കൊച്ചി: തീരദേശപരിപാലന നിയമം ലംഘിച്ചെന്നു കണ്ടെത്തിയതിനെത്തുടർന്നു സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റു സമുച്ചയങ്ങൾ ജനുവരി 11, 12 തീയതികളിൽ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കും. ആൽഫ വെഞ്ചേഴ്സ്, ഹോളി ഫെയ്ത്ത് എന്നീ ഫ്ളാ റ്റുകളായിരിക്കും ആദ്യദിനം പൊളിക്കുക. ആൽഫ വെഞ്ചേഴ്സിന്റേത് ഇരട്ടക്കെട്ടിടമാണ്. 12നു ഗോൾഡൻ കായലോരം, ജെയിൻ കോറൽകോവ് എന്നീ ഫ്ളാറ്റുകളും പൊളിക്കും.
ചീഫ് സെക്രട്ടറി ടോം ജോസിന്റെ അധ്യക്ഷതയിൽ ഇന്നലെ കൊച്ചിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണു തീരുമാനം. പൊളിക്കുന്നതിനു മുന്പു ഫ്ളാറ്റ് സമുച്ചയങ്ങളുടെ 200 മീറ്റർ ചുറ്റളവിലുള്ള പ്രദേശവാസികളെ ഒഴിപ്പിക്കും. 50 മീറ്റർ ചുറ്റളവ് ഹൈ റിസ്ക് ഏരിയയായി പ്രഖ്യാപിക്കും. ഇതുവഴിയുള്ള ഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തും.
കെട്ടിടങ്ങൾ ഒറ്റയടിക്കു മുഴുവനായി നിലംപതിക്കുന്ന രീതിയായിരിക്കില്ല അവലംബിക്കുക. ഫ്ളാറ്റുകളുടെ വിവിധ നിലകളിൽ മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിൽ സ്ഫോടനം നടക്കും. അവശിഷ്ടങ്ങൾ ഭൂമിയിൽ പതിക്കുന്പോഴുണ്ടാകുന്ന ആഘാതം കുറയ്ക്കാൻ ഇതുവഴി കഴിയുമെന്നു കരുതുന്നു.
എത്ര അളവിൽ സ്ഫോടക വസ്തുക്കൾ ഉപയോഗിക്കണമെന്ന കാര്യം പിന്നീടു തീരുമാനിക്കും. പൊളിക്കാനുള്ള നാലു ഫ്ളാറ്റു സമുച്ചയങ്ങളിൽ ഏറ്റവും ഉയരം കൂടിയതു ഹോളി ഫെയ്ത്ത് എച്ച്ടുഒ ആണ്. 19 നിലയാണ് ഇതിനുള്ളത്. ആൽഫയുടെ ഇരട്ടക്കെട്ടിടങ്ങൾക്കു 16 നിലകൾ വീതമാണുള്ളത്. കെട്ടിടം പൊളിക്കുന്നതിനു മുന്നോടിയായി പ്രദേശവാസികളുടെ യോഗം വിളിച്ചു കാര്യങ്ങൾ ബോധ്യപ്പെടുത്തും.
കെട്ടിടം പൊളിക്കുന്നതു കാണാൻ വലിയ ജനക്കൂട്ടം എത്താൻ സാധ്യതയുള്ളതിനാലാണ് അന്നേദിവസം പ്രദേശത്തു ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ചീഫ് സെക്രട്ടറി ടോം ജോസിന്റെ അധ്യക്ഷതയിൽ ഇന്നലെ കൊച്ചിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണു തീരുമാനം. പൊളിക്കുന്നതിനു മുന്പു ഫ്ളാറ്റ് സമുച്ചയങ്ങളുടെ 200 മീറ്റർ ചുറ്റളവിലുള്ള പ്രദേശവാസികളെ ഒഴിപ്പിക്കും. 50 മീറ്റർ ചുറ്റളവ് ഹൈ റിസ്ക് ഏരിയയായി പ്രഖ്യാപിക്കും. ഇതുവഴിയുള്ള ഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തും.
കെട്ടിടങ്ങൾ ഒറ്റയടിക്കു മുഴുവനായി നിലംപതിക്കുന്ന രീതിയായിരിക്കില്ല അവലംബിക്കുക. ഫ്ളാറ്റുകളുടെ വിവിധ നിലകളിൽ മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിൽ സ്ഫോടനം നടക്കും. അവശിഷ്ടങ്ങൾ ഭൂമിയിൽ പതിക്കുന്പോഴുണ്ടാകുന്ന ആഘാതം കുറയ്ക്കാൻ ഇതുവഴി കഴിയുമെന്നു കരുതുന്നു.
എത്ര അളവിൽ സ്ഫോടക വസ്തുക്കൾ ഉപയോഗിക്കണമെന്ന കാര്യം പിന്നീടു തീരുമാനിക്കും. പൊളിക്കാനുള്ള നാലു ഫ്ളാറ്റു സമുച്ചയങ്ങളിൽ ഏറ്റവും ഉയരം കൂടിയതു ഹോളി ഫെയ്ത്ത് എച്ച്ടുഒ ആണ്. 19 നിലയാണ് ഇതിനുള്ളത്. ആൽഫയുടെ ഇരട്ടക്കെട്ടിടങ്ങൾക്കു 16 നിലകൾ വീതമാണുള്ളത്. കെട്ടിടം പൊളിക്കുന്നതിനു മുന്നോടിയായി പ്രദേശവാസികളുടെ യോഗം വിളിച്ചു കാര്യങ്ങൾ ബോധ്യപ്പെടുത്തും.
കെട്ടിടം പൊളിക്കുന്നതു കാണാൻ വലിയ ജനക്കൂട്ടം എത്താൻ സാധ്യതയുള്ളതിനാലാണ് അന്നേദിവസം പ്രദേശത്തു ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.