായും വേഗത്തിലും അഴിമതി രഹിതമായി നടത്താൻ ആധുനിക സാങ്കേതികവിദ്യയായ ബ്ലോക്ക് ചെയിൻ ഉപയോഗിക്കാൻ ഒരു പ്രൂഫ് ഓഫ് കണ്സെപ്റ്റ് നടപ്പിലാക്കാനാണ് തീരുമാനിച്ചത്. ഇതിന് സർക്കാർ അംഗീകൃതമായ ടോട്ടൽ സൊല്യൂഷൻ പ്രൊവൈഡർ എന്ന നിലയിൽ ഉൗരാളുങ്കൽ ലേബർ കോണ്ട്രാക്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തുകയാണുണ്ടായത്. സോഫ്റ്റ്വേർ വാങ്ങുന്ന ഘട്ടം എത്തിയിട്ടില്ല. ഇക്കാര്യത്തിൽ എല്ലാ സുരക്ഷയും ഉറപ്പുവരുത്തുന്ന നിബന്ധനകളോടെ നടപ്പിലാക്കാനുള്ള ശ്രമമായിരിക്കും സർക്കാർ നടത്തുക.
വകുപ്പ് അധ്യക്ഷൻ ഇക്കാര്യത്തിൽ നൽകുന്ന പദ്ധതി നിർദേശം സർക്കാർ നിലവിലുള്ള നിബന്ധനകൾക്കു വിധേയമായി പരിശോധിക്കുന്നതാണ്. യാതൊരു വിധത്തിലുമുള്ള സുരക്ഷാപ്രശ്നങ്ങൾ ഈ കരാർ നല്കുന്നതിലൂടെ ഉണ്ടാവുന്നില്ല.
സൈബർ സെക്യൂരിറ്റി ഓഡിറ്റിംഗ് കൂടി പൂർത്തിയായാൽ മാത്രമേ ഈ സോഫ്റ്റ്വേർ വിന്യസിക്കാനോ സർക്കാർ ഡാറ്റാ സെന്ററിൽ ലഭ്യമാക്കാനോ അനുമതി നൽകുകയുള്ളൂ. ഈ ഘട്ടത്തിൽ ഒരു ആശങ്കയും ഇത് സംബന്ധിച്ച് ഉയരേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാധാരണ ജനങ്ങൾക്കു വിവിധ സേവനങ്ങൾ സുതാര്യമായും സമയബന്ധിതമായും എത്തിക്കുന്നതിനു സർക്കാരിന്റെ വിവരസാങ്കേതികവിദ്യ ഉപയോഗിക്കുക എന്നതിനാണ് സർക്കാർ ഉൗന്നൽ നൽകിയിരിക്കുന്നത്.
നിലവിലുള്ള ഡേറ്റാബേസുകളിൽ നിന്ന് ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസ് (എ.പി.ഐ) ഉപയോഗിച്ച് ഇത്തരത്തിൽ വിവരം ശേഖരിക്കുകയാണ് ചെയ്യുക. ഇങ്ങനെ ലഭ്യമാകുന്ന വിവരം സോഫ്റ്റ്വേർ വിശകലനം ചെയ്ത് ആവശ്യമായ രീതിയിൽ അവതരിപ്പിക്കാൻ കഴിയുന്നപ്രകാരമാണ് സംവിധാനം. ഇതിൽ ഒരു ഡാറ്റാബേസിന്റെയും ഉടമസ്ഥത ഇത്തരത്തിലുള്ള മിഡിൽവെയർ സോഫ്റ്റ്വേർ നിർമ്മിക്കുന്ന സ്ഥാപനത്തിന് ആവശ്യമുള്ളതല്ല. ആ ഡാറ്റാബേസിൽ എന്തൊക്കെയാണ് ഉള്ളതെന്നതിന്റെ വിശദാംശങ്ങളും ലഭ്യമാക്കേണ്ടതില്ല.
എന്നാൽ ഇത്തരത്തിലുള്ള ഒരു എ.പി.ഐ. വിന്യസിക്കുന്പോൾ നിലവിലുള്ള ഡാറ്റാബേസിന്റെ സുരക്ഷയെ ബാധിക്കുന്നില്ല എന്നും എ.പി.ഐ. വഴി വിവരങ്ങൾ ചോരുന്നില്ല എന്നും ഉറപ്പാക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഡേറ്റാ കൈമാറ്റം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നതെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഏതു വിവരങ്ങളും കൈവശപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണോ ഇതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഡേറ്റാ ലഭ്യമാക്കുന്നതു സംബന്ധിച്ച് മൂന്ന് ഉത്തരവുകളാണ് പുറപ്പെടുവിച്ചിട്ടുള്ളത്. കരാർ നല്കിയ ശേഷം ഇവരെക്കുറിച്ച് പഠിക്കാൻ ടെക്നിക്കൽ കമ്മിറ്റിയെ നിയോഗിക്കുന്നത് കേട്ടുകേൾവി പോലുമില്ലാത്തതാണ്. ടെക്നോളജിയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റിയുടെ അധ്യക്ഷനു ടെക്നോളജിയുടെ ബാലപാഠങ്ങൾ പോലും അറിയാത്ത അവസ്ഥയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഉൗരാളുങ്കൽ കന്പനിയുടെ യഥാർഥ വക്താവ് മുഖ്യമന്ത്രിയാണെന്നു ബോധ്യമായതായും ചെന്നിത്തല ആരോപിച്ചു. ഡേറ്റാ ബേസ് തുറന്നുകൊടുക്കുന്ന വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി വരുത്തും: റവന്യു മന്ത്രി
തിരുവനന്തപുരം: തോട്ടങ്ങളും അവിടെ തൊഴിൽ ചെയ്യുന്ന തൊഴിലാളികളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി വരുത്തുമെന്നു റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ നിയമസഭയിൽ പറഞ്ഞു. പി.സി. ജോർജിന്റെ സബ്മിഷനു മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.
പ്രത്യേക ആവശ്യങ്ങൾക്കായി നല്കിയ ഭൂമി തുണ്ടുകളാക്കി കൈമാറ്റം ചെയ്യുന്നതും ഭൂമി മറ്റ് ആവശ്യത്തിനായി ഉപയോഗിക്കുന്നതും വർധിക്കുകയാണ്. പ്ലാന്റേഷനുവേണ്ടി ഒഴിവുനൽകിയ ഭൂമിയുടെ വിസ്തീർണം കുറഞ്ഞുവരികയാണ്. ഒഴിവുനൽകിയ ഭൂമി തുണ്ടുകളായി വിൽപ്പന നടത്തുന്പോൾ ഈ ഭൂമി അതേ ആവശ്യത്തിനു തന്നെ ഉപയോഗിക്കാതിരിക്കുകയാണെങ്കിൽ അത് സർക്കാരിലേക്ക് നിക്ഷിപ്തമാകുന്നതരത്തിലുള്ള വ്യവസ്ഥ ഭൂപരിഷ്കരണ ആക്ടിൽ കൊണ്ടുവരുമെന്നു മന്ത്രി പറഞ്ഞു.