തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കേരള മുഖ്യമന്ത്രി പിണറായി വിജയന്റെയും ശബ്ദം ഒന്നാണെന്നു തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാഴികയ്ക്കു നാൽപത് വട്ടം സംഘപരിവാറിനെ എതിർക്കാൻ തങ്ങൾ മാത്രമേ ഉള്ളൂ എന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന് ബിഗ് സല്യൂട്ട് നൽകിയിരിക്കുകയാണ് ബിജെപിയുടെ മുഖപത്രം.
യുഎപിഎയുടെയും മാവോയിസ്റ്റ് വേട്ടയുടെയും കാര്യത്തിൽ മോദി- ഷാ നേതൃത്വം എന്താഗ്രഹിച്ചുവോ അക്കാര്യം പിണറായി അക്ഷരംപ്രതി നടപ്പാക്കുന്നുവെന്നാണ് ബിജെപി പത്രം പറയുന്നത്. സിപിഎം ബിജെപി അന്തർധാരയുടെ പരസ്യമായ അംഗീകാരമാണ് സംഘപരിവാരം നൽകിയ ഈ ബിഗ് സല്യൂട്ട്. അമിത്ഷായുടെ ന്യൂനപക്ഷ വേട്ടയ്ക്ക് പിണറായി കുട പിടിക്കുന്നു എന്നതിനുള്ള ഉത്തമോദാഹരണം കൂടിയാണ് ബിജെപി മുഖപത്രത്തിൽ അച്ചടിച്ചു വന്ന ലേഖനമെന്നും ചെന്നിത്തല പത്രക്കുറിപ്പിൽ പറഞ്ഞു.
കഴിഞ്ഞ കുറേ നാളുകളായി മുഖ്യമന്ത്രി പിണറായി വിജയൻ എടുക്കുന്ന പല നിലപാടുകളും ബിജെപിയുടെ കേരളത്തിലെ വളർച്ചയ്ക്കു സഹായകരമാണ്. ഭൂരിപക്ഷ- ന്യൂനപക്ഷ ഭേദമില്ലാതെ മതേതരമായി ചിന്തിക്കുന്ന വലിയ ഒരു ജനവിഭാഗമാണ് കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറ. ജനങ്ങളെ വർഗീയമായും, ജാതീയമായും വേർതിരിച്ച് അധികാരത്തിലെത്താനാണ് ബിജെപി എന്നും ശ്രമിക്കുന്നത്. ഒരേസമയം വർഗീയ ധ്രുവീകരണം വരുന്ന നിലപാടുകളിലൂടെ ബിജെപിയിലേക്ക് ആളെകൂട്ടാൻ ശ്രമിക്കുകയും, ജാതിവിദ്വേഷം വളർത്തി തങ്ങളുടെ വോട്ട് ബാങ്ക് വളർത്തുകയും, അതു വഴി കോണ്‍ഗ്രസിനെ തളർത്തി അധികാരത്തിൽ തുടരുകയും ചെയ്യുക എന്ന മിനിമം ലക്ഷ്യമാണ് പിണറായിയെ നയിക്കുന്നത്.
കോണ്‍ഗ്രസ് വിമുക്ത ഭാരതം എന്ന ബിജെപിയുടെ ലക്ഷ്യത്തോടു ചേർന്നുനിൽക്കുന്നത് കൊണ്ടു സംഘപരിവാറിനും പിണറായി പ്രിയങ്കരനാകുന്നു. ബിജെപിയുടെ കൊലക്കത്തിക്കിരയായ പാവം രക്തസാക്ഷികളെയും സ്വന്തം പാർട്ടിയിലെ ബഹു ഭൂരിപക്ഷത്തെയും അന്ധകാരത്തിൽ നിർത്തിയാണ് പിണറായി ഈ തീക്കളി കളിക്കുന്നത്. ഇന്നിപ്പോൾ ആർഎസ്എസ് പിണറായിക്കു നൽകിയിരിക്കുന്ന വലിയ സല്യൂട്ടിന് കേരളജനത വലിയ വില നൽകേണ്ടിവരും. ഇടതുമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐയുടെയും സിപിഎമ്മിന്റെ ജനറൽ സെക്രട്ടറിയും മുൻ ജനറൽ സെക്രട്ടറിമാരും നടത്തിയ അഭിപ്രായത്തെക്കാൾ അമിത് ഷായുടെ അഭിപ്രായത്തിനാണ് പിണറായി വില കൽപ്പിക്കുന്നത് എങ്കിൽ അതിന് ആർഎസ്എസ് സല്യൂട്ട് നൽകിയതിൽ അത്ഭുതപ്പെടാനില്ല.
ഇടതുപക്ഷ രാഷ്ട്രീയത്തിൽ നിന്നു വളരെ അകലെയാണ് പിണറായിയുടെ പിടിയിൽപ്പെട്ട സിപിഎം. ദൂരവ്യാപകമായ ഭവിഷ്യത്തുകളാണ് ഇതുകൊണ്ട് ഉണ്ടാകുന്നത് എന്ന് യഥാർഥ ഇടതുപക്ഷത്തിനു മനസിലായിട്ടുണ്ട്. അത്കൊണ്ട് തന്നെയാണ് അവർ പിണറായിയെ എതിർക്കുന്നത്.
കേരളത്തിലെന്പാടും പരസ്പരം വെല്ലുവിളിച്ചും വകവരുത്തിയും നടക്കുന്ന ബിജെപിയുടെയും സി പി എമ്മിന്റെയും അണികളും അറിയണം പിണറായിയുടെ നേതൃത്വത്തിൽ ഇരുട്ടിന്റെ മറവിൽ നിങ്ങളുടെ നേതാക്കൾ പരസ്പരം നൽകുന്ന ഈ കൊടും ചതിയുടെ വലിയ സലാം.
നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പാത പിന്തുടരുന്നതിലൂടെ ഇടതുപക്ഷത്തേയും, കേരളത്തിന്റെ മതനിരപേക്ഷ മനസിനെയും ആണ് പിണറായി ഒറ്റു കൊടുക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
യുഎപിഎയുടെയും മാവോയിസ്റ്റ് വേട്ടയുടെയും കാര്യത്തിൽ മോദി- ഷാ നേതൃത്വം എന്താഗ്രഹിച്ചുവോ അക്കാര്യം പിണറായി അക്ഷരംപ്രതി നടപ്പാക്കുന്നുവെന്നാണ് ബിജെപി പത്രം പറയുന്നത്. സിപിഎം ബിജെപി അന്തർധാരയുടെ പരസ്യമായ അംഗീകാരമാണ് സംഘപരിവാരം നൽകിയ ഈ ബിഗ് സല്യൂട്ട്. അമിത്ഷായുടെ ന്യൂനപക്ഷ വേട്ടയ്ക്ക് പിണറായി കുട പിടിക്കുന്നു എന്നതിനുള്ള ഉത്തമോദാഹരണം കൂടിയാണ് ബിജെപി മുഖപത്രത്തിൽ അച്ചടിച്ചു വന്ന ലേഖനമെന്നും ചെന്നിത്തല പത്രക്കുറിപ്പിൽ പറഞ്ഞു.
കഴിഞ്ഞ കുറേ നാളുകളായി മുഖ്യമന്ത്രി പിണറായി വിജയൻ എടുക്കുന്ന പല നിലപാടുകളും ബിജെപിയുടെ കേരളത്തിലെ വളർച്ചയ്ക്കു സഹായകരമാണ്. ഭൂരിപക്ഷ- ന്യൂനപക്ഷ ഭേദമില്ലാതെ മതേതരമായി ചിന്തിക്കുന്ന വലിയ ഒരു ജനവിഭാഗമാണ് കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറ. ജനങ്ങളെ വർഗീയമായും, ജാതീയമായും വേർതിരിച്ച് അധികാരത്തിലെത്താനാണ് ബിജെപി എന്നും ശ്രമിക്കുന്നത്. ഒരേസമയം വർഗീയ ധ്രുവീകരണം വരുന്ന നിലപാടുകളിലൂടെ ബിജെപിയിലേക്ക് ആളെകൂട്ടാൻ ശ്രമിക്കുകയും, ജാതിവിദ്വേഷം വളർത്തി തങ്ങളുടെ വോട്ട് ബാങ്ക് വളർത്തുകയും, അതു വഴി കോണ്‍ഗ്രസിനെ തളർത്തി അധികാരത്തിൽ തുടരുകയും ചെയ്യുക എന്ന മിനിമം ലക്ഷ്യമാണ് പിണറായിയെ നയിക്കുന്നത്.
കോണ്‍ഗ്രസ് വിമുക്ത ഭാരതം എന്ന ബിജെപിയുടെ ലക്ഷ്യത്തോടു ചേർന്നുനിൽക്കുന്നത് കൊണ്ടു സംഘപരിവാറിനും പിണറായി പ്രിയങ്കരനാകുന്നു. ബിജെപിയുടെ കൊലക്കത്തിക്കിരയായ പാവം രക്തസാക്ഷികളെയും സ്വന്തം പാർട്ടിയിലെ ബഹു ഭൂരിപക്ഷത്തെയും അന്ധകാരത്തിൽ നിർത്തിയാണ് പിണറായി ഈ തീക്കളി കളിക്കുന്നത്. ഇന്നിപ്പോൾ ആർഎസ്എസ് പിണറായിക്കു നൽകിയിരിക്കുന്ന വലിയ സല്യൂട്ടിന് കേരളജനത വലിയ വില നൽകേണ്ടിവരും. ഇടതുമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐയുടെയും സിപിഎമ്മിന്റെ ജനറൽ സെക്രട്ടറിയും മുൻ ജനറൽ സെക്രട്ടറിമാരും നടത്തിയ അഭിപ്രായത്തെക്കാൾ അമിത് ഷായുടെ അഭിപ്രായത്തിനാണ് പിണറായി വില കൽപ്പിക്കുന്നത് എങ്കിൽ അതിന് ആർഎസ്എസ് സല്യൂട്ട് നൽകിയതിൽ അത്ഭുതപ്പെടാനില്ല.
ഇടതുപക്ഷ രാഷ്ട്രീയത്തിൽ നിന്നു വളരെ അകലെയാണ് പിണറായിയുടെ പിടിയിൽപ്പെട്ട സിപിഎം. ദൂരവ്യാപകമായ ഭവിഷ്യത്തുകളാണ് ഇതുകൊണ്ട് ഉണ്ടാകുന്നത് എന്ന് യഥാർഥ ഇടതുപക്ഷത്തിനു മനസിലായിട്ടുണ്ട്. അത്കൊണ്ട് തന്നെയാണ് അവർ പിണറായിയെ എതിർക്കുന്നത്.
കേരളത്തിലെന്പാടും പരസ്പരം വെല്ലുവിളിച്ചും വകവരുത്തിയും നടക്കുന്ന ബിജെപിയുടെയും സി പി എമ്മിന്റെയും അണികളും അറിയണം പിണറായിയുടെ നേതൃത്വത്തിൽ ഇരുട്ടിന്റെ മറവിൽ നിങ്ങളുടെ നേതാക്കൾ പരസ്പരം നൽകുന്ന ഈ കൊടും ചതിയുടെ വലിയ സലാം.
നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പാത പിന്തുടരുന്നതിലൂടെ ഇടതുപക്ഷത്തേയും, കേരളത്തിന്റെ മതനിരപേക്ഷ മനസിനെയും ആണ് പിണറായി ഒറ്റു കൊടുക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.