കൊച്ചി: മൂന്നാറിലെ തെരുവു കച്ചവടക്കാരെ ഒഴിപ്പിച്ച റവന്യു അധികൃതരുടെ നടപടിയിൽ ഇടപെടാനാവില്ലെന്നു ഹൈക്കോടതി. കച്ചവടക്കാരനായ ആൻഡ്രൂസ് അടക്കം ഒരുകൂട്ടം പേർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖിന്റേതാണ് തീരുമാനം.
2014ലെ വഴിയോര കച്ചവട സംരക്ഷണ നിയമപ്രകാരമുള്ള സംരക്ഷണം മൂന്നാർ പഞ്ചായത്തിന്റെ തെരുവു കച്ചവടക്കാർക്ക് ബാധകമല്ലെന്നു വിലയിരുത്തിയും ഒഴിപ്പിക്കൽ നടപടി പൂർത്തിയായത് കണക്കിലെടുത്തുമാണ് ഉത്തരവ്. 2014ലെ നിയമ പ്രകാരമുള്ള സംരക്ഷണമുള്ളതിനാൽ നഗരപഞ്ചായത്തായ മൂന്നാറിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനാവില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം.
കോർപറേഷൻ, മുനിസിപ്പാലിറ്റി, നഗരപഞ്ചായത്തുകൾ തുടങ്ങിയിടങ്ങളിലെ തെരുവു കച്ചവടക്കാർക്കാണ് നിയമപ്രകാരമുള്ള സംരക്ഷണമുള്ളത്. ഗ്രാമസ്വഭാവത്തിൽനിന്നു നഗരസ്വഭാവത്തിലേക്കു മാറുന്ന മൂന്നാർ, നഗര പഞ്ചായത്താണെന്നും ഈ നിയമം ബാധകമാണെന്നുമായിരുന്നു വാദം.
മൂന്നാറിനെ നഗര പഞ്ചായത്താക്കി വിജ്ഞാപനം ഉണ്ടായിട്ടില്ലെന്നും അതിനാൽ 2014ലെ നിയമ പ്രകാരമുള്ള സംരക്ഷണം ഹർജിക്കാർക്ക് ലഭിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നിലവിൽ തെരുവു കച്ചവടക്കാരെ ഒഴിവാക്കിക്കഴിഞ്ഞുവെന്ന വസ്തുത കൂടി കണക്കിലെടുത്താണു ഹർജികൾ തള്ളിയത്.
2014ലെ വഴിയോര കച്ചവട സംരക്ഷണ നിയമപ്രകാരമുള്ള സംരക്ഷണം മൂന്നാർ പഞ്ചായത്തിന്റെ തെരുവു കച്ചവടക്കാർക്ക് ബാധകമല്ലെന്നു വിലയിരുത്തിയും ഒഴിപ്പിക്കൽ നടപടി പൂർത്തിയായത് കണക്കിലെടുത്തുമാണ് ഉത്തരവ്. 2014ലെ നിയമ പ്രകാരമുള്ള സംരക്ഷണമുള്ളതിനാൽ നഗരപഞ്ചായത്തായ മൂന്നാറിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനാവില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം.
കോർപറേഷൻ, മുനിസിപ്പാലിറ്റി, നഗരപഞ്ചായത്തുകൾ തുടങ്ങിയിടങ്ങളിലെ തെരുവു കച്ചവടക്കാർക്കാണ് നിയമപ്രകാരമുള്ള സംരക്ഷണമുള്ളത്. ഗ്രാമസ്വഭാവത്തിൽനിന്നു നഗരസ്വഭാവത്തിലേക്കു മാറുന്ന മൂന്നാർ, നഗര പഞ്ചായത്താണെന്നും ഈ നിയമം ബാധകമാണെന്നുമായിരുന്നു വാദം.
മൂന്നാറിനെ നഗര പഞ്ചായത്താക്കി വിജ്ഞാപനം ഉണ്ടായിട്ടില്ലെന്നും അതിനാൽ 2014ലെ നിയമ പ്രകാരമുള്ള സംരക്ഷണം ഹർജിക്കാർക്ക് ലഭിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നിലവിൽ തെരുവു കച്ചവടക്കാരെ ഒഴിവാക്കിക്കഴിഞ്ഞുവെന്ന വസ്തുത കൂടി കണക്കിലെടുത്താണു ഹർജികൾ തള്ളിയത്.