കൊച്ചി: വഴിയരികിൽ അലഞ്ഞുനടന്ന വളർത്തുമൃഗങ്ങൾ ഇനി അനാഥരല്ല. ചോദിക്കാനും പറയാനും അവർക്കും ഇനിമുതൽ ആളുകളുണ്ടാകും. മൃഗസ്നേഹികളുടെ കൂട്ടായ്മയായ കൊച്ചിയിലെ വണ്‍നെസ് സംഘടന തൃശൂർ പീപ്പിൾ ഫോർ ആനിമൽസ്, കൂവപ്പാടം ധ്യാൻ ഫൗണ്ടേഷൻ എന്നീ സംഘടനകളുമായി ചേർന്നു കൊച്ചിയിൽ സംഘടിപ്പിച്ച ക്യാന്പിലാണ് ഇന്നലെ വരെ അനാഥരായിരുന്ന നൂറിലധികം വളർത്തുമൃഗങ്ങൾക്കു പുതിയ ഉടമകളെ കിട്ടിയത്. മൃഗങ്ങളെ ദത്തെടുക്കാൻ ജില്ലയ്ക്കു പുറത്തുനിന്നു നിരവധി പേരെത്തി.
തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന വളർത്തുമൃഗങ്ങളെയും പ്രളയത്തിൽ ഉടമസ്ഥർ ഉപേക്ഷിച്ച മൃഗങ്ങളെയും ഉൾപ്പെടുത്തിയാണ് രാജേന്ദ്ര മൈതാനിയിൽ പരിപാടി സംഘടിപ്പിച്ചത്. കോട്ടയം, ആലപ്പുഴ ജില്ലകളിൽനിന്നടക്കം നിരവധി പേർ മൃഗങ്ങളെ സ്വന്തമാക്കാനെത്തിയെന്നു സംഘാടകർ പറഞ്ഞു. 2018ൽ മഹാപ്രളയത്തിൽ ഒറ്റപ്പെട്ട വളർത്തുമൃഗങ്ങളെ മാത്രം ഉൾപ്പെടുത്തി ഇതിനു മുന്‍പ് മംഗളവനത്തിൽ വണ്‍നെസ് ക്യാന്പ് നടത്തിയിരുന്നു. പ്രളയത്തിൽനിന്നു രക്ഷപ്പെടുത്തിയ വളർത്തുമൃഗങ്ങൾക്ക് അന്നു കടവന്ത്രയിലെ ഒരു വീട്ടിൽ താത്കാലിക അഭയകേന്ദ്രം ഒരുക്കിയിരുന്നുവെന്നും വണ്‍നെസിന്റെ സ്ഥാപകരിൽ ഒരാളായ ഷിബിൻ മാത്യു പറഞ്ഞു.
തെരുവിൽ വളർത്തുമൃഗങ്ങളെ നിരവധി പേർ ഉപേക്ഷിക്കുന്നുണ്ട്. ഇത്തരം മൃഗങ്ങളെ രക്ഷപ്പെടുത്തി സംഘടനയുടെ വോളന്റിയർമാരുടെ നേതൃത്വത്തിൽ വീടുകളിലും മറ്റുമായി സംരക്ഷണം ഒരുക്കും. 2019 ജനുവരിയിൽ മംഗളവനത്തിൽതന്നെ മറ്റൊരു ദത്തെടുക്കൽ ക്യാന്പും നടത്തിയിരുന്നു. കഴിഞ്ഞ രണ്ടു ക്യാന്പുകളിലായി 200ഓളം മൃഗങ്ങൾക്കാണ് ഉടമകളായത്. ദത്തെടുക്കാൻ എത്തുന്നവരുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷമേ രജിസ്ട്രേഷൻ നടത്തുകയുള്ളു. തുടർന്ന് ആവശ്യക്കാരൻ മൃഗസ്നേഹിയാണോയെന്ന് ഉറപ്പാക്കും. മൃഗങ്ങൾക്കു വാക്സിനേഷൻ നൽകിയാണ് കൈമാറുന്നതെന്നും സംഘാടകർ പറഞ്ഞു. ഇന്നലെ നടന്ന ക്യാന്പിൽ 15 വലിയ നായകളെയും 40 പട്ടിക്കുട്ടികളെയും 15 പൂച്ചക്കുട്ടികളെയും ദത്തെടുത്തു.
തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന വളർത്തുമൃഗങ്ങളെയും പ്രളയത്തിൽ ഉടമസ്ഥർ ഉപേക്ഷിച്ച മൃഗങ്ങളെയും ഉൾപ്പെടുത്തിയാണ് രാജേന്ദ്ര മൈതാനിയിൽ പരിപാടി സംഘടിപ്പിച്ചത്. കോട്ടയം, ആലപ്പുഴ ജില്ലകളിൽനിന്നടക്കം നിരവധി പേർ മൃഗങ്ങളെ സ്വന്തമാക്കാനെത്തിയെന്നു സംഘാടകർ പറഞ്ഞു. 2018ൽ മഹാപ്രളയത്തിൽ ഒറ്റപ്പെട്ട വളർത്തുമൃഗങ്ങളെ മാത്രം ഉൾപ്പെടുത്തി ഇതിനു മുന്‍പ് മംഗളവനത്തിൽ വണ്‍നെസ് ക്യാന്പ് നടത്തിയിരുന്നു. പ്രളയത്തിൽനിന്നു രക്ഷപ്പെടുത്തിയ വളർത്തുമൃഗങ്ങൾക്ക് അന്നു കടവന്ത്രയിലെ ഒരു വീട്ടിൽ താത്കാലിക അഭയകേന്ദ്രം ഒരുക്കിയിരുന്നുവെന്നും വണ്‍നെസിന്റെ സ്ഥാപകരിൽ ഒരാളായ ഷിബിൻ മാത്യു പറഞ്ഞു.
തെരുവിൽ വളർത്തുമൃഗങ്ങളെ നിരവധി പേർ ഉപേക്ഷിക്കുന്നുണ്ട്. ഇത്തരം മൃഗങ്ങളെ രക്ഷപ്പെടുത്തി സംഘടനയുടെ വോളന്റിയർമാരുടെ നേതൃത്വത്തിൽ വീടുകളിലും മറ്റുമായി സംരക്ഷണം ഒരുക്കും. 2019 ജനുവരിയിൽ മംഗളവനത്തിൽതന്നെ മറ്റൊരു ദത്തെടുക്കൽ ക്യാന്പും നടത്തിയിരുന്നു. കഴിഞ്ഞ രണ്ടു ക്യാന്പുകളിലായി 200ഓളം മൃഗങ്ങൾക്കാണ് ഉടമകളായത്. ദത്തെടുക്കാൻ എത്തുന്നവരുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷമേ രജിസ്ട്രേഷൻ നടത്തുകയുള്ളു. തുടർന്ന് ആവശ്യക്കാരൻ മൃഗസ്നേഹിയാണോയെന്ന് ഉറപ്പാക്കും. മൃഗങ്ങൾക്കു വാക്സിനേഷൻ നൽകിയാണ് കൈമാറുന്നതെന്നും സംഘാടകർ പറഞ്ഞു. ഇന്നലെ നടന്ന ക്യാന്പിൽ 15 വലിയ നായകളെയും 40 പട്ടിക്കുട്ടികളെയും 15 പൂച്ചക്കുട്ടികളെയും ദത്തെടുത്തു.