തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ മേയറായി കെ.ശ്രീകുമാറിനെ തെരഞ്ഞെടുത്തു. ഇന്നലെ നടന്ന മേയർ തെരഞ്ഞെടുപ്പിൽ ബിജെപിയിലെ എം.ആർ. ഗോപനേയും യുഡിഎഫിലെ ഡി. അനിൽകുമാറിനേയും അദ്ദേഹം പരാജയപ്പെടുത്തി.
ആദ്യ റൗണ്ടിൽ ഇടതു സ്ഥാനാർഥി കെ.ശ്രീകുമാറിനു 42 വോട്ടും ബിജെപി സ്ഥാനാർഥി എം.ആർ.ഗോപന് 34 വോട്ടും യുഡിഎഫ് സ്ഥാനാർഥി ഡി.അനിൽകുമാറിന് 20 വോട്ടും ലഭിച്ചു. മൂന്നു വോട്ടുകൾ അസാധുവായി. രണ്ടാം റൗണ്ടിലെ മത്സരം കെ.ശ്രീകുമാറും എം.ആർ.ഗോപനും തമ്മിലായിരുന്നു. യുഡിഎഫ് മത്സരത്തിൽ നിന്നു വിട്ടുനിൽക്കുന്നതായി വരണാധികാരിയായ ജില്ലാ കളക്ടറെ അറിയിച്ചു. രണ്ടാം റൗണ്ടിൽ ഇടതുമുന്നണിയുടെ ഒരു വോട്ടു പോലും അസാധുവായില്ല. 35 വോട്ടുകൾ ബിജെപിക്കും 42 വോട്ടുകൾ ഇടതുമുന്നണിക്കും ലഭിച്ചു.
ആദ്യ റൗണ്ടിൽ ഇടതു സ്ഥാനാർഥി കെ.ശ്രീകുമാറിനു 42 വോട്ടും ബിജെപി സ്ഥാനാർഥി എം.ആർ.ഗോപന് 34 വോട്ടും യുഡിഎഫ് സ്ഥാനാർഥി ഡി.അനിൽകുമാറിന് 20 വോട്ടും ലഭിച്ചു. മൂന്നു വോട്ടുകൾ അസാധുവായി. രണ്ടാം റൗണ്ടിലെ മത്സരം കെ.ശ്രീകുമാറും എം.ആർ.ഗോപനും തമ്മിലായിരുന്നു. യുഡിഎഫ് മത്സരത്തിൽ നിന്നു വിട്ടുനിൽക്കുന്നതായി വരണാധികാരിയായ ജില്ലാ കളക്ടറെ അറിയിച്ചു. രണ്ടാം റൗണ്ടിൽ ഇടതുമുന്നണിയുടെ ഒരു വോട്ടു പോലും അസാധുവായില്ല. 35 വോട്ടുകൾ ബിജെപിക്കും 42 വോട്ടുകൾ ഇടതുമുന്നണിക്കും ലഭിച്ചു.