കൊച്ചി: കാൻസർ ചികിത്സാ രംഗത്തെ നൂതന സങ്കേതങ്ങൾ സമൂഹത്തിലെ താഴെത്തട്ടിലുള്ളവർക്കു പ്രാപ്യമാക്കാനാണു സർക്കാർ പരിശ്രമിക്കുന്നതെന്നു മന്ത്രി കെ.കെ. ശൈലജ. കൊച്ചിൻ കാൻസർ റിസർച്ച് സെന്ററും കേരള സ്റ്റാർട്ടപ് മിഷനും സംയുക്തമായി സംഘടിപ്പിച്ച മൂന്നാമത് കാൻസർ പ്രതിരോധ വാർഷിക സിന്പോസിയത്തിൽ സംസാരിക്കുകയായിരുന്നു അവർ.
രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ പുതിയ ഉപകരണങ്ങൾ ഉണ്ടാകുന്നതോടൊപ്പം ശാസ്ത്രീയ കണ്ടെത്തലുകളും ഉണ്ടാകണം. ആരോഗ്യരംഗത്തെ നൂതന ഉപകരണങ്ങൾ തെരഞ്ഞെടുക്കാൻ സ്റ്റാർട്ടപ് മിഷന്റെ സഹായം സർക്കാരിന് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
മൂന്നു ദിവസങ്ങളിലായി കേരള സ്റ്റാർട്ടപ് മിഷനിൽ നടന്ന സിന്പോസിയത്തിൽ കാൻസർ പ്രതിരോധ പ്രവർത്തനങ്ങളുടെ വിവിധ മാതൃകകളും സാധ്യതകളും ചർച്ച ചെയ്തു.
രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ പുതിയ ഉപകരണങ്ങൾ ഉണ്ടാകുന്നതോടൊപ്പം ശാസ്ത്രീയ കണ്ടെത്തലുകളും ഉണ്ടാകണം. ആരോഗ്യരംഗത്തെ നൂതന ഉപകരണങ്ങൾ തെരഞ്ഞെടുക്കാൻ സ്റ്റാർട്ടപ് മിഷന്റെ സഹായം സർക്കാരിന് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
മൂന്നു ദിവസങ്ങളിലായി കേരള സ്റ്റാർട്ടപ് മിഷനിൽ നടന്ന സിന്പോസിയത്തിൽ കാൻസർ പ്രതിരോധ പ്രവർത്തനങ്ങളുടെ വിവിധ മാതൃകകളും സാധ്യതകളും ചർച്ച ചെയ്തു.