പാലക്കാട്: കണ്ടെയ്നർ ലോറിയിൽനിന്ന് മാർബിൾ ഇറക്കുന്നതിനിടെ മാർബിൾപാളികൾക്കിടയിൽ പെട്ട് രണ്ടു ചുമട്ടുതൊഴിലാളികൾ മരിച്ചു. കോട്ടായി ചെറുകുന്നം ചേലക്കാട് ചന്ദ്രന്റെ മകൻ ശ്രീധരൻ (52), പുളിക്കൽ കുമാരന്റെ മകൻ വിശ്വനാഥൻ (40) എന്നിവരാണ് മരിച്ചത്. മങ്കര കാളികാവിൽ ഇന്നലെ രാവിലെ എട്ടരയ്ക്കായിരുന്നു അപകടം.
സ്വകാര്യവ്യക്തിക്കു വേണ്ടി കണ്ടെയ്നറിൽ എത്തിച്ച മാർബിൾ പാളികളിൽ രണ്ടെണ്ണം പുറത്തിറക്കിക്കഴിഞ്ഞപ്പോൾ മറ്റുള്ളവ ചെരിഞ്ഞ് തൊഴിലാളികൾ അതിനിടയിൽപെടുകയായിരുന്നു. ഇരുവരും തത്ക്ഷണം മരിച്ചു. ക്രെയിൻ ഉപയോഗിച്ച് മാർബിൾ പാളികൾ നീക്കിയതിനുശേഷമാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. സജിതയാണ് ശ്രീധരന്റെ ഭാര്യ. മക്കൾ: ശ്രീജിത്ത്, ശ്രുതി. വിശ്വനാഥന്റെ ഭാര്യ ശ്രീജ. മക്കൾ: വിനീത, വിജിത്. കോട്ടായി പോലീസ് ഇൻക്വസ്റ്റ് നടത്തി. പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
സ്വകാര്യവ്യക്തിക്കു വേണ്ടി കണ്ടെയ്നറിൽ എത്തിച്ച മാർബിൾ പാളികളിൽ രണ്ടെണ്ണം പുറത്തിറക്കിക്കഴിഞ്ഞപ്പോൾ മറ്റുള്ളവ ചെരിഞ്ഞ് തൊഴിലാളികൾ അതിനിടയിൽപെടുകയായിരുന്നു. ഇരുവരും തത്ക്ഷണം മരിച്ചു. ക്രെയിൻ ഉപയോഗിച്ച് മാർബിൾ പാളികൾ നീക്കിയതിനുശേഷമാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. സജിതയാണ് ശ്രീധരന്റെ ഭാര്യ. മക്കൾ: ശ്രീജിത്ത്, ശ്രുതി. വിശ്വനാഥന്റെ ഭാര്യ ശ്രീജ. മക്കൾ: വിനീത, വിജിത്. കോട്ടായി പോലീസ് ഇൻക്വസ്റ്റ് നടത്തി. പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തു.