കണ്ണൂർ: പ്രളയ ദുരന്തം നേരിടാൻ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് വീടൊരുക്കുകയാണ് കുട്ടിശാസ്ത്രജ്ഞൻ. സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്ര സാങ്കേതിക മേളയിലാണ് ആലപ്പുഴ ഹരിപ്പാട് ടിഎച്ച്എസിലെ പത്താംക്ലാസ് വിദ്യാർഥി ബി. അക്ഷയ് പ്രളയത്തിൽ നശിക്കാത്ത വീടൊരുക്കിയത്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും തകരാത്തതും താമസിക്കാൻ സൗകര്യമുള്ളതുമായ ഫ്ളോട്ടിംഗ് ഹൗസാണ് നിർമിച്ചത്. സ്റ്റീൽ പൈപ്പിലും അലൂമിനിയത്തിലുമാണ് ഇത് നിർമിച്ചിരിക്കുന്നത്.
ഹൗസിംഗ് ബോട്ടിന്റെ മാതൃകയിലാണ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വീട് രൂപകല്പന ചെയ്തിരിക്കുന്നത്. കനത്ത മഴയിലും പ്രളയത്തിലും വെള്ളം കയറുന്നതിനനുസരിച്ച് വീട് വെള്ളത്തിൽ പൊങ്ങിക്കിടക്കും. മാത്രമല്ല സോളാർ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനാൽ വെളിച്ചം ലഭിക്കുന്നതിനും ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും സാധിക്കും. വീടിന്റെ തൂക്കം തുലനം ചെയ്യാൻ നാലുഭാഗത്തും സ്റ്റീൽ പൈപ്പ് ഘടിപ്പിച്ചിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങളെ നേരിടുമ്പോൾ എത്രദിവസം വേണമെങ്കിലും ഇത്തരത്തിലുള്ള ഫ്ളോട്ടിംഗ് വീട് ഉപയോഗിക്കാൻ സാധിക്കുമെന്നാണ് അക്ഷയ് വിശദീകരിച്ചത്.
വാതകച്ചോർച്ച തിരിച്ചറിയാൻ ഡ്രോൺ
കണ്ണൂർ: വാതകച്ചോർച്ച തിരിച്ചറിയാനും അപകടം ഒഴിവാക്കാനും നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുകയാണ് നെടുമ്പാശേരി കപ്രശേരി മോഡൽ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ ആൻഫിലും വിഷ്ണുവും. വാതകച്ചോർച്ച ഉണ്ടായാൽ ഡ്രോൺ മുഖേന ചോർച്ചയുള്ള സ്ഥലത്ത് സെൻസർവഴി വിവരങ്ങൾ മൊബൈൽ ആപ്പിലേക്കു കൈമാറും. ചോർച്ചയുണ്ടായ മേഖലയിൽ മനുഷ്യർ എത്തിയാൽ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനാണ് ഇത്തരത്തിലുള്ള നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു. ദൂരെയുള്ള അപകടമേഖലയിൽ ഡ്രോൺ സഞ്ചരിച്ച് വിവരങ്ങൾ യഥാക്രമം കൈമാറും. ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് ഫയർഫോഴ്സിനും സുരക്ഷാചുമതലയുള്ളവർക്കും അപകടം ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടത്താൻ കഴിയും.
ആംബുലൻസിന് സ്മാർട്ട് ട്രാൻസ്പോർട്ട്
കണ്ണൂർ: ആംബുലൻസിന് ഗതാഗത തടസമില്ലാതെ കടന്നുപോകാൻ സ്മാർട്ട് ട്രാൻസ്പോർട്ട് ഒരുക്കി വിദ്യാർഥി. സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്രസാങ്കേതിക മേളയിൽ കോഴിക്കോട് വെസ്റ്റ്ഹിൽ ടെക്നിക്കൽ ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥി പി. ആദിത്യനാഥാണ് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. രോഗികളുടെ ജീവനുമായി ചീറിപ്പായുന്ന ആംബുലൻസിന് ഗതാഗത തടസമില്ലാതെ ലക്ഷ്യസ്ഥാനത്ത് അതിവേഗത്തിലെത്താൻ സാധിക്കുന്ന വിധത്തിലാണ് ഈ സാങ്കേതികവിദ്യ രൂപകല്പന ചെയ്തിരിക്കുന്നത്.
റോഡരികിൽ ട്രാഫിക് ലൈറ്റിനു സെൻസർ ഘടിപ്പിക്കും. ഇതുവഴി ആംബുലൻസ് കടന്നുപോകുന്നത് സെൻസർ തിരിച്ചറിയുകയും അതുവഴിയുള്ള റൂട്ടിൽ ചുവന്ന ലൈറ്റ് തെളിയിച്ച് മറ്റുള്ള വാഹനങ്ങൾ തടയുകയും ചെയ്യുന്ന രീതിയിലാണു സാങ്കേതിവിദ്യ. മറ്റു വാഹനങ്ങളെ ഇത്തരത്തിൽ നിയന്ത്രിക്കുന്നതു വഴി ആംബുലൻസുകൾക്ക് സമയനഷ്ടമില്ലാതെ ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കും. ട്രാഫിക് ലൈറ്റുകളിലെ തൂണുകളിലാണു സെൻസർ ഘടിപ്പിക്കുന്നത്.
ഹൗസിംഗ് ബോട്ടിന്റെ മാതൃകയിലാണ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വീട് രൂപകല്പന ചെയ്തിരിക്കുന്നത്. കനത്ത മഴയിലും പ്രളയത്തിലും വെള്ളം കയറുന്നതിനനുസരിച്ച് വീട് വെള്ളത്തിൽ പൊങ്ങിക്കിടക്കും. മാത്രമല്ല സോളാർ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനാൽ വെളിച്ചം ലഭിക്കുന്നതിനും ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും സാധിക്കും. വീടിന്റെ തൂക്കം തുലനം ചെയ്യാൻ നാലുഭാഗത്തും സ്റ്റീൽ പൈപ്പ് ഘടിപ്പിച്ചിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങളെ നേരിടുമ്പോൾ എത്രദിവസം വേണമെങ്കിലും ഇത്തരത്തിലുള്ള ഫ്ളോട്ടിംഗ് വീട് ഉപയോഗിക്കാൻ സാധിക്കുമെന്നാണ് അക്ഷയ് വിശദീകരിച്ചത്.
വാതകച്ചോർച്ച തിരിച്ചറിയാൻ ഡ്രോൺ
കണ്ണൂർ: വാതകച്ചോർച്ച തിരിച്ചറിയാനും അപകടം ഒഴിവാക്കാനും നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുകയാണ് നെടുമ്പാശേരി കപ്രശേരി മോഡൽ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ ആൻഫിലും വിഷ്ണുവും. വാതകച്ചോർച്ച ഉണ്ടായാൽ ഡ്രോൺ മുഖേന ചോർച്ചയുള്ള സ്ഥലത്ത് സെൻസർവഴി വിവരങ്ങൾ മൊബൈൽ ആപ്പിലേക്കു കൈമാറും. ചോർച്ചയുണ്ടായ മേഖലയിൽ മനുഷ്യർ എത്തിയാൽ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനാണ് ഇത്തരത്തിലുള്ള നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു. ദൂരെയുള്ള അപകടമേഖലയിൽ ഡ്രോൺ സഞ്ചരിച്ച് വിവരങ്ങൾ യഥാക്രമം കൈമാറും. ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് ഫയർഫോഴ്സിനും സുരക്ഷാചുമതലയുള്ളവർക്കും അപകടം ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടത്താൻ കഴിയും.
ആംബുലൻസിന് സ്മാർട്ട് ട്രാൻസ്പോർട്ട്
കണ്ണൂർ: ആംബുലൻസിന് ഗതാഗത തടസമില്ലാതെ കടന്നുപോകാൻ സ്മാർട്ട് ട്രാൻസ്പോർട്ട് ഒരുക്കി വിദ്യാർഥി. സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്രസാങ്കേതിക മേളയിൽ കോഴിക്കോട് വെസ്റ്റ്ഹിൽ ടെക്നിക്കൽ ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥി പി. ആദിത്യനാഥാണ് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. രോഗികളുടെ ജീവനുമായി ചീറിപ്പായുന്ന ആംബുലൻസിന് ഗതാഗത തടസമില്ലാതെ ലക്ഷ്യസ്ഥാനത്ത് അതിവേഗത്തിലെത്താൻ സാധിക്കുന്ന വിധത്തിലാണ് ഈ സാങ്കേതികവിദ്യ രൂപകല്പന ചെയ്തിരിക്കുന്നത്.
റോഡരികിൽ ട്രാഫിക് ലൈറ്റിനു സെൻസർ ഘടിപ്പിക്കും. ഇതുവഴി ആംബുലൻസ് കടന്നുപോകുന്നത് സെൻസർ തിരിച്ചറിയുകയും അതുവഴിയുള്ള റൂട്ടിൽ ചുവന്ന ലൈറ്റ് തെളിയിച്ച് മറ്റുള്ള വാഹനങ്ങൾ തടയുകയും ചെയ്യുന്ന രീതിയിലാണു സാങ്കേതിവിദ്യ. മറ്റു വാഹനങ്ങളെ ഇത്തരത്തിൽ നിയന്ത്രിക്കുന്നതു വഴി ആംബുലൻസുകൾക്ക് സമയനഷ്ടമില്ലാതെ ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കും. ട്രാഫിക് ലൈറ്റുകളിലെ തൂണുകളിലാണു സെൻസർ ഘടിപ്പിക്കുന്നത്.