തിരുവനന്തപുരം: ലോകായുക്തയുടെ പ്രവർത്തന രീതിയും സേവനങ്ങളും ജനങ്ങളിലെത്തിക്കാൻ നവംബർ 15 ലോകായുക്ത ഡേ ആയി ആചരിക്കാൻ തീരുമാനിച്ചതായി ലോകായുക്ത ചെയർമാൻ ജസ്റ്റീസ് സിറിയക് ജോസഫ് പത്രസമ്മേളനത്തിൽ അറിയിച്ചു.
അയ്യങ്കാളി ഹാളിൽ ഉച്ചയ്ക്ക് 2.30 മുതൽ കേരളാ ലോകായുക്ത ആക്ട് എന്ന വിഷയത്തിൽ കൊളോക്കിയം നടക്കും. നാല് മണിക്ക് തുടങ്ങുന്ന സമ്മേളനം ലോക്പാൽ ചെയർപേഴ്സണ് ജസ്റ്റീസ് പിനകി ചന്ദ്രഘോഷ് ഉദ്ഘാടനം ചെയ്യും. ജസ്റ്റീസ് സിറിയക് ജോസഫ് അധ്യക്ഷനാകുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയായിരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കും. ഉപ ലോകായുക്തമാരായ ജസ്റ്റീസ് എ.കെ. ബഷീർ, ജസ്റ്റീസ് ബാബു മാത്യു പി. ജോസഫ്, അഡ്വക്കറ്റ് ജനറൽ സി.പി. സുധാകര പ്രസാദ്, ലോകായുക്ത സ്പെഷൽ അറ്റോണി സി. ശ്രീധരൻ നായർ, തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.പി ജയചന്ദ്രൻ എന്നിവർ പങ്കെടുക്കും.
ലോകായുക്ത അഡ്വക്കറ്റ്സ് ഫോറം പ്രസിഡന്റ് അഡ്വ. ചെറുന്നിയൂർ പി. ശ്രീധരൻ നായർ സ്വാഗതവും രജിസ്ട്രാർ ജി. അനിൽകുമാർ നന്ദിയും പറയും. ഉപ ലോകായുക്തമാരായ ജസ്റ്റീസ് എ.കെ ബഷീർ, ജസ്റ്റീസ് ബാബു മാത്യു പി. ജോസഫ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഇതുവരെ ലോകായുക്തയ്ക്ക് മുന്നിൽ വന്ന 25,986 കേസുകളിൽ 24662 കേസുകൾ തീർപ്പാക്കിയെന്നും 1324 കേസുകൾ പരിഗണനയിലാണെന്നും ലോകായുക്ത അറിയിച്ചു.
അയ്യങ്കാളി ഹാളിൽ ഉച്ചയ്ക്ക് 2.30 മുതൽ കേരളാ ലോകായുക്ത ആക്ട് എന്ന വിഷയത്തിൽ കൊളോക്കിയം നടക്കും. നാല് മണിക്ക് തുടങ്ങുന്ന സമ്മേളനം ലോക്പാൽ ചെയർപേഴ്സണ് ജസ്റ്റീസ് പിനകി ചന്ദ്രഘോഷ് ഉദ്ഘാടനം ചെയ്യും. ജസ്റ്റീസ് സിറിയക് ജോസഫ് അധ്യക്ഷനാകുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയായിരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കും. ഉപ ലോകായുക്തമാരായ ജസ്റ്റീസ് എ.കെ. ബഷീർ, ജസ്റ്റീസ് ബാബു മാത്യു പി. ജോസഫ്, അഡ്വക്കറ്റ് ജനറൽ സി.പി. സുധാകര പ്രസാദ്, ലോകായുക്ത സ്പെഷൽ അറ്റോണി സി. ശ്രീധരൻ നായർ, തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.പി ജയചന്ദ്രൻ എന്നിവർ പങ്കെടുക്കും.
ലോകായുക്ത അഡ്വക്കറ്റ്സ് ഫോറം പ്രസിഡന്റ് അഡ്വ. ചെറുന്നിയൂർ പി. ശ്രീധരൻ നായർ സ്വാഗതവും രജിസ്ട്രാർ ജി. അനിൽകുമാർ നന്ദിയും പറയും. ഉപ ലോകായുക്തമാരായ ജസ്റ്റീസ് എ.കെ ബഷീർ, ജസ്റ്റീസ് ബാബു മാത്യു പി. ജോസഫ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഇതുവരെ ലോകായുക്തയ്ക്ക് മുന്നിൽ വന്ന 25,986 കേസുകളിൽ 24662 കേസുകൾ തീർപ്പാക്കിയെന്നും 1324 കേസുകൾ പരിഗണനയിലാണെന്നും ലോകായുക്ത അറിയിച്ചു.