തിരുവനന്തപുരം: മന്ത്രി ജി. സുധാകരന്റെ ബകൻ പരാമർശത്തിനു മറുപടിയുമായി കിഫ്ബി. ഗുണനിലവാര പരിശോധനയുമായി ബന്ധപ്പെട്ടു കിഫ്ബി നൽകിയ നിർദേശങ്ങൾക്കു ക്രിയാത്മകമായ പരിഹാരം പൊതുമരാമത്തു വകുപ്പു നടപ്പാക്കിയില്ല.
പിഡബ്ല്യുഡി നിർമാണ പ്രവൃത്തികളിൽ 36 എണ്ണത്തിനു ഗുണനിലവാരമോ പുരോഗതിയോ ഇല്ലെന്ന് ആദ്യഘട്ട പരിശോധനയിൽതന്നെ കണ്ടെത്തിയിരുന്നു. തുടർന്ന് ഇവ താത്കാലികമായി നിർത്തിവയ്ക്കാൻ സാധ്യതയുള്ളവയുടെ പട്ടികയിൽപ്പെടുത്തി. ഇക്കാര്യം കിഫ്ബിയുടെ സിഇഒ കത്ത് മുഖേന പൊതുമരാമത്തു പ്രിൻസിപ്പൽ സെക്രട്ടറിയെ അറിയിച്ചിട്ടുണ്ടെന്നും കിഫ്ബിയുടെ ഫേസ്ബുക്ക് പേജിലെ ധനലഭ്യത മാത്രമല്ല, ഗുണനിലവാരവും സമയക്രമവും കിഫ്ബിയുടെ ഉത്തരവാദിത്വമെന്ന തലക്കെട്ടോടെയുള്ള കുറിപ്പിൽ പറയുന്നു. നേരത്തെ നിർമാണത്തിലിരുന്ന 12 പ്രവൃത്തികൾ നിർത്തിവയ്ക്കാൻ കിഫ്ബി നിർദേശം നൽകിയിരുന്നു. പലതവണ ഗുണനിലവാരം സംബന്ധിച്ചു തിരുത്തൽ നിർദേശം നൽകിയിട്ടും ഫലം കാണാതെ വന്നതിനെത്തുടർന്നാണ് ഇതിനു സ്റ്റോപ്പ് മെമ്മോ നൽകിയത്.
ഗുണനിലവാരം ഉറപ്പുവരുത്തുക എന്ന ഉത്തരവാദിത്തം നിറവേറ്റാനായി കിഫ്ബി ആക്ടിൽതന്നെ ഇൻസ്പെക്ഷൻ അഥോറിറ്റി (സാങ്കേതികം/ഭരണപരം) എന്ന സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്. അഥോറിറ്റിക്കു പദ്ധതികൾ പരിശോധിക്കാനുള്ള വിപുലമായ അധികാരം നിയമസഭ പാസാക്കിയ നിയമം നൽകുന്നു.
കേരള റോഡ് ഫണ്ട് ബോർഡ് ആണ് എസ്പിവി. എസ്പിവിയെ തെരഞ്ഞെടുക്കുന്നതു പൊതുമരാമത്ത് വകുപ്പിന്റെ അധികാരപരിധിയിൽ വരുന്ന കാര്യമാണ്. എന്നാൽ, ലോകബാങ്ക് സഹായം നൽകുന്ന കെഎസ്ടിപി പദ്ധതികളിലും സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതികളിലും റോഡുകൾ പൊതുമരാമത്ത് വകുപ്പിൽനിന്നു നടത്തിപ്പിന്റെ ചുമതലയുള്ള കെഎസ്ടിപി ഡിവിഷനും കേരള റോഡ് ഫണ്ട് ബോർഡിനും കൈമാറുന്നു. കിഫ്ബി പദ്ധതിയിൽ ഈ റോഡുകൾ പൊതുമരാമത്ത് വകുപ്പിൽനിന്നു കൈമാറുന്നില്ല. വകുപ്പിന്റെ ഉടമസ്ഥതയിലും അധികാരപരിധിയിലുംനിന്നുകൊണ്ടു മാത്രമാണു പദ്ധതികളുടെ നിർവഹണമെന്നും മറുപടിയിൽ പറയുന്നു.
പിഡബ്ല്യുഡി നിർമാണ പ്രവൃത്തികളിൽ 36 എണ്ണത്തിനു ഗുണനിലവാരമോ പുരോഗതിയോ ഇല്ലെന്ന് ആദ്യഘട്ട പരിശോധനയിൽതന്നെ കണ്ടെത്തിയിരുന്നു. തുടർന്ന് ഇവ താത്കാലികമായി നിർത്തിവയ്ക്കാൻ സാധ്യതയുള്ളവയുടെ പട്ടികയിൽപ്പെടുത്തി. ഇക്കാര്യം കിഫ്ബിയുടെ സിഇഒ കത്ത് മുഖേന പൊതുമരാമത്തു പ്രിൻസിപ്പൽ സെക്രട്ടറിയെ അറിയിച്ചിട്ടുണ്ടെന്നും കിഫ്ബിയുടെ ഫേസ്ബുക്ക് പേജിലെ ധനലഭ്യത മാത്രമല്ല, ഗുണനിലവാരവും സമയക്രമവും കിഫ്ബിയുടെ ഉത്തരവാദിത്വമെന്ന തലക്കെട്ടോടെയുള്ള കുറിപ്പിൽ പറയുന്നു. നേരത്തെ നിർമാണത്തിലിരുന്ന 12 പ്രവൃത്തികൾ നിർത്തിവയ്ക്കാൻ കിഫ്ബി നിർദേശം നൽകിയിരുന്നു. പലതവണ ഗുണനിലവാരം സംബന്ധിച്ചു തിരുത്തൽ നിർദേശം നൽകിയിട്ടും ഫലം കാണാതെ വന്നതിനെത്തുടർന്നാണ് ഇതിനു സ്റ്റോപ്പ് മെമ്മോ നൽകിയത്.
ഗുണനിലവാരം ഉറപ്പുവരുത്തുക എന്ന ഉത്തരവാദിത്തം നിറവേറ്റാനായി കിഫ്ബി ആക്ടിൽതന്നെ ഇൻസ്പെക്ഷൻ അഥോറിറ്റി (സാങ്കേതികം/ഭരണപരം) എന്ന സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്. അഥോറിറ്റിക്കു പദ്ധതികൾ പരിശോധിക്കാനുള്ള വിപുലമായ അധികാരം നിയമസഭ പാസാക്കിയ നിയമം നൽകുന്നു.
കേരള റോഡ് ഫണ്ട് ബോർഡ് ആണ് എസ്പിവി. എസ്പിവിയെ തെരഞ്ഞെടുക്കുന്നതു പൊതുമരാമത്ത് വകുപ്പിന്റെ അധികാരപരിധിയിൽ വരുന്ന കാര്യമാണ്. എന്നാൽ, ലോകബാങ്ക് സഹായം നൽകുന്ന കെഎസ്ടിപി പദ്ധതികളിലും സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതികളിലും റോഡുകൾ പൊതുമരാമത്ത് വകുപ്പിൽനിന്നു നടത്തിപ്പിന്റെ ചുമതലയുള്ള കെഎസ്ടിപി ഡിവിഷനും കേരള റോഡ് ഫണ്ട് ബോർഡിനും കൈമാറുന്നു. കിഫ്ബി പദ്ധതിയിൽ ഈ റോഡുകൾ പൊതുമരാമത്ത് വകുപ്പിൽനിന്നു കൈമാറുന്നില്ല. വകുപ്പിന്റെ ഉടമസ്ഥതയിലും അധികാരപരിധിയിലുംനിന്നുകൊണ്ടു മാത്രമാണു പദ്ധതികളുടെ നിർവഹണമെന്നും മറുപടിയിൽ പറയുന്നു.