കോട്ടയം: വെയിലും മഴയും മാറിമാറി വരുന്നതുമൂലം നെല്ല് കൊയ്തെടുക്കാനാവാതെ കർഷകർ വലയുന്നു. തുടർച്ചയായി ഇടമഴ പെയ്യുന്നതിനാൽ നെൽച്ചെടികളുടെ ഇലകൾ ഉണങ്ങുന്നുമില്ല. സാധാരണ നിലയിൽ 120 ദിവസത്തെ വളർച്ചയാണു നെൽച്ചെടികൾക്കുള്ളത്. എന്നാൽ, ഇടമഴ മൂലം നെൽച്ചെടി ഉണങ്ങി, കൊയ്ത്തിനു പാകമാകാൻ 135 ദിവസം വരെയെടുക്കുന്നുണ്ടെന്നു കർഷകർ പറയുന്നു. കൊയ്ത്തുയന്ത്രം ഉപയോഗിച്ച് നെല്ലു വേഗം കൊയ്തെടുക്കണമെങ്കിൽ ചെടി കരിയണം. ഇല്ലെങ്കിൽ കൊയ്ത്തിന് കാലതാമസമെടുക്കും. കൊയ്ത്തുയന്ത്രത്തിന് മണിക്കൂറിന് 1650 രൂപയാണു സർക്കാർ നിശ്ചയിച്ചിരിക്കുന്ന വാടക. പലസ്ഥലങ്ങളിലും അത് 2000 രൂപയിലധികം നൽകേണ്ടി വരുന്നുണ്ട്.
പാകമായ നെൽച്ചെടിയെ വേഗം കരിയിച്ചെടുത്താൽ വാടകയിനത്തിലും നെല്ല് മഴയത്തു വീണും ഉണ്ടാകുന്ന നഷ്ടം കുറയ്ക്കാനാകും. അതിന് ഉപ്പുവെള്ളമാണ് ഉത്തമ പ്രതിവിധിയെന്ന് കേരള കാർഷിക സർവകലാശാല ഹോർട്ടിക്കൾച്ചർ കോളജിലെ മുൻ ഡീനായ ഡോ. സി.റ്റി. ഏബ്രഹാം പറയുന്നു. ഒരു ലിറ്റർ വെള്ളത്തിൽ 150-200 ഗ്രാം ഉപ്പ് കലക്കിത്തളിച്ചാൽ രണ്ടു ദിവസത്തിനുള്ളിൽ നെൽച്ചെടി കരിയുകയും വേഗം കൊയ്തെടുക്കുകയും ചെയ്യാം. ഉപ്പുവെള്ളം തളിച്ച കൊയ്തെടുക്കുന്ന നെല്ല് വിത്തിനായി ഉപയോഗിക്കരുതെന്നു മാത്രം.
ഇതിനിടെ, നിരോധിച്ച കളനാശിനിയായ ഗ്രാമക്സോണ് നെല്ല് കരിയിക്കാനായി മറ്റ് പേരുകളിൽ വ്യാപകമായി വിതരണം ചെയ്യുന്നുണ്ടെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. നെല്ലിന് അടിച്ചാൽ രണ്ടു ദിവസത്തിനുള്ളിൽ ഇല കരിയുമെന്നു വാഗ്ദാനം നൽകിയാണ് ഏജന്റുമാർ കർഷകരെ സമീപിക്കുന്നത്. 2013-ൽ കൊടിയ വിഷങ്ങളുടെ പട്ടികയിൽപ്പെടുത്തി സംസ്ഥാനസർക്കാർ നിരോധിച്ചതാണ് ഗ്രാമക്സോണ്.
കീട-കള നാശിനികൾക്ക് കൃഷി ഓഫീസറുടെ കുറിപ്പു വേണമെന്ന നിബന്ധന പാലിക്കപ്പെടാത്തതാണ് ഇത്തരം നിരോധിത കളനാശിനികൾ കർഷകരിലെത്താൻ കാരണം. ഇത്തരം നിരോധിത കളനാശിനികളുടെ യഥാർഥ കവർ മാറ്റിയാണ് ഏജന്റുമാർ കർഷകർക്കു നൽകുന്നത്.
ടോം ജോർജ്
പാകമായ നെൽച്ചെടിയെ വേഗം കരിയിച്ചെടുത്താൽ വാടകയിനത്തിലും നെല്ല് മഴയത്തു വീണും ഉണ്ടാകുന്ന നഷ്ടം കുറയ്ക്കാനാകും. അതിന് ഉപ്പുവെള്ളമാണ് ഉത്തമ പ്രതിവിധിയെന്ന് കേരള കാർഷിക സർവകലാശാല ഹോർട്ടിക്കൾച്ചർ കോളജിലെ മുൻ ഡീനായ ഡോ. സി.റ്റി. ഏബ്രഹാം പറയുന്നു. ഒരു ലിറ്റർ വെള്ളത്തിൽ 150-200 ഗ്രാം ഉപ്പ് കലക്കിത്തളിച്ചാൽ രണ്ടു ദിവസത്തിനുള്ളിൽ നെൽച്ചെടി കരിയുകയും വേഗം കൊയ്തെടുക്കുകയും ചെയ്യാം. ഉപ്പുവെള്ളം തളിച്ച കൊയ്തെടുക്കുന്ന നെല്ല് വിത്തിനായി ഉപയോഗിക്കരുതെന്നു മാത്രം.
ഇതിനിടെ, നിരോധിച്ച കളനാശിനിയായ ഗ്രാമക്സോണ് നെല്ല് കരിയിക്കാനായി മറ്റ് പേരുകളിൽ വ്യാപകമായി വിതരണം ചെയ്യുന്നുണ്ടെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. നെല്ലിന് അടിച്ചാൽ രണ്ടു ദിവസത്തിനുള്ളിൽ ഇല കരിയുമെന്നു വാഗ്ദാനം നൽകിയാണ് ഏജന്റുമാർ കർഷകരെ സമീപിക്കുന്നത്. 2013-ൽ കൊടിയ വിഷങ്ങളുടെ പട്ടികയിൽപ്പെടുത്തി സംസ്ഥാനസർക്കാർ നിരോധിച്ചതാണ് ഗ്രാമക്സോണ്.
കീട-കള നാശിനികൾക്ക് കൃഷി ഓഫീസറുടെ കുറിപ്പു വേണമെന്ന നിബന്ധന പാലിക്കപ്പെടാത്തതാണ് ഇത്തരം നിരോധിത കളനാശിനികൾ കർഷകരിലെത്താൻ കാരണം. ഇത്തരം നിരോധിത കളനാശിനികളുടെ യഥാർഥ കവർ മാറ്റിയാണ് ഏജന്റുമാർ കർഷകർക്കു നൽകുന്നത്.
ടോം ജോർജ്