തിരുവനന്തപുരം: ഇഎസ്ഐയിൽ എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിൽ തൊഴിലാളികൾക്ക് എല്ലാ സ്പെഷാലിറ്റി ചികിത്സയും ലഭ്യമാക്കുമെന്നു മന്ത്രി ടി.പി രാമകൃഷ്ണൻ നിയമസഭയെ അറിയിച്ചു. രോഗിക്ക് വ്യത്യസ്ത വിഭാഗങ്ങളിലുള്ള ചികിത്സ ആവശ്യമാണെങ്കിലും നിശ്ചിത വിഭാഗം മാത്രമേ അനുവദിക്കൂവെന്നു ചൂണ്ടിക്കാട്ടി ചികിത്സ നിഷേധിക്കുകയാണെന്ന് അൻവർ സാദത്ത് ചൂണ്ടിക്കാട്ടിയപ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നെഫ്രോളജിയുമായി ബന്ധപ്പെട്ട ചികിത്സയ്ക്കെത്തുന്ന രോഗിക്ക് ന്യൂറോളജി വിഭാഗത്തെിന്റെ സേവനം ആവശ്യമാണെങ്കിലും നിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൊതു സ്വഭാവത്തിലുള്ള പ്രശ്നമായതിനാൽ പരാതി ലഭ്യമായാൽ ഇടപെടുമെന്നും ഒരു ആശുപത്രിയിൽ തന്നെ എല്ലാ ചികിത്സയും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.പി.അബ്ദുൽ ഹമീദ്, ടി.എ. അഹമ്മദ് കബീർ, എം. ഉമ്മൻ, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി അറിയിച്ചു.
നെഫ്രോളജിയുമായി ബന്ധപ്പെട്ട ചികിത്സയ്ക്കെത്തുന്ന രോഗിക്ക് ന്യൂറോളജി വിഭാഗത്തെിന്റെ സേവനം ആവശ്യമാണെങ്കിലും നിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൊതു സ്വഭാവത്തിലുള്ള പ്രശ്നമായതിനാൽ പരാതി ലഭ്യമായാൽ ഇടപെടുമെന്നും ഒരു ആശുപത്രിയിൽ തന്നെ എല്ലാ ചികിത്സയും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.പി.അബ്ദുൽ ഹമീദ്, ടി.എ. അഹമ്മദ് കബീർ, എം. ഉമ്മൻ, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി അറിയിച്ചു.