തിരുവനന്തപുരം: എയ്ഡഡ് മേഖലയിലെ അധ്യാപക-അനധ്യാപക തസ്തികകളിൽ സംവരണം ഏർപ്പെടുത്തണമെന്നാണ് സർക്കാർ നിലപാടെന്നും എന്നാൽ, നിയമനങ്ങൾ പിഎസ്സിക്കു വിടാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
എയ്ഡഡ് കോളജ് നിയമനങ്ങളിൽ പട്ടികജാതി പട്ടികവർഗ സംവരണം ഏർപ്പെടുത്താനായി സർക്കാർ സുപ്രീംകോടതിയിൽ സ്പെഷൽ റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്തിട്ടുണ്ട്. സുപ്രീംകോടതിയുടെ അന്തിമവിധി വന്ന ശേഷമേ അനന്തര നടപടി സ്വീകരിക്കാൻ കഴിയൂ.
എയ്ഡഡ് കോളജുകളിൽ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്കു സംവരണം ഏർപ്പെടുത്താൻ സർവകലാശാല സ്റ്റാറ്റിയൂട്ടുകൾ ഭേദഗതി ചെയ്യേണ്ടതുണ്ട്. സാമൂഹ്യനീതി വകുപ്പിന്റെ ഉത്തരവിന് അനുസൃതമായി ഇതിനാവശ്യമായ നടപടി സ്വീകരിച്ചു വരികയാണ്.
എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് സംവരണം ഏർപ്പെടുത്താൻ കെഇ ആക്ടിലും ചട്ടങ്ങളിലും ഭേദഗതി വരുത്താനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കും.
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേര് ’സർക്കാർ എയ്ഡഡ്’ എന്നാക്കി മാറ്റണമെന്നാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി അറിയിച്ചു. സാമൂഹ്യനീതി ഉറപ്പാക്കാൻ സംവരണം തുടരേണ്ടത് അത്യാവശ്യമാണ്.
എയ്ഡഡ്, സ്വകാര്യ മേഖലകളിൽ സംവരണം നടപ്പാക്കണമെന്നാണു സർക്കാർ നിലപാടെങ്കിലും ഇവരുടെ നിയമനാധികാരത്തിൽ ഇടപെടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും ടി.വി. ഇബ്രാഹിം, പി. അബ്ദുൾഹമീദ്, പി. ഉബൈദുള്ള, പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ, എം. സ്വരാജ്, എ.പി. അനിൽകുമാർ എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു.
എയ്ഡഡ് കോളജ് നിയമനങ്ങളിൽ പട്ടികജാതി പട്ടികവർഗ സംവരണം ഏർപ്പെടുത്താനായി സർക്കാർ സുപ്രീംകോടതിയിൽ സ്പെഷൽ റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്തിട്ടുണ്ട്. സുപ്രീംകോടതിയുടെ അന്തിമവിധി വന്ന ശേഷമേ അനന്തര നടപടി സ്വീകരിക്കാൻ കഴിയൂ.
എയ്ഡഡ് കോളജുകളിൽ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്കു സംവരണം ഏർപ്പെടുത്താൻ സർവകലാശാല സ്റ്റാറ്റിയൂട്ടുകൾ ഭേദഗതി ചെയ്യേണ്ടതുണ്ട്. സാമൂഹ്യനീതി വകുപ്പിന്റെ ഉത്തരവിന് അനുസൃതമായി ഇതിനാവശ്യമായ നടപടി സ്വീകരിച്ചു വരികയാണ്.
എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് സംവരണം ഏർപ്പെടുത്താൻ കെഇ ആക്ടിലും ചട്ടങ്ങളിലും ഭേദഗതി വരുത്താനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കും.
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേര് ’സർക്കാർ എയ്ഡഡ്’ എന്നാക്കി മാറ്റണമെന്നാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി അറിയിച്ചു. സാമൂഹ്യനീതി ഉറപ്പാക്കാൻ സംവരണം തുടരേണ്ടത് അത്യാവശ്യമാണ്.
എയ്ഡഡ്, സ്വകാര്യ മേഖലകളിൽ സംവരണം നടപ്പാക്കണമെന്നാണു സർക്കാർ നിലപാടെങ്കിലും ഇവരുടെ നിയമനാധികാരത്തിൽ ഇടപെടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും ടി.വി. ഇബ്രാഹിം, പി. അബ്ദുൾഹമീദ്, പി. ഉബൈദുള്ള, പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ, എം. സ്വരാജ്, എ.പി. അനിൽകുമാർ എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു.