രാജകുമാരി: ശാന്തൻപാറ പുത്തടി ഫാമിൽ കൊല്ലപ്പെട്ട ഫാം ജീവനക്കാരൻ റിജോഷിന്റെ മകൾ ജൊവാന മുംബൈയിൽ മരിച്ചത് വിഷം ഉള്ളിൽച്ചെന്നാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മുംബൈ വാശിയിലെ സർക്കാർ ആശുപത്രിയിൽ ഇന്നലെ ഉച്ചയോടെയാണു പോസ്റ്റ്മോർട്ടം നടന്നത്.
റിജോഷിന്റെ കൊലപാതകത്തിനു ശേഷം കാണാതായ ഫാം മാനേജർ വസീം, റിജോഷിന്റെ ഭാര്യ ലിജി എന്നിവരെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ ശനിയാഴ്ച മുംബൈയിലെ ലോഡ്ജിൽ കണ്ടെത്തിയിരുന്നു.
ഇവരെ മുംബൈയിലെ ജെജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ വസീമിന്റെ നില അതീവ ഗുരുതരമാണെന്നും ലിജി അപകടനില തരണംചെയ്തതായും പോലീസ് അറിയിച്ചു.
ജൊവാനയുടെ മൃതദേഹം നടപടി പൂർത്തിയാക്കി ഇന്നലെ വൈകുന്നേരത്തോടെ ബന്ധുക്കൾക്കു വിട്ടുനൽകി.
ഇന്നു സ്വദേശമായ ശാന്തൻപാറയിലെ പുത്തടിയിൽ എത്തിക്കും. ജൊവാനയുടെ മൃതദേഹം ഏറ്റുവാങ്ങാൻ റിജോഷിന്റെ മൂത്ത സഹോദരൻ ഫാ. വിജോഷ് മുല്ലൂർ, ഇളയ സഹോദരൻ ജിജേഷ് എന്നിവർ ഇന്നലെ രാവിലെതന്നെ മുംബൈയിൽ എത്തിയിരുന്നു. കുട്ടിയെ വിഷംകൊടുത്തു കൊലപ്പെടുത്തിയതിനു വസീമിനും ലിജിക്കുമെതിരേ പനവേൽ സെൻട്രൽ പോലീസ് കേസെടുത്തിട്ടുണ്ട്.
റിജോഷിന്റെ കൊലപാതകത്തിനു ശേഷം കാണാതായ ഫാം മാനേജർ വസീം, റിജോഷിന്റെ ഭാര്യ ലിജി എന്നിവരെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ ശനിയാഴ്ച മുംബൈയിലെ ലോഡ്ജിൽ കണ്ടെത്തിയിരുന്നു.
ഇവരെ മുംബൈയിലെ ജെജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ വസീമിന്റെ നില അതീവ ഗുരുതരമാണെന്നും ലിജി അപകടനില തരണംചെയ്തതായും പോലീസ് അറിയിച്ചു.
ജൊവാനയുടെ മൃതദേഹം നടപടി പൂർത്തിയാക്കി ഇന്നലെ വൈകുന്നേരത്തോടെ ബന്ധുക്കൾക്കു വിട്ടുനൽകി.
ഇന്നു സ്വദേശമായ ശാന്തൻപാറയിലെ പുത്തടിയിൽ എത്തിക്കും. ജൊവാനയുടെ മൃതദേഹം ഏറ്റുവാങ്ങാൻ റിജോഷിന്റെ മൂത്ത സഹോദരൻ ഫാ. വിജോഷ് മുല്ലൂർ, ഇളയ സഹോദരൻ ജിജേഷ് എന്നിവർ ഇന്നലെ രാവിലെതന്നെ മുംബൈയിൽ എത്തിയിരുന്നു. കുട്ടിയെ വിഷംകൊടുത്തു കൊലപ്പെടുത്തിയതിനു വസീമിനും ലിജിക്കുമെതിരേ പനവേൽ സെൻട്രൽ പോലീസ് കേസെടുത്തിട്ടുണ്ട്.