ചെങ്ങന്നൂർ: വെണ്മണിയിൽ വയോധികരായ ദന്പതികളെ തലയ്ക്കടിയേറ്റു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വെണ്മണി പഞ്ചായത്ത് മൂന്നാം വാർഡിൽ കോടുകുളഞ്ഞികരോട് ആഞ്ഞിലിമൂട്ടിൽ എ.പി. ചെറിയാൻ (കുഞ്ഞുമോൻ-75), ഭാര്യ ലില്ലി ചെറിയാൻ (70) എന്നിവരെയാണു വീടിനുള്ളിലും വീടിനു പിന്നിലെ സ്റ്റോർ റൂമിലുമായി ഇന്നലെ രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊലപാതകം മോഷണ ശ്രമത്തിനിടെയെന്നാണ് നിഗമനം.
സംഭവവുമായി ബന്ധപ്പെട്ടു സമീപത്തു താമസിച്ചിരുന്ന ബംഗ്ലാദേശ് സ്വദേശികളായ ലബലു, ജൂവൽ എന്നിവരെ പോലീസ് തെരയുന്നു. ഇവരുടെ ചിത്രങ്ങൾ പുറത്തുവിട്ടു. മറ്റു ചിലഅന്യസംസ്ഥാനക്കാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട് . പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേർ വിശാഖപട്ടണത്ത് പിടിയിലായതിനെത്തുടർന്ന് കേരളത്തിൽ നിന്ന് പോലീസ് അങ്ങോട്ട് പോയിട്ടുണ്ട്.
എ.പി. ചെറിയാനെയും ലില്ലിയെയും തലേ ദിവസം ഉച്ചമുതൽ വീടിനു പുറത്തേക്കു കാണാതിരുന്നതിനെത്തുടർന്ന് ഇന്നലെ പുലർച്ചെ ആറോടെ വീട്ടിലേക്ക് എത്തിയ സമീപവാസികളും ബന്ധുക്കളുമായ കെ.എം വർഗീസ്, എം.എൻ. ചാണ്ടി എന്നിവരാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ആളനക്കമില്ലാതെ
തലേരാത്രി വീട്ടിൽ വെളിച്ചമില്ലാതിരുന്നതിനാലും രാവിലെ ആളനക്കമില്ലാതിരുന്നതിനാലും സംശയം തോന്നിയ അവർ നടത്തിയ അന്വേഷണത്തിലാണു നാടിനെ നടുക്കിയ കൊലപാതക വിവരം പുറത്തറിഞ്ഞത്. വർഗീസും ചാണ്ടിയും നടത്തിയ തെരച്ചിലിൽ ലില്ലി ചെറിയാനെ കൊല്ലപ്പെട്ട നിലയിൽ അടുക്കള ഭാഗത്തു കണ്ടെത്തി.
പിന്നീടു പോലീസ് എത്തിയാണ് വീടിനു പിന്നിലെ സ്റ്റോർ മുറിയിൽ ചെറിയാന്റെ മൃതദേഹവും കണ്ടെത്തിയത്. ചെറിയാന്റെ മൃതശരീരത്തിനടുത്തുനിന്നു കൊലപ്പെടുത്താനുപയോഗിച്ചതെന്നു സംശയിക്കുന്ന കന്പിവടി കണ്ടെത്തിയിട്ടുണ്ട്. ലില്ലിയുടെ മൃതശരീരത്തിന്റെ അടുത്തുനിന്നു മണ്‍വെട്ടിയും കണ്ടെടുത്തു.
ഇതരസംസ്ഥാനക്കാർ
വീട്ടിനുള്ളിൽ തെരച്ചിൽ നടത്തിയ ലക്ഷണങ്ങളുണ്ട്. കഴിഞ്ഞ ശനിയും ഞായറും ഇവരുടെ വീട്ടിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ ജോലിക്ക് എത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. ഇതോടെയാണു സമീപത്തു വാടകയ്ക്കു താമസിക്കുന്ന ചില ഇതര സംസ്ഥാന തൊഴിലാളികളെയും ഇവരെ എത്തിച്ച കോണ്‍ട്രാക്ടർമാരെയും കസ്റ്റഡിയിലെടുത്തത്. ഇവർക്കൊപ്പം താമസിച്ചിരുന്ന രണ്ടു ബംഗ്ലാദേശികളാണു പ്രതികൾ. കസ്റ്റഡിയിലുള്ളവരുടെ മൊബൈൽ ഫോണിൽനിന്നാണ് പ്രതികളുടെ ചിത്രം ലഭിച്ചത്.
വിനോദയാത്ര
തിങ്കളാഴ്ച രാവിലെ 11.30 വരെ ചെറിയാനെ സമീപവാസികളും നാട്ടുകാരും കണ്ടിരുന്നു. ഉച്ചയ്ക്ക് 2.30 വരെ ചെറിയാന്റെ വാട്ട്സ് ആപ്പും ഓണ്‍ലൈനിൽ ഉണ്ടായിരുന്നതായി പരിചയക്കാർ പറഞ്ഞു. ചൊവ്വാഴ്ച സുഹൃത്തുക്കളായ 15 പേരുടെ സംഘം ആലപ്പുഴയിലേക്കു വിനോദയാത്ര പോകാനുള്ള ഒരുക്കം നടത്തിയിരുന്നു. ഇതിന്റെ വിവരം അറിയാനായി സുഹൃത്ത് ജേക്കബ് ചാക്കോ തിങ്കളാഴ്ച വൈകുന്നേരം നാലുമുതൽ നിരന്തരം ബന്ധപ്പെട്ടെങ്കിലും ബെൽ അടിച്ചതല്ലാതെ പ്രതികരണം ഉണ്ടായില്ല. അതിനാൽ ഉച്ചകഴിഞ്ഞ് 2.30നും വൈകുന്നേരം നാലിനും ഇടയ്ക്കായാണ് സംഭവം നടന്നതെന്നാണ് പോലീസ് കരുതുന്നത്. ഈ സമയം കനത്ത മഴയായിരുന്നു. മോഷണ ശ്രമത്തിനിടെയാകാം കൃത്യം നടന്നതെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ഭോപ്പാലിൽ വൈദ്യുത ബോർഡിൽ ജീവനക്കാരനായിരുന്ന എ.പി. ചെറിയാൻ വിരമിച്ച ശേഷം കുറച്ചുകാലം വിദേശ ജോലിയിലായിരുന്നു. തുടർന്നു വെണ്മണിയിലെ വീട്ടിൽ ഭാര്യയുമൊത്തു വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
മക്കൾ: ബിബി ചെറിയാൻ, ബിന്ദു ചെറിയാൻ( ഇരുവരും ദുബായ്), പരേതയായ ബീന. മരുമക്കൾ: ഷൈനി, രഞ്ചു (ഇരുവരും ദുബായ്). ചെങ്ങന്നൂർ ആർഡിഒ ജി. ഉഷാകുമാരി, തഹസിൽദാർ എസ്. മോഹനൻപിള്ള എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹങ്ങൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലേക്കു മാറ്റി.
സംഭവവുമായി ബന്ധപ്പെട്ടു സമീപത്തു താമസിച്ചിരുന്ന ബംഗ്ലാദേശ് സ്വദേശികളായ ലബലു, ജൂവൽ എന്നിവരെ പോലീസ് തെരയുന്നു. ഇവരുടെ ചിത്രങ്ങൾ പുറത്തുവിട്ടു. മറ്റു ചിലഅന്യസംസ്ഥാനക്കാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട് . പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേർ വിശാഖപട്ടണത്ത് പിടിയിലായതിനെത്തുടർന്ന് കേരളത്തിൽ നിന്ന് പോലീസ് അങ്ങോട്ട് പോയിട്ടുണ്ട്.
എ.പി. ചെറിയാനെയും ലില്ലിയെയും തലേ ദിവസം ഉച്ചമുതൽ വീടിനു പുറത്തേക്കു കാണാതിരുന്നതിനെത്തുടർന്ന് ഇന്നലെ പുലർച്ചെ ആറോടെ വീട്ടിലേക്ക് എത്തിയ സമീപവാസികളും ബന്ധുക്കളുമായ കെ.എം വർഗീസ്, എം.എൻ. ചാണ്ടി എന്നിവരാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ആളനക്കമില്ലാതെ
തലേരാത്രി വീട്ടിൽ വെളിച്ചമില്ലാതിരുന്നതിനാലും രാവിലെ ആളനക്കമില്ലാതിരുന്നതിനാലും സംശയം തോന്നിയ അവർ നടത്തിയ അന്വേഷണത്തിലാണു നാടിനെ നടുക്കിയ കൊലപാതക വിവരം പുറത്തറിഞ്ഞത്. വർഗീസും ചാണ്ടിയും നടത്തിയ തെരച്ചിലിൽ ലില്ലി ചെറിയാനെ കൊല്ലപ്പെട്ട നിലയിൽ അടുക്കള ഭാഗത്തു കണ്ടെത്തി.
പിന്നീടു പോലീസ് എത്തിയാണ് വീടിനു പിന്നിലെ സ്റ്റോർ മുറിയിൽ ചെറിയാന്റെ മൃതദേഹവും കണ്ടെത്തിയത്. ചെറിയാന്റെ മൃതശരീരത്തിനടുത്തുനിന്നു കൊലപ്പെടുത്താനുപയോഗിച്ചതെന്നു സംശയിക്കുന്ന കന്പിവടി കണ്ടെത്തിയിട്ടുണ്ട്. ലില്ലിയുടെ മൃതശരീരത്തിന്റെ അടുത്തുനിന്നു മണ്‍വെട്ടിയും കണ്ടെടുത്തു.
ഇതരസംസ്ഥാനക്കാർ
വീട്ടിനുള്ളിൽ തെരച്ചിൽ നടത്തിയ ലക്ഷണങ്ങളുണ്ട്. കഴിഞ്ഞ ശനിയും ഞായറും ഇവരുടെ വീട്ടിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ ജോലിക്ക് എത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. ഇതോടെയാണു സമീപത്തു വാടകയ്ക്കു താമസിക്കുന്ന ചില ഇതര സംസ്ഥാന തൊഴിലാളികളെയും ഇവരെ എത്തിച്ച കോണ്‍ട്രാക്ടർമാരെയും കസ്റ്റഡിയിലെടുത്തത്. ഇവർക്കൊപ്പം താമസിച്ചിരുന്ന രണ്ടു ബംഗ്ലാദേശികളാണു പ്രതികൾ. കസ്റ്റഡിയിലുള്ളവരുടെ മൊബൈൽ ഫോണിൽനിന്നാണ് പ്രതികളുടെ ചിത്രം ലഭിച്ചത്.
വിനോദയാത്ര
തിങ്കളാഴ്ച രാവിലെ 11.30 വരെ ചെറിയാനെ സമീപവാസികളും നാട്ടുകാരും കണ്ടിരുന്നു. ഉച്ചയ്ക്ക് 2.30 വരെ ചെറിയാന്റെ വാട്ട്സ് ആപ്പും ഓണ്‍ലൈനിൽ ഉണ്ടായിരുന്നതായി പരിചയക്കാർ പറഞ്ഞു. ചൊവ്വാഴ്ച സുഹൃത്തുക്കളായ 15 പേരുടെ സംഘം ആലപ്പുഴയിലേക്കു വിനോദയാത്ര പോകാനുള്ള ഒരുക്കം നടത്തിയിരുന്നു. ഇതിന്റെ വിവരം അറിയാനായി സുഹൃത്ത് ജേക്കബ് ചാക്കോ തിങ്കളാഴ്ച വൈകുന്നേരം നാലുമുതൽ നിരന്തരം ബന്ധപ്പെട്ടെങ്കിലും ബെൽ അടിച്ചതല്ലാതെ പ്രതികരണം ഉണ്ടായില്ല. അതിനാൽ ഉച്ചകഴിഞ്ഞ് 2.30നും വൈകുന്നേരം നാലിനും ഇടയ്ക്കായാണ് സംഭവം നടന്നതെന്നാണ് പോലീസ് കരുതുന്നത്. ഈ സമയം കനത്ത മഴയായിരുന്നു. മോഷണ ശ്രമത്തിനിടെയാകാം കൃത്യം നടന്നതെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ഭോപ്പാലിൽ വൈദ്യുത ബോർഡിൽ ജീവനക്കാരനായിരുന്ന എ.പി. ചെറിയാൻ വിരമിച്ച ശേഷം കുറച്ചുകാലം വിദേശ ജോലിയിലായിരുന്നു. തുടർന്നു വെണ്മണിയിലെ വീട്ടിൽ ഭാര്യയുമൊത്തു വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
മക്കൾ: ബിബി ചെറിയാൻ, ബിന്ദു ചെറിയാൻ( ഇരുവരും ദുബായ്), പരേതയായ ബീന. മരുമക്കൾ: ഷൈനി, രഞ്ചു (ഇരുവരും ദുബായ്). ചെങ്ങന്നൂർ ആർഡിഒ ജി. ഉഷാകുമാരി, തഹസിൽദാർ എസ്. മോഹനൻപിള്ള എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹങ്ങൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലേക്കു മാറ്റി.