കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമുള്ള സിപിഎം പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്കി. റിമാന്‍ഡില്‍ കഴിയുന്ന ഒളവണ്ണ മൂര്‍ക്കനാട് താഹ ഫസൽ(24), തിരുവണ്ണൂര്‍ പാലാട്ട് നഗർ അലൻ ഷുഹൈബ് (20) എന്നിവരെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ ലഭിക്കണമെന്നാവശ്യപ്പെട്ടാണ് അന്വേഷണ ഉദ്യോഗസ്ഥനായ സൗത്ത് അസി.കമ്മീഷണര്‍ എ.ജെ. ബാബു യുഎപിഎ പ്രത്യേക കോടതി കൂടിയായ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്നലെ അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
പ്രതികളെ റിമാന്‍ഡ്ചെയ്ത് 10 ദിവസത്തിനു ശേഷമാണ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തി മണിക്കൂറുകൾ മാത്രമായിരുന്നു പ്രതികള്‍ പോലീസ് കസ്റ്റഡിയിലുണ്ടായിരുന്നത്. രാജ്യദ്രോഹകുറ്റം വരെ ആരോപിക്കുന്ന പ്രതികളെ ചുരുങ്ങിയ സമയം മാത്രം ചോദ്യംചെയ്തതിലൂടെ പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
സിപിഎം പ്രവര്‍ത്തകരായ പ്രതികളെ ആദ്യഘട്ടത്തില്‍ പാര്‍ട്ടി സംരക്ഷിച്ചിരുന്നു. മന്ത്രി തോമസ് ഐസക്കും ജില്ലാ നേതൃത്വവും പ്രതികളുടെ കുടുംബത്തിനൊപ്പംനിന്നു. എന്നാല്‍ പോലീസ് യുഎപിഎ പിന്‍വലിക്കാന്‍ തയാറായില്ല. ഇതോടെ ആഭ്യന്തരവകുപ്പിനെ വിശ്വസിച്ച് പാര്‍ട്ടിയും യുവാക്കളെ കൈയൊഴിയുകയായിരുന്നു.
പ്രതികളെ റിമാന്‍ഡ്ചെയ്ത് 10 ദിവസത്തിനു ശേഷമാണ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തി മണിക്കൂറുകൾ മാത്രമായിരുന്നു പ്രതികള്‍ പോലീസ് കസ്റ്റഡിയിലുണ്ടായിരുന്നത്. രാജ്യദ്രോഹകുറ്റം വരെ ആരോപിക്കുന്ന പ്രതികളെ ചുരുങ്ങിയ സമയം മാത്രം ചോദ്യംചെയ്തതിലൂടെ പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
സിപിഎം പ്രവര്‍ത്തകരായ പ്രതികളെ ആദ്യഘട്ടത്തില്‍ പാര്‍ട്ടി സംരക്ഷിച്ചിരുന്നു. മന്ത്രി തോമസ് ഐസക്കും ജില്ലാ നേതൃത്വവും പ്രതികളുടെ കുടുംബത്തിനൊപ്പംനിന്നു. എന്നാല്‍ പോലീസ് യുഎപിഎ പിന്‍വലിക്കാന്‍ തയാറായില്ല. ഇതോടെ ആഭ്യന്തരവകുപ്പിനെ വിശ്വസിച്ച് പാര്‍ട്ടിയും യുവാക്കളെ കൈയൊഴിയുകയായിരുന്നു.