തിരുവനന്തപുരം: സി ആൻഡ് എജി നിർദേശിച്ചതു പോലെ വകുപ്പ് 20 (2) പ്രകാരമുള്ള സന്പൂർണ ഓഡിറ്റ് കിഫ്ബിക്കു ബാധകമല്ലെന്നു ധനമന്ത്രി ഡോ. തോമസ് ഐസക്. കിഫ്ബിയുടെ കാര്യത്തിൽ വകുപ്പ് 14 (1) പ്രകാരം വരവു ചെലവു കണക്കുകൾ സിആൻഡ് എജി ഓഡിറ്റിനു വിധേയമാണ്. എന്നാൽ, 20 (2) പ്രകാരം ബാധകമല്ലെന്നു താൻ ഫയലിൽ എഴുതിയിരുന്നു. ഇക്കാര്യം സിഎജിയെ അറിയിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ചീഫ് സെക്രട്ടറി എന്തുകൊണ്ടു മറുപടി നല്കിയില്ലെന്നു വിശദീകരണം തേടുമെന്നും നിയമസഭാ മീഡിയ റൂമിൽ നടത്തിയ പത്രസമ്മേളനത്തിൽ തോമസ് ഐസക് പറഞ്ഞു.
കിഫ്ബി ഓഡിറ്റ് നടത്താൻ സിഎജിയെ അനുവദിക്കാത്തതിനു പിന്നിൽ അഴിമതിയാണെന്ന് ആരോപിച്ചു പ്രതിപക്ഷത്തെ വി.ഡി. സതീശൻ നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളിയതു നിയമസഭയിൽ പ്രതിപക്ഷ ബഹളത്തിനും സ്തംഭനത്തിനും ഇടയാക്കിയിരുന്നു. ഇതിനുള്ള മറുപടി പറയവേയാണു മന്ത്രി സിഎജിയുടെ വാദം തള്ളിയത്. വകുപ്പ് 20 (2) പ്രകാരം സി ആൻഡ് എജി ഓഡിറ്റ് ബാധകമല്ലാത്ത സ്ഥാപനങ്ങളുടെ ഓഡിറ്റിനായി സർക്കാരിനെ സമീപിക്കുന്നതിനുള്ള വകുപ്പാണിത്. 14(1) പ്രകാരമുള്ള ഓഡിറ്റ് സന്പൂർണവും സമഗ്രവുമാണെന്നു ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. 20നേക്കാൾ ഇതു വിപുലവുമാണ്.
സെക്ഷൻ 14 (1) പ്രകാരമുള്ള ഓഡിറ്റ് മൂന്നു വ്യവസ്ഥകൾക്കു വിധേയമായിട്ടാണ്. അഥോറിറ്റിക്ക് വിധേയമായിട്ടായിരിക്കും ഈ വകുപ്പ് പ്രകാരമുള്ള ഓഡിറ്റ്. 25 ലക്ഷത്തിൽ കുറയാത്ത ഗ്രാൻഡ് സർക്കാരിൽനിന്നു ലഭിച്ചിരിക്കണം. ഈ ഗ്രാന്റ് സ്ഥാപനത്തിന്റെ മൊത്തം ചെലവിന്റെ 75 ശതമാനത്തിൽ കുറയാൻ പാടില്ല. ഈ വ്യവസ്ഥകൾ 14(1) പ്രകാരമുള്ള ഓഡിറ്റിനെ തടസപ്പെടുത്തുന്നില്ല.
പുതിയ കേന്ദ്ര കന്പനി നിയമപ്രകാരം കണ്ണൂർ എയർപോർട്ട് അഥോറിറ്റി (കിയാൽ) സിഎജി ഓഡിറ്റ് ബാധകമുള്ള കന്പനിയല്ല. 2017 ഏപ്രിൽ ഒന്നുമുതൽ പുതിയ കന്പനി നിയമം നിലവിൽ വന്നു. സർക്കാരിന്റെ നേരിട്ടുള്ള ഓഹരി വിഹിതം 50 ശതമാനം ഉണ്ടെങ്കിൽ മാത്രമേ സർക്കാർകന്പനിയെന്ന ഗണത്തിൽ പെടുകയുള്ളു. ഇവിടെ കിയാൽ ആ ഗണത്തിൽ വരുന്നില്ല.
കിഫ്ബി വഴിയുള്ള വലിയ നിക്ഷേപം റോഡ്, പാലം നിർമാണത്തിനായി ഉപയോഗിക്കുന്പോൾ വലിയ മാറ്റമുണ്ടാകുമെന്ന ഭയാശങ്ക മൂലമാണ് ഇതു തടയാൻ ശ്രമിക്കുന്നതെന്നും തോമസ് ഐസക്ക് ആരോപിച്ചു.
കിഫ്ബി ഓഡിറ്റ് നടത്താൻ സിഎജിയെ അനുവദിക്കാത്തതിനു പിന്നിൽ അഴിമതിയാണെന്ന് ആരോപിച്ചു പ്രതിപക്ഷത്തെ വി.ഡി. സതീശൻ നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളിയതു നിയമസഭയിൽ പ്രതിപക്ഷ ബഹളത്തിനും സ്തംഭനത്തിനും ഇടയാക്കിയിരുന്നു. ഇതിനുള്ള മറുപടി പറയവേയാണു മന്ത്രി സിഎജിയുടെ വാദം തള്ളിയത്. വകുപ്പ് 20 (2) പ്രകാരം സി ആൻഡ് എജി ഓഡിറ്റ് ബാധകമല്ലാത്ത സ്ഥാപനങ്ങളുടെ ഓഡിറ്റിനായി സർക്കാരിനെ സമീപിക്കുന്നതിനുള്ള വകുപ്പാണിത്. 14(1) പ്രകാരമുള്ള ഓഡിറ്റ് സന്പൂർണവും സമഗ്രവുമാണെന്നു ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. 20നേക്കാൾ ഇതു വിപുലവുമാണ്.
സെക്ഷൻ 14 (1) പ്രകാരമുള്ള ഓഡിറ്റ് മൂന്നു വ്യവസ്ഥകൾക്കു വിധേയമായിട്ടാണ്. അഥോറിറ്റിക്ക് വിധേയമായിട്ടായിരിക്കും ഈ വകുപ്പ് പ്രകാരമുള്ള ഓഡിറ്റ്. 25 ലക്ഷത്തിൽ കുറയാത്ത ഗ്രാൻഡ് സർക്കാരിൽനിന്നു ലഭിച്ചിരിക്കണം. ഈ ഗ്രാന്റ് സ്ഥാപനത്തിന്റെ മൊത്തം ചെലവിന്റെ 75 ശതമാനത്തിൽ കുറയാൻ പാടില്ല. ഈ വ്യവസ്ഥകൾ 14(1) പ്രകാരമുള്ള ഓഡിറ്റിനെ തടസപ്പെടുത്തുന്നില്ല.
പുതിയ കേന്ദ്ര കന്പനി നിയമപ്രകാരം കണ്ണൂർ എയർപോർട്ട് അഥോറിറ്റി (കിയാൽ) സിഎജി ഓഡിറ്റ് ബാധകമുള്ള കന്പനിയല്ല. 2017 ഏപ്രിൽ ഒന്നുമുതൽ പുതിയ കന്പനി നിയമം നിലവിൽ വന്നു. സർക്കാരിന്റെ നേരിട്ടുള്ള ഓഹരി വിഹിതം 50 ശതമാനം ഉണ്ടെങ്കിൽ മാത്രമേ സർക്കാർകന്പനിയെന്ന ഗണത്തിൽ പെടുകയുള്ളു. ഇവിടെ കിയാൽ ആ ഗണത്തിൽ വരുന്നില്ല.
കിഫ്ബി വഴിയുള്ള വലിയ നിക്ഷേപം റോഡ്, പാലം നിർമാണത്തിനായി ഉപയോഗിക്കുന്പോൾ വലിയ മാറ്റമുണ്ടാകുമെന്ന ഭയാശങ്ക മൂലമാണ് ഇതു തടയാൻ ശ്രമിക്കുന്നതെന്നും തോമസ് ഐസക്ക് ആരോപിച്ചു.