കോഴിക്കോട്: മാവോയിസ്റ്റു ബന്ധത്തിന്റെ പേരിൽ യുഎപിഎ ചുമത്തി റിമാന്‍ഡിലായ സിപിഎം പ്രവര്‍ത്തകരായ അലൻ ശുഹൈബിനെയും താഹ ഫസലിനെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് ഇന്ന് കോടതിയെ സമീപിക്കും. ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെടാൻ പോലീസ് തീരുമാനം. കൂടുതല്‍ ചോദ്യംചെയ്യലിനായി കസ്റ്റഡിയില്‍ വേണ്ടിവരുമെന്ന് പ്രൊസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.
ഇവരുടെ മാവോയിസ്റ്റ് ബന്ധം സിപിഎം തള്ളിക്കളഞ്ഞിട്ടില്ലെങ്കിലും നടപടിയെടുക്കുന്നതില്‍ പാര്‍ട്ടിയില്‍ ആശയക്കുഴപ്പം തുടരുകയാണ്. ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്ന നിലപാടിനോട് സിപിഎമ്മിന് താത്പര്യമില്ലാത്തതുതന്നെ കാരണം. വിഷയത്തില്‍ മുഖ്യമന്ത്രിയുടെയും ആഭ്യന്തരവകുപ്പിന്റെയും നിലപാടാണ് ശരിയെന്ന അഭിപ്രായമാണ് കോഴിക്കോട് ജില്ലാകമ്മിറ്റിക്കുമുള്ളത്. ഇന്നു മുതല്‍ നടക്കുന്ന സിപിഎം ലോക്കല്‍ കമ്മിറ്റികളില്‍ അലന്റെയും താഹയുടെയും വിഷയത്തില്‍ പാര്‍ട്ടി നിലപാട് അണികളോട് വിശദീകരിക്കും.
യുഎപിഎ ചുമത്തുന്നതിനു പാര്‍ട്ടി എതിരാണെങ്കിലും ഇരുവരുടെയും മാവോയിസ്റ്റ് ബന്ധങ്ങളെകുറിച്ച് പാര്‍ട്ടിക്ക് നിലവില്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരേ നടപടി വേണമെന്നാണ് ജില്ലാകമ്മിറ്റി അഭിപ്രായം. അതേസമയം വിദ്യാര്‍ഥികളായ ഇരുവരുടെയും പ്രവര്‍ത്തന രീതികൾ സൂക്ഷ്മമായി വിലയിരുത്താന്‍ അതത് ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിപിഎമ്മിനെകൊണ്ട് മാവോയിസ്റ്റ് വിഷയത്തില്‍ പരസ്യ നിലപാടെടുപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ബിജെപി ആരംഭിച്ചുകഴിഞ്ഞു. വിഷയം സജീവമായി ഉയര്‍ത്തിക്കൊണ്ടുവരാനാണ് ശ്രമം. ഒളിച്ചുകളി അവസാനിപ്പിച്ച് ഇരുവരെയും പുറത്താക്കാന്‍ പാര്‍ട്ടി മടിക്കുന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ആവശ്യപ്പെട്ടു. മാവോയിസ്റ്റ് വിഷയത്തില്‍ സിപിഎമ്മിന് ഇരട്ടത്താപ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇവരുടെ മാവോയിസ്റ്റ് ബന്ധം സിപിഎം തള്ളിക്കളഞ്ഞിട്ടില്ലെങ്കിലും നടപടിയെടുക്കുന്നതില്‍ പാര്‍ട്ടിയില്‍ ആശയക്കുഴപ്പം തുടരുകയാണ്. ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്ന നിലപാടിനോട് സിപിഎമ്മിന് താത്പര്യമില്ലാത്തതുതന്നെ കാരണം. വിഷയത്തില്‍ മുഖ്യമന്ത്രിയുടെയും ആഭ്യന്തരവകുപ്പിന്റെയും നിലപാടാണ് ശരിയെന്ന അഭിപ്രായമാണ് കോഴിക്കോട് ജില്ലാകമ്മിറ്റിക്കുമുള്ളത്. ഇന്നു മുതല്‍ നടക്കുന്ന സിപിഎം ലോക്കല്‍ കമ്മിറ്റികളില്‍ അലന്റെയും താഹയുടെയും വിഷയത്തില്‍ പാര്‍ട്ടി നിലപാട് അണികളോട് വിശദീകരിക്കും.
യുഎപിഎ ചുമത്തുന്നതിനു പാര്‍ട്ടി എതിരാണെങ്കിലും ഇരുവരുടെയും മാവോയിസ്റ്റ് ബന്ധങ്ങളെകുറിച്ച് പാര്‍ട്ടിക്ക് നിലവില്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരേ നടപടി വേണമെന്നാണ് ജില്ലാകമ്മിറ്റി അഭിപ്രായം. അതേസമയം വിദ്യാര്‍ഥികളായ ഇരുവരുടെയും പ്രവര്‍ത്തന രീതികൾ സൂക്ഷ്മമായി വിലയിരുത്താന്‍ അതത് ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിപിഎമ്മിനെകൊണ്ട് മാവോയിസ്റ്റ് വിഷയത്തില്‍ പരസ്യ നിലപാടെടുപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ബിജെപി ആരംഭിച്ചുകഴിഞ്ഞു. വിഷയം സജീവമായി ഉയര്‍ത്തിക്കൊണ്ടുവരാനാണ് ശ്രമം. ഒളിച്ചുകളി അവസാനിപ്പിച്ച് ഇരുവരെയും പുറത്താക്കാന്‍ പാര്‍ട്ടി മടിക്കുന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ആവശ്യപ്പെട്ടു. മാവോയിസ്റ്റ് വിഷയത്തില്‍ സിപിഎമ്മിന് ഇരട്ടത്താപ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.